ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി വ്യാജരേഖ ചമച്ച് ആദ്യ ഭർത്താവ് റോയിയുടെ പിതാവ് ടോം തോമസിന്റെ ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചുവെന്നു വ്യക്തമായതായി വകുപ്പുതല അന്വേഷണ ഉദ്യോഗസ്ഥൻ ഡപ്യൂട്ടി കലക്ടർ സി.ബിജു പറഞ്ഞു. 

2009–10 വർഷത്തിൽ ടോം തോമസിന്റെ ഭൂമി ജോളിയുടെയും ഭർത്താവ് റോയിയുടെയും പേരിലാക്കി നികുതി അടച്ചു. പോക്കുവരവ് നടത്തുകയും ചെയ്തു. എന്നാൽ ടോം തോമസിന്റെ മറ്റു മക്കൾ പരാതിയുമായെത്തിയപ്പോൾ അടുത്ത വർഷം റോയിയുടെ സഹോദരൻ റോജോയുടെയും മറ്റും  പേരിൽ നികുതി അടയ്ക്കാൻ അനുവദിച്ചു. പിന്നീട് റോയിയുടെ മരണശേഷം 2012 – 13 വർഷത്തിൽ ജോളി നികുതി അടച്ചു. പരാതി വന്നപ്പോൾ പിന്നീടുള്ള വർഷങ്ങളിൽ റോജോയുടെ പേരിൽ നികുതി അടച്ചു. 

നികുതി അടച്ചു ഭൂമി സ്വന്തം പേരിലാക്കാൻ ജോളി ഹാജരാക്കിയ വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിൽ തഹസിൽദാർ ജയശ്രീ എസ്.വാരിയർ  ജോളിയെ സഹായിച്ചുവെന്നാണു പ്രധാന ആരോപണം. ഇന്നലെ 4 മണിക്കൂറോളം ജയശ്രീയിൽ നിന്നു ഡപ്യൂട്ടി കലക്ടർ സി.ബിജു മൊഴിയെടുത്തു.  

ഇമ്പിച്ചിമോയിയെ സസ്പെൻഡ് ചെയ്തു

കോഴിക്കോട് ∙ വ്യാജ ഒസ്യത്ത് തയാറാക്കാൻ ഉൾപ്പെടെ ജോളിക്ക് സഹായം ചെയ്തെന്ന് ആരോപണ വിധേയനായ മുസ്‌ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ.ഇമ്പിച്ചിമോയിയെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു.

ഇമ്പിച്ചിമോയിയുടെ വീട്ടിലും മകന്റെ കടയിലും കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു.  ജോളിയുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണു ലീഗ് തീരുമാനം. 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com