ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു തലേന്ന് വടകര മണ്ഡലത്തിൽ ‘കാഫിർ’ പരാമർശമുൾപ്പെട്ട വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് മതസ്പർധയും ധ്രുവീകരണവും ലക്ഷ്യമിട്ടാണെന്നും പിന്നിൽ ആരെന്നു കണ്ടെത്തുന്നതിൽ പൊലീസിനു വീഴ്ചയുണ്ടെന്നും എംഎസ്എഫ് നേതാവ് പി.കെ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ ആരോപിച്ചു. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു മുഹമ്മദ് കാസിം നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. 

‘യൂത്ത് ലീഗ് നിടുമ്പ്രമണ്ണ’ എന്ന വ്യാജ വാട്സാപ് ഗ്രൂപ്പുണ്ടാക്കി തന്റെ പേരിൽ സന്ദേശം കൃത്രിമമായി ചമച്ചതാണ്. വിവാദ സന്ദേശത്തിനു പിന്നിൽ താനല്ലെന്നു പൊലീസിനു വ്യക്തമായിട്ടും കേസിൽ പ്രതിയായി തുടരുകയാണ്. പ്രതിസ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടില്ല. സത്യം കണ്ടെത്തുന്നതിൽ അന്വേഷകരുടെ ഭാഗത്തു വീഴ്ചയുണ്ട്.

English Summary:

Petiton asking to find source of kafir screen shot

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com