ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ചെന്നൈ ∙ കോളജ് വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസിൽ മുൻ അധ്യാപിക പ്രഫ.നിർമലാദേവിക്ക് (52) 10 വർഷം തടവും 2.45 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 5 വകുപ്പുകളിലായി 25 വർഷം തടവു ശിക്ഷയുണ്ടെങ്കിലും പരോൾ ഇല്ലാതെ 10 വർഷത്തെ തടവ് അനുഭവിച്ചാൽ മതിയെന്ന് ശ്രീവില്ലിപുത്തൂർ ജില്ലാ ഫാസ്റ്റ് ട്രാക്ക് വനിതാ കോടതി വിധിച്ചു.

വിദ്യാസമ്പന്നയായ തനിക്കു കുട്ടികളുണ്ടെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും നിർമലാ ദേവി അപേക്ഷിച്ചെങ്കിലും ഇത്തരം കേസുകളിൽ ദയ കാണിക്കുന്നത് ശരിയല്ലെന്നും സമൂഹത്തിന് എതിരായ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. വിധി വന്നതോടെ അധ്യാപികയെ മധുര സെൻട്രൽ ജയിലിലടച്ചു. 

അറുപ്പുക്കോട്ടയിലെ സ്വകാര്യ കോളജിലെത്തുന്ന ചില പ്രത്യേക അതിഥികളെ സന്തോഷിപ്പിക്കും വിധം ഇടപഴകാൻ വിദ്യാർഥിനികളെ പ്രഫ.നിർമല നിർബന്ധിക്കുന്ന ശബ്ദസന്ദേശങ്ങൾ 2018 ലാണു പുറത്തുവന്നത്. ജോലിയിൽ നിന്നു പിരിച്ചുവിട്ടതിനു പിന്നാലെ അധ്യാപിക അറസ്റ്റിലായിരുന്നു. 

കേസിൽ രണ്ടും മൂന്നും പ്രതികളായ അസി.പ്രഫസർ മുരുകൻ, ഗവേഷക വിദ്യാർഥി കറുപ്പസാമി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 

English Summary:

Teacher who tried to mislead the students jailed for 10 years

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com