ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ ആശാ വർക്കർമാർക്കു സഹായമെത്തിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കു പാർട്ടി നേതൃത്വം നിർദേശം നൽകിയെങ്കിലും അതു നടപ്പാക്കാൻ സാധിച്ചേക്കില്ല. സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചു മാത്രമേ തദ്ദേശ സ്ഥാപനങ്ങൾക്കു തനത് ഫണ്ട് ചെലവഴിക്കാനാകുവെന്ന വ്യവസ്ഥ മൂലമാണിത്. ആശമാർക്ക് അധിക വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള പണം തനതു ഫണ്ടിൽനിന്നു കണ്ടെത്താൻ പാർട്ടി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കഴിഞ്ഞ ദിവസമാണ് കെപിസിസി നിർദേശിച്ചത്. ഏതാനും തദ്ദേശ സ്ഥാപനങ്ങൾ ബജറ്റിൽ അധിക വേതനം പ്രഖ്യാപിക്കുകയും ചെയ്തു.എന്നാൽ, വേതന വർധന നടപ്പാക്കാൻ പ്രഖ്യാപനം മാത്രം പോരെന്നും സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. അധികതുക തദ്ദേശ സ്ഥാപനത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തണമെങ്കിൽ പ്രത്യേക പദ്ധതി തയാറാക്കി അംഗീകാരത്തിനായി ജില്ലാ പ്ലാനിങ് കമ്മിറ്റിക്കു കൈമാറണം. കമ്മിറ്റിയുടെ അംഗീകാരത്തിനും സർക്കാരിന്റെ അനുമതി ആവശ്യമാണ്.

English Summary:

Asha Workers Await Congress's Promised Aid: Government Approval Needed

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com