ADVERTISEMENT

മുംബൈ ∙ രാജ്യത്തെ ഏറ്റവും നീളമുള്ള കടൽപാലമായി അടൽ സേതുവിന്റെ അപ്രോച്ച് റോഡിൽ വിള്ളലുണ്ടായ സംഭവത്തിൽ മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) കരാറുകാരന് ഒരു കോടി രൂപ പിഴ വിധിച്ചു. കാരണംകാണിക്കൽ നോട്ടിസും നൽകി.കനത്ത മഴയെത്തുടർന്ന് ജൂൺ അവസാനമാണ് അപ്രോച്ച് റോഡിൽ വിള്ളലുണ്ടായത്. സംഭവം വിവാദമായതിനെ തുടർന്ന്, 24 മണിക്കൂറിനുള്ളിൽ അത് അടച്ചിരുന്നു.

അടൽ സേതുവിന്റെ അപ്രോച്ച് റോഡിലുണ്ടായ വിള്ളൽ.
അടൽ സേതുവിന്റെ അപ്രോച്ച് റോഡിലുണ്ടായ വിള്ളൽ.

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടൽ സേതു ഗതാഗതത്തിനായി തുറന്നുകൊടുത്തത്. 6 മാസത്തിനുള്ളിൽ വിള്ളൽ രൂപപ്പെട്ടതോടെ പ്രതിപക്ഷം ഉൾപ്പെടെ വിഷയം ഏറ്റെടുത്തിരുന്നു. വലിയ അഴിമതിയാണ് നടന്നതെന്ന ആരോപണവും കോൺഗ്രസ് ഉയർത്തിയിരുന്നു. 17,843 കോടി രൂപയായിരുന്നു പാലത്തിന്റെ നിർമാണച്ചെലവ്.

English Summary:

Cracks appearing on the recently inaugurated Atal Setu bridge's approach road in Mumbai have led to a ₹1 crore fine for the contractor and a show-cause notice from the MMRDA.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com