കൊല്ലം കാവനാട് സാനിറ്ററി കടയ്ക്ക് തീപിടിച്ചപ്പോൾ. ചിത്രം∙ മനോരമ
Mail This Article
×
ADVERTISEMENT
കൊല്ലം ദേശീയപാതയിൽ കാവനാട് മണിയത്ത് മുക്കിലെ ആർഎസ് സാനിറ്ററി സ്ഥാപനത്തിലെ തീയണയച്ചതു നാട്ടുകാർക്കും അഗ്നിരക്ഷാസേനയ്ക്കും ദുഷ്കരദൗത്യമായി. ഇവിടെയും ആക്രിക്കടയിലുമായി സൂക്ഷിച്ച പ്ലാസ്റ്റിക് , പെട്രോളിയം ഉൽപന്നങ്ങൾ കത്തി വിഷപ്പുക പടർന്നതും കടകൾ അടച്ചിട്ടിരുന്നതും രക്ഷാപ്രവർത്തനം തുടക്കത്തിൽ തടസ്സപ്പെടുത്തി. 5 സ്ഥലങ്ങളിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയ്ക്കു സമീപത്ത് ഉടമയുടെ വീട്ടിലേക്കും കാറിലേക്കും തീപടരാതെ തടയാനായി. ഇവിടെയുണ്ടായിരുന്ന കടയുടമയുടെ അമ്മയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ഇവിടെ നിർത്തിയിട്ട ഒരു വാൻ ഭാഗികമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം. മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പ്രദീപ് പറഞ്ഞു. ആക്രിക്കടയിൽ മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ചിത്രങ്ങളിലൂടെ...
1 / 6
തീയണയ്ക്കാനായി മണ്ണുമാന്തി ഉപയോഗിച്ച് കടയുടെ മുൻഭാഗം പൊളിക്കുന്നു ചിത്രം∙ മനോരമ
2 / 6
കാവനാട് സാനിറ്ററി കടയിലെ തീയണയ്ക്കുന്ന അഗ്നിരക്ഷാസേനയും നാട്ടുകാരും. ചിത്രം∙ മനോരമ
3 / 6
കത്തിനശിച്ച സാനിറ്ററി കടയുടെ വാഹനം ചിത്രം∙ മനോരമ
4 / 6
കൊല്ലം കാവനാട് സാനിറ്ററി കടയ്ക്ക് തീപിടിച്ചപ്പോൾ. ചിത്രം∙ മനോരമ
5 / 6
കൊല്ലം കാവനാട് സാനിറ്ററി കടയിലുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യം
6 / 6
കൊല്ലം കാവനാട് സാനിറ്ററി കടയിലുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യം
English Summary:
Massive fire at a sanitary shop in Kollam, loss of Rs 3 crore
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.