സൽമാൻ ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ രാജകുമാരനെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശകനായി നിയമിച്ചു

Mail This Article
×
ജിദ്ദ ∙ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ രാജകുമാരനെ മികച്ച റാങ്കോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശകനായി നിയമിച്ചു. ഖാലിദ് ബിൻ ബന്ദർ രാജകുമാരൻ നിലവിൽ യുകെയിലെ സൗദി സ്ഥാനാപതിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
രണ്ടാമത്തെ രാജകീയ ഉത്തരവിൽ രാജാവ് മേജർ ജനറൽ സാലിഹ് അൽ-ഹർബിയെ ലെഫ്റ്റനന്റ് ജനറലായി ഉയർത്തുകയും സൈനിക ഉപകരണത്തിന്റെ മേധാവിയായി നിയമിക്കുകയും ചെയ്തു. ഈ ഉത്തരവ് നടപ്പാക്കാൻ രാജാവ് നാഷനൽ ഗാർഡ് മന്ത്രിയോട് നിർദ്ദേശിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
English Summary:
King appoints Prince Khalid bin Bandar advisor at MOFA and Saleh Al-Harbi chief of Military Apparatus
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.