ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചെന്നൈ ∙ തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ ചെറുപ്രാണികളെ കണ്ട സംഭവത്തിൽ മാപ്പു ചോദിച്ച ദക്ഷിണ റെയിൽവേ, ഭക്ഷണ വിതരണ ഏജൻസിക്ക് അരലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ശനിയാഴ്ച പ്രഭാതഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരൻ പ്രാണിയെ കണ്ടെത്തിയത്. മധുരയിൽനിന്ന് ട്രെയിൻ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഇദ്ദേഹം പരാതി നൽകി.

തുടർന്ന്, റെയിൽവേ അധികൃതർ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നാലെ, ബൃന്ദാവൻ ഫുഡ് പ്രോഡക്‌റ്റ്സിന്റെ നിയന്ത്രണത്തിലുള്ള തിരുനെൽവേലി ബേസ് കിച്ചൻ വിതരണം ചെയ്യുന്ന ഭക്ഷണം, ഓൺബോർഡ് മാനേജർ, ചീഫ് കേറ്ററിങ് ഇൻസ്‌പെക്ടർ (സിഐആർ), ചീഫ് കമേഴ്സ്യൽ ഇൻസ്‌പെക്ടർ (സിസിഐ), അസിസ്റ്റന്റ് കമേഴ്‌സ്യൽ മാനേജർ (എസിഎം) എന്നിവർ പരിശോധിച്ചപ്പോൾ കാസ്റോൾ കണ്ടെയ്‌നറിന്റെ അടപ്പിൽ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തി. തുടർന്നാണു നടപടിയെടുത്തത്.

English Summary:

Insects Found in Vande Bharat Express Food, Southern Railway Apologizes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com