ADVERTISEMENT

വിഴിഞ്ഞം ∙ തീരക്കടലിൽ മാത്രമായി ചെയ്തുവരുന്ന കൂടുമത്സ്യകൃഷികൾ ആഴക്കടലിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി പർഷോത്തം രൂപാല. ലക്ഷക്കണക്കിന് മീൻകുഞ്ഞുങ്ങളെ ഒരു കൂടിൽതന്നെ ആഴക്കടലിൽ കൃഷിചെയ്യുകയാണ് ലക്ഷ്യം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വിഴിഞ്ഞം മേഖല ഗവേഷണ കേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയതായിരുന്നു. 

ഇത്തരം മത്സ്യക്കൂടുകളുടെ നിർമാണം,ആഴക്കടൽ കൂടുകൃഷിരീതി വികസന ചുമതല എന്നിവ സിഎംഎഫ്ആർഐ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.സിഎംഎഫ്ആർഐ നേതൃത്വത്തിൽ പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) മാതൃകയിൽ മത്സ്യങ്ങളുടെ വിത്തുൽപാദനം വികസിപ്പിക്കണം. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കൂടുമത്സ്യകൃഷി ഉൾപ്പെടെ സമുദ്രകൃഷി സുസ്ഥിര രീതിയിൽ വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ മാരികൾചർ ലീസിങ് പോളിസിക്ക് ഉടൻ രൂപം നൽകും. കടലിൽ മുത്തുചിപ്പിയുടെ (പേൾ ഓയിസ്റ്റർ) ഉൽപാദനം വർധിപ്പിക്കാൻ ഹാച്ചറി സാങ്കേതികവിദ്യകൾ വികസിപ്പിക്കണം. തൂത്തുകുടിതീരങ്ങളിലെ ഹാച്ചറികളിൽ വികസിപ്പിച്ച വിത്തുകൾ നിക്ഷേപിക്കാനും (സീറാഞ്ചിങ്) സിഎംഎഫ്ആർഐ മുൻകയ്യെടുക്കണം– മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ഡോ എൽ. മുരുഗൻ, വി .മുരളീധരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com