ADVERTISEMENT

റായ്പുർ ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർ നാഷനൽ മാസ്റ്റേഴ്സ് ലീഗിൽ‍ ഇന്ത്യ–വെസ്റ്റിൻഡീസ് ഫൈനൽ. നാളെ രാത്രി 7.30ന് റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കരാണ് ഇന്ത്യ മാസ്റ്റേഴ്സ് ക്യാപ്റ്റൻ. സാക്ഷാൽ ബ്രയാൻ ലാറ വെസ്റ്റിൻഡീസ് ടീമിനെയും നയിക്കും.

ഇന്നലെ നടന്ന രണ്ടാം സെമിയിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ് 6 റൺസിന് ശ്രീലങ്ക മാസ്റ്റേഴ്സിനെ തോൽപിച്ചു. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179. ശ്രീലങ്ക–20 ഓവറിൽ 9ന് 173. നാല് ഓവറിൽ 27 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത വിൻഡീസ് ബോളർ ടിനോ ബെസ്റ്റാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിൻഡീസിനായി ദിനേഷ് രാംദിനും (50*) ലങ്കയ്ക്കായി അസേല ഗുണരത്‌‌നെയും (66) അർധ സെഞ്ചറി നേടി.

ആവേശകരമായ ആദ്യ സെമിയിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. യുവരാജ് സിങ്, സച്ചിൻ തെൻഡുൽക്കർ എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങൾക്കൊപ്പം, ഷഹബാസ് നദീമിന്റെ നാലു വിക്കറ്റ് പ്രകടനവും ചേർന്നതോടെയാണ് ഇന്ത്യ ഓസീസിനെ വീഴ്ത്തിയത്.

English Summary:

West Indies set IML 2025 final date with India Masters after nervy 6-run win over Sri Lanka

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com