ADVERTISEMENT

ആലപ്പുഴ∙ കാർ ഓവർടേക്ക് ചെയ്തു വന്നതാണ് അപകടകാരണമെന്ന് ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ രാജീവ് .കെഎസ്ആർടിസി കായംകുളം ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിലാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. 

  • 3 month ago
    Dec 03, 2024 07:42 PM IST

    ദൃശ്യങ്ങളും മൊഴികളും അടിസ്ഥാനമാക്കി കേസിൽ മാറ്റം വരുമെന്ന് പൊലീസ്.

  • 3 month ago
    Dec 03, 2024 07:36 PM IST

    കളർകോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ‍ഡ്രൈവറുടെ പേരിൽ കേസെടുത്തു. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചുവെന്നാണ് കേസ്. ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള എഫ്ഐആർ എന്ന് പൊലീസ്.

  • 3 month ago
    Dec 03, 2024 06:12 PM IST

    ലക്ഷദ്വീപിലെ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കൊച്ചി ടൗൺ ജുമാ മസ്ജിദിൽ കബറടക്കി. ആയുഷ് ഷാജിയുടെ മൃതദേഹം കാവാലത്തെ വീട്ടിലെത്തിച്ചു. സംസ്കാരം നാളെ.

  • 3 month ago
    Dec 03, 2024 06:12 PM IST

    ശ്രീദീപ് വത്സന്റെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങ് പുരോഗമിക്കുന്നു.

  • 3 month ago
    Dec 03, 2024 06:12 PM IST

    മുഹമ്മദ് അബ്ദുൽ ജബ്ബാറിന്റെ മൃതദേഹം രാത്രി കണ്ണൂർ മാട്ടൂലിൽ കബറടക്കും. ദേവനന്ദന്റെ മൃതദേഹം കോട്ടയം മറ്റക്കരയിലെ കുടുംബവീട്ടിലെത്തിച്ചു. സംസ്കാരം നാളെ നടക്കും.

  • 3 month ago
    Dec 03, 2024 12:23 PM IST

    മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ് എന്നിവർ പൊതുദർശനത്തിൽ പങ്കെടുക്കാനെത്തി

  • 3 month ago
    Dec 03, 2024 11:56 AM IST

    ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനം ആരംഭിച്ചു. 

  • 3 month ago
    Dec 03, 2024 11:56 AM IST

    മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിലാണ് പൊതുദർശനം. 

  • 3 month ago
    Dec 03, 2024 11:21 AM IST

    മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

    ‘‘ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരണപ്പെട്ട സംഭവം അത്യന്തം  വേദനാജനകമാണ്. ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ദേവാനന്ദൻ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.’’

  • 3 month ago
    Dec 03, 2024 10:30 AM IST

    ‘മഴയത്ത് കാർ ഓവർടേക്ക് ചെയ്ത് ബസിനു നേർക്ക് തിരിഞ്ഞു, സ്കിഡായി; ഇടിക്കില്ലെന്ന് കരുതി’

    Read more: https://www.manoramaonline.com/news/latest-news/2024/12/03/overtaking-car-rams-into-ksrtc-bus-in-alappuzha-5-medical-students-dead.html

‘‘ശക്തമായ മഴയുണ്ടായിരുന്നു അപ്പോൾ. ഓവർടേക്ക് ചെയ്ത് കാർ കയറിവരികയായിരുന്നു. കാറിനു പോകാനുള്ള സ്ഥലം അവിടെയുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കയറിവന്ന വാഹനം പെട്ടെന്നു തന്നെ ബസിനു നേർക്ക് തിരിഞ്ഞു. പെട്ടെന്ന് സ്കിഡ് ആയി കാറിന്റെ ഇടതുവശം ബസിന്റെ മുന്നിൽ ഇടിച്ചു നിന്നു. ഞാൻ പരമാവധി മാറ്റാൻ നോക്കി. സൈഡിൽ ഒരു പോസ്റ്റ് ഉണ്ടായിരുന്നതിനാൽ കൂടുതൽ താഴേക്ക് ഇറക്കാനായില്ല.

ബസിലും യാത്രക്കാരുണ്ടായിരുന്നല്ലോ. അവരുടെ കാര്യവും നോക്കണ്ടേ. നന്നായി മഴ പെയ്തിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് എതിരെവന്ന വാഹനം കാണാൻ സാധിച്ചു കാണില്ല. ബസ് കണ്ടപ്പോൾ ബ്രേക്ക് ചവിട്ടിയതാകാം. ബസ് വേഗത്തിലായിരുന്നില്ല. കാർ കയറി വരുന്നത് കണ്ടെങ്കിലും ഇടിക്കുമെന്ന് കരുതിയില്ല’’– ഡ്രൈവർ രാജീവ് പറഞ്ഞു. 

കാറിലുണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്. ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്. 6 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികള‍ാണ്.

English Summary:

Alappuzha KSRTC Bus Car Accident Updates : 5 young medical students killed and 6 injured in alappuzha car bus collision- The car, while attempting to overtake another vehicle, collided with the oncoming bus.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com