ADVERTISEMENT

പുൽപള്ളി ∙ വേനലിൽ തീറ്റയും വെള്ളവും തേടിയുള്ള വന്യമൃഗങ്ങളുടെ കാടിറക്കം തടയാനുളള പദ്ധതിയുമായി വനംവകുപ്പ്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മൂന്നാനക്കുഴി വനത്തിലാണു വന്യമൃഗങ്ങൾക്കു തീറ്റ ഉറപ്പാക്കാനുള്ള പദ്ധതി ആരംഭിച്ചത്. വനത്തിലെ കുളം വൃത്തിയാക്കി ജലസംഭരണം വർധിപ്പിച്ചതിനു പുറമേ പരിസരങ്ങളിൽ മരക്കൊമ്പും മണ്ണും ഉപയോഗിച്ചു തടയണ നിർമിക്കുകയും ചെയ്തു. പരിസരപ്രദേശങ്ങളിൽ പച്ചപ്പുല്ല് വളരുന്നതിനു വെള്ളം പമ്പ് ചെയ്ത് നനയ്ക്കുന്നുമുണ്ട്. ഉണങ്ങിപ്പോയ പുൽമേട് ദിവങ്ങൾക്കുള്ളിൽ പച്ചപിടിക്കുമെന്ന് വനപാലകർ പറഞ്ഞു.

ഇരുളം സ്റ്റേഷനിലെ വനപാലകരും നർഫ് എന്ന സന്നദ്ധസംഘടനയും ചേർന്നാണു പ്രവൃത്തി ചെയ്യുന്നത്. ഡിഎഫ്ഒ അജിത് കെ.രാമൻ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.കെ.അബ്ദുൽ ഗഫൂർ, ഫോറസ്റ്റർമാരായ പി.വി.സുന്ദരേശൻ, എം.ഒ.ഭാസ്കരൻ, എ.കെ.സിന്ധു, നർഫ് ഭാരവാഹികളായ ആദർശ്, ഷിബിലി എന്നിവർ പ്രസംഗിച്ചു. കർണാടകയോടു ചേർന്നുള്ള വനഭാഗത്തു പകൽ താപനില ഉയരുകയും ജലസ്രോതസ്സുകൾ വറ്റുകയുംചെയ്ത സാഹചര്യത്തിൽ പരമാവധി ജലസംഭരണം നടത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു. വന്യമൃഗങ്ങൾ വ്യാപകമായി കർണാടക വനത്തിൽനിന്നു വയനാടൻ വനത്തിലേക്കു വരുന്നുണ്ട്. ഇവയിൽ പലതും തീറ്റയും വെള്ളവും തേടി കാടിറങ്ങുന്നുമുണ്ട്. വനാതിർത്തിയിലെ നിരീക്ഷണവും സംരക്ഷണവും കാര്യക്ഷമമാക്കുന്നുണ്ടെന്നും വനപാലകർ പറഞ്ഞു.

English Summary:

Water conservation efforts are underway in Pulpalli, Kerala. The Irullam Forest Station is implementing a project to prevent wild animal migration caused by water scarcity, improving water sources and fodder availability for local wildlife.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com