Activate your premium subscription today
പഞ്ചാബ് കിങ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്തശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നോക്കി ആഘോഷ പ്രകടനം നടത്തി ആർസിബി സൂപ്പർ താരം വിരാട് കോലി. മത്സരത്തിനു ശേഷം കുറച്ചു നേരം ശ്രേയസിനോടു തർക്കിച്ച ശേഷം, പഞ്ചാബ് ക്യാപ്റ്റനെ കെട്ടിപ്പിടിച്ചാണു കോലി മടങ്ങിയത്. ഗംഭീര വിജയത്തിനു ശേഷം കോലി നടത്തിയ ആഘോഷ പ്രകടനം സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാതിരുന്നത് രാജസ്ഥാൻ റോയൽസിനു തിരിച്ചടിയായെന്ന് ബോളിങ് പരിശീലകൻ സായ്രാജ് ബഹുതുലെ പറഞ്ഞു. ‘‘ലക്നൗവിനെതിരെ സഞ്ജുവിനെ ഒരുപാടു മിസ് ചെയ്തു. സഞ്ജു കളിക്കുന്നതിനെക്കുറിച്ച് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുമെന്നാണു ഞാൻ കരുതുന്നത്.
വാങ്കഡെ സ്റ്റേഡിയത്തിൽ ഹിറ്റ്മാന്റെ വിശ്വരൂപത്തിനും സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനും സാക്ഷിയായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനു വമ്പന്‍ വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒൻപതു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റു മാത്രം നഷ്ടത്തിൽ വിജയത്തിലെത്തി.
ബിസിസിഐ പുറത്താക്കിയ ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അഭിഷേക് നായർ ടീമിനൊപ്പം ചേർന്നതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ക്ലബ്ബിൽ അഭിഷേകിന്റെ റോൾ എന്താണെന്നു വ്യക്തമല്ല. ഇന്ത്യൻ ടീം മാനേജ്മെന്റ് ശത്രുതാ മനോഭാവത്തോടെയാണ്
ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ എവെ ഗ്രൗണ്ടിൽ വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. മുല്ലൻപുരിൽ ഏഴു വിക്കറ്റ് വിജയമാണ് ആർസിബി നേടിയത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ 157 റണ്‍സിൽ ഒതുക്കിയ ബെംഗളൂരു 18.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി.
14–ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റ മത്സരം കളിച്ച് റെക്കോർഡിട്ട രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. എന്തൊരു അരങ്ങേറ്റമാണ് ഇതെന്നാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചത്.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തോൽവിയുടെ കാരണം ചോദിച്ചപ്പോൾ, അറിയില്ലെന്ന മറുപടിയുമായി ക്യാപ്റ്റൻ റിയാൻ പരാഗ്. മത്സരത്തിനു തൊട്ടുപിന്നാലെയാണ് എവിടെയാണു പിഴച്ചതെന്ന് അറിയില്ലെന്ന് പരാഗ് പ്രതികരിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറിൽ രാജസ്ഥാന് മത്സരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ 20 പന്തിൽ 34 റൺസുമായി മടങ്ങുമ്പോൾ വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരന്റെ കണ്ണുനിറഞ്ഞിരുന്നു. മത്സരാവസാനം അതു രാജസ്ഥാൻ ടീമിന്റെയൊന്നാകെ കണ്ണീരായി മാറി! കളിയിൽ മിക്ക സമയത്തും ആധിപത്യം പുലർത്തിയിട്ടും അവസാന നിമിഷത്തെ സമ്മർദത്തിന് ഒരിക്കൽ കൂടി രാജസ്ഥാൻ റോയൽസ് കീഴ്പ്പെട്ടു.
സ്കൂൾ പാഠങ്ങൾ എഴുതിപ്പഠിക്കേണ്ട 14–ാം വയസ്സിൽ, ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിൽ രാജ്യാന്തര ബോളർമാരെ ‘തല്ലിപ്പഠിക്കുന്ന’ തിരക്കിലായിരുന്നു വൈഭവ് സൂര്യവംശി! ഐപിഎലിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന പകിട്ടുമായി ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഓപ്പണറായി
ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. 20 പന്തുകൾ നേരിട്ട വൈഭവ് 34 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സറുകളും രണ്ടു ഫോറുകളും വൈഭവ് ബൗണ്ടറി കടത്തി. മത്സരത്തിന്റെ ഒൻപതാം ഓവറിൽ എയ്ഡൻ മാർക്രമിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ്
പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തില്‍ തോൽവി വഴങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ക്രീസിൽ നിലയുറപ്പിക്കുന്ന കാര്യത്തിൽ ആർസിബി ബാറ്റർമാർ ആരും സാമാധ്യബോധം പോലും കാണിച്ചില്ലെന്ന് സേവാഗ് പ്രതികരിച്ചു. ‘‘ബെംഗളൂരുവിന്റെ ബാറ്റിങ് വളരെ മോശമായിരുന്നു.
ഐപിഎലിൽ രാജസ്ഥാൻ റോയൽസ് കൈവിട്ടുകളഞ്ഞ താരങ്ങളിൽ ഏറ്റവും വിലയേറിയതെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്ലർ. തുടർച്ചയായ പരാജയങ്ങളിൽ വലഞ്ഞ രാജസ്ഥാൻ ഒരു വിജയത്തിനായി ലക്നൗവിനെതിരെ കഷ്ടപ്പെടുമ്പോൾ, തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ബട്ലര് ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.
യശസ്വി ജയ്സ്വാളും തുടക്കക്കാരൻ വൈഭവ് സൂര്യവംശിയും കത്തിക്കയറിയിട്ടും രാജസ്ഥാൻ റോയല്‍സിനു തോൽവി. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ രണ്ടു റൺസ് വിജയമാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ
യുട്യൂബ് ചാനലിലെ ചര്‍ച്ചയ്ക്കിടെ എം.എസ്. ധോണിയെക്കുറിച്ചു സംസാരിച്ച പാനലിസ്റ്റിനെ തടഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് താരം ആര്. അശ്വിൻ. യുട്യൂബ് ചാനലിലെ ചർച്ചയിൽ ഫിറ്റ്നസ് ട്രെയിനർ രാജാമണി പ്രഭുവിനോടാണ് ധോണിയെക്കുറിച്ചും ചെന്നൈയെക്കുറിച്ചും സംസാരിക്കരുതെന്ന് അശ്വിൻ ആവശ്യപ്പെട്ടത്.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണുമായി ഒരു പ്രശ്നവുമില്ലെന്നു പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറില്‍ തോറ്റതോടെ ടീം മീറ്റിങ്ങിൽ പങ്കെടുക്കാതെ സഞ്ജു സാംസൺ മാറിനിന്നത് വന്‍ വിവാദമായിരുന്നു. രാഹുൽ ദ്രാവിഡ് ഉൾപ്പടെയുള്ളവർ താരങ്ങളോടു സംസാരിക്കുമ്പോള്‍
ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടരുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിങ്സ്. ഇന്ത്യൻ യുവപേസർ ഗുർജൻപ്രീത് സിങ് പരുക്കേറ്റു പുറത്തായ ഒഴിവിൽ 21 വയസ്സുകാരൻ വിദേശ ബാറ്ററെ ചെന്നൈ ടീമിലെടുത്തു. ദക്ഷിണാഫ്രിക്കയുടെ ഭാവി സൂപ്പർ താരമായി വളർത്തിക്കൊണ്ടുവന്ന ഡെവാൾഡ് ബ്രെവിസിനെ
ഇന്ത്യൻ പ്രീമിയർ ലീഗിനെയും പാക്കിസ്ഥാന് സൂപ്പര്‍ ലീഗിനെയും താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട പാക്ക് മാധ്യമപ്രവർത്തകർക്കു തകർപ്പൻ മറുപടി നൽകി ലഹോർ ക്വാലാൻഡേഴ്സ് ടീമിന്റെ ഇംഗ്ലിഷ് താരം സാം ബില്ലിങ്സ്. ഐപിഎലും പാക്ക് സൂപ്പർ ലീഗും തമ്മിൽ താരതമ്യത്തിനു സാധ്യതയില്ലെന്നാണ് ബില്ലിങ്സിന്റെ നിലപാട്. തമാശയായി എന്തെങ്കിലും പറയുമെന്നാണോ കരുതുന്നതെന്നും
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് വിക്കറ്റ് വിജയം. മഴ കാരണം 14 ഓവറായി ചുരുക്കിയ മത്സരത്തിൽ ആർസിബി ഉയർത്തിയ 96 റൺസ് വിജയലക്ഷ്യത്തിലേക്ക് 12.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് എത്തി. 19 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന നേഹൽ വധേര പഞ്ചാബിന്റെ ടോപ് സ്കോററായി
ശ്രീലങ്കൻ താരം ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിങ് ഉണ്ട്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്റെ ബാറ്റിലും ഉണ്ട്. ഇങ്ങനെയെല്ലാം വിശ്വസിച്ചിരുന്ന, ഇപ്പോഴും വിശ്വസിക്കുന്നവരുള്ള ലോകമാണ് ക്രിക്കറ്റിന്റേതെന്നു പറഞ്ഞാൽ അതു തമാശയായി തള്ളിക്കളയാൻ പറ്റില്ല. അവിശ്വസനീയമാം വിധം അവരുടെ ബാറ്റിൽനിന്ന് റണ്ണൊഴുകിയപ്പോഴായിരുന്നു ഈ ‘സ്പ്രിങ് സിദ്ധാന്തം’ ഉയർന്നു വന്നത്. അത് 90s കിഡ്സിന്റെ കഥയെന്നു പറഞ്ഞ് തള്ളിക്കളയാം, പക്ഷേ ഈ സ്പ്രിങ് കഥ ഇപ്പോൾ വീണ്ടും ഉയർന്നു വരാനൊരു കാരണമുണ്ട്. ഗ്രൗണ്ടിൽ വച്ച് അംപയർമാർ ക്രിക്കറ്റ് ബാറ്റ് പരിശോധിച്ചു തുടങ്ങിയിരിക്കുന്നു. ബാറ്റിന്റെ കനം കൂടുതലാണോ എന്നാണു പ്രത്യേകം ഉപകരണം വച്ചുള്ള പരിശോധന. ഗ്രൗണ്ടിൽ വച്ച് പരിശോധന നടത്തിയെന്നു മാത്രമല്ല, ചില ഐപിഎൽ കളിക്കാർക്ക് ബാറ്റ് മാറ്റി പുതിയ ബാറ്റ് കൊണ്ടുവരേണ്ടിയും വന്നു! സ്പ്രിങ് ഒളിപ്പിച്ചു വച്ചത് കണ്ടുപിടിക്കാൻ ബാറ്റ് പരിശോധിച്ചാൽ പോരേ എന്നു ചോദിച്ചിരുന്ന പുതുതലമുറയ്ക്കു മുന്നിലേക്കാണ് ഈ ഓൺ–ഫീൽഡ് ബാറ്റ് പരിശോധന വന്നിരിക്കുന്നത്. അതും ഐപിഎലിൽ. രസകരമായ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഐപിഎലിൽ നടക്കുന്നത്. ബാറ്റിനെപ്പറ്റി മാത്രമല്ല, അത് ഉപയോഗിക്കുന്നവരെപ്പറ്റിയും അതിലേക്ക് പന്തെറിയുന്നവരെപ്പറ്റിയുമെല്ലാം ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട്. അതിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്തേക്കുള്ള എം.എസ്. ധോണിയുടെ വരവ്. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തിയത്
മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ പോരാട്ടത്തിനിടെ ക്രിക്കറ്റിലെ അപൂർവ നിയമങ്ങളിലൊന്നിലൂടെ സൺറൈസേഴ്സ് ഹൈദരാബാദ് സ്പിന്നർ സീഷൻ അൻസാരിക്ക് വിക്കറ്റ് നഷ്ടം. മുംബൈ ഇന്നിങ്സിന്റെ 7–ാം ഓവറിൽ ഓപ്പണർ റയാൻ റിക്കൽറ്റൻ സീഷന്റെ പന്തിൽ കവറിൽ കമിൻസിനു ക്യാച്ച് നൽകി. ഔട്ട് വിളിച്ചതോടെ പവിലിയനിലേക്കു മടങ്ങിയ റിക്കൽട്ടനെ തേഡ് അംപയർ പന്ത് നോബോൾ
ന്യൂഡൽഹി ∙ സമ്മർദഘട്ടങ്ങളെ അതിജീവിക്കാൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനുള്ള മിടുക്കാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം സമ്മാനിച്ചതെന്ന് ക്യാപ്റ്റൻ അക്ഷർ പട്ടേൽ. നിശ്ചിത ഓവറിൽ ഇരു ടീമുകളും 188 റൺസ് വീതം നേടിയ മത്സരത്തിൽ സൂപ്പർ ഓവറിലൂടെയാണ് ഡൽഹി ജയം പിടിച്ചെടുത്തത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഏറ്റ പരുക്ക് ഗുരുതരമല്ലെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. വേദന കുറവുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂവെന്നും സഞ്ജു മത്സരശേഷം പറഞ്ഞു. മത്സരത്തിന്റെ 6–ാം ഓവറിലാണ് ബാറ്റ് ചെയ്യുന്നതിനിടെ സഞ്ജുവിന് വാരിയെല്ലിനു വേദന അനുഭവപ്പെട്ടത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ സൂപ്പർ ഓവർ തോൽവിക്കു പിന്നാലെ അസ്വസ്ഥനായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിനു ശേഷം ഗ്രൗണ്ടിനു സമീപത്ത് ഡഗ്ഔട്ടിൽ നടന്ന ടീം യോഗത്തിനിടെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ മാറിനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ഒരു താരം ചർച്ചയിൽ പങ്കെടുക്കാൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ സൂപ്പർ ഓവർ വിജയത്തിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ബോളിങ് പരിശീലകൻ മുനാഫ് പട്ടേലിനെതിരെ വൻ തുക പിഴ ചുമത്തി ബിസിസിഐ. മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മാച്ച് ഫീയുടെ 25 ശതമാനം മുനാഫ് പട്ടേൽ പിഴയായി അടയ്ക്കേണ്ടിവരും.
ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ചാം തോൽവിയിലേക്കു തള്ളിവിട്ട് മുംബൈ ഇന്ത്യൻസ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ നാലു വിക്കറ്റ് വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽക്കെ മുംബൈയെത്തി.
രാജസ്ഥാൻ റോയൽസിനെതിരായ സൂപ്പർ ഓവർ വിജയത്തിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ബാറ്റർ കെ.എൽ. രാഹുലിന്റെ ബാറ്റിങ് ശൈലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ട്വന്റി20 ക്രിക്കറ്റിനു ചേർന്ന ബാറ്റിങ് ശൈലിയായിരുന്നില്ല രാഹുൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയൽസിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിന്റെ പിഴവുകൾ കാരണം മത്സരം ഡൽഹിക്ക് ‘വാക്ക് ഓവർ’ ആയി മാറിയെന്ന് ശ്രീകാന്ത് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
രാജസ്ഥാൻ റോയൽസിനു വേണ്ടി തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയിട്ടും സൂപ്പർ ഓവറിൽ എന്തുകൊണ്ടു ബാറ്റിങ്ങിന് ഇറങ്ങിയില്ലെന്ന ചോദ്യത്തിനു മറുപടിയുമായി രാജസ്ഥാൻ റോയൽസ് താരം നിതീഷ് റാണ. ഡൽഹി ക്യാപിറ്റൽസിനെതിരെ നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ റാണ 28 പന്തിൽ 51 റൺസുമായി തിളങ്ങിയിരുന്നു. എന്നാൽ ഷിമ്രോൺ ഹെറ്റ്മിയറിനൊപ്പം റിയാൻ പരാഗിനെ സൂപ്പർ ഓവറിൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിയിൽ പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മിച്ചൽ സ്റ്റാർക്കിന്റെ ഗംഭീര പ്രകടനമുണ്ടായതുകൊണ്ടാണ് മത്സരം ഡൽഹി ജയിച്ചതെന്ന് സഞ്ജു മത്സരത്തിനു ശേഷം പ്രതികരിച്ചു. സൂപ്പർ ഓവർ വരെ നീണ്ട മത്സരമാണു ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
ചൊവ്വാഴ്ച പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ ഗ്രൗണ്ടിലെത്തിയ കൊൽക്കത്തയുടെ അവസാന ബാറ്റർ ആൻറിച് നോർട്യയെ അംപയർ തടഞ്ഞു. കാരണം, നോർട്യയുടെ ബാറ്റിന് കനക്കൂടുതൽ. കനംകുറഞ്ഞ പുതിയ ബാറ്റുമായാണ് നോർട്യയ്ക്കു ക്രീസിൽ കയറാൻ അംപയർ അനുമതി നൽകിയത്. ബാറ്റിൽ കൃത്രിമം കാട്ടിയാൽ ഗ്രൗണ്ടിൽവച്ച് കയ്യോടെ പിടികൂടുന്ന പുതിയ ഐപിഎൽ ചട്ടത്തിലെ ‘പ്രതി’കളിലൊരാളാണു നോർട്യ.
മിച്ചൽ സ്റ്റാർക്കിന്റെ ഇടംകൈയിൽനിന്നു പാഞ്ഞ സൂപ്പർ ഫാസ്റ്റ് യോർക്കറുകൾ ആദ്യം ഡൽഹിയെ തോൽവിയിൽനിന്നു രക്ഷിച്ചു. പിന്നീട് സൂപ്പർ ഓവറിൽ കളി ജയിപ്പിച്ചു. ഈ സീസണിൽ ആദ്യമായി സൂപ്പർ ഓവറിലേക്കു നീണ്ട ഐപിഎൽ ത്രില്ലറിൽ ഡൽഹി രാജസ്ഥാനെ കീഴടക്കിയപ്പോൾ ജയമൊരുക്കിയത് സ്റ്റാർക്കിന്റെ ബോളിങ് ബ്രില്യൻസ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ തിളങ്ങാനാകാതെ ഡൽഹി ക്യാപിറ്റൽസിന്റെ മലയാളി താരം കരുൺ നായർ. പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ച കരുൺ നായർ റണ്ണൊന്നുമെടുക്കാതെ പുറത്താകുകയായിരുന്നു. മൂന്നു പന്തുകള്‍ നേരിട്ട താരത്തെ വാനിന്ദു ഹസരംഗയും പേസർ സന്ദീപ് ശർമയും ചേർന്നു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായതു പോലുള്ള ത്രില്ലിങ് മത്സരങ്ങൾ പഞ്ചാബ് കിങ്സ് പരിശീലകനെന്ന നിലയിൽ ആഗ്രഹിക്കുന്നില്ലെന്ന് റിക്കി പോണ്ടിങ്. തനിക്ക് ഇപ്പോൾ തന്നെ 50 വയസ്സായെന്നും, ഇത്തരം മത്സരങ്ങൾ ഇനിയും സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.
പാതിവഴിയിൽ സഞ്ജു സാംസൺ വീണുപോയ പോരാട്ടത്തിൽ യശസ്വി ജയ്സ്വാളും നിതീഷ് റാണയും അർധ സെഞ്ചറി നേടിയിട്ടും രാജസ്ഥാൻ റോയൽസിനു രക്ഷയില്ല. സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ വിജയം. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനു കരുത്തായി 22 വയസ്സുകാരനായ ഇന്ത്യൻ പേസർ മയങ്ക് യാദവ് ടീമിനൊപ്പം ചേർന്നു. ശനിയാഴ്ച രാജസ്ഥാന് റോയൽസിനെതിരായ മത്സരത്തിൽ മയങ്ക് യാദവ് കളിച്ചേക്കുമെന്നാണു പുറത്തുവരുന്ന വിവരം. മെഗാലേലത്തിനു മുൻപ് താരത്തെ ലക്നൗ നിലനിർത്തിയെങ്കിലും
മുംബൈ∙ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായി, ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ടീമുകളുമായും താരങ്ങളുമായും ബന്ധപ്പെടുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഒത്തുകളി ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് ഇയാൾ പ്രേരിപ്പിച്ചേക്കാമെന്ന്, ടീം ഉടമകൾക്കും
മുംബൈ ഇന്ത്യൻസിനെതിരായ മത്സരം പൂർത്തിയാകാൻ വൈകിയതിനു ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിന് 12 ലക്ഷം രൂപ പിഴശിക്ഷ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയ മുംബൈയ്ക്കെതിരെ ഡൽഹി 19 ഓവറിൽ 193 റൺസിന് ഓൾഔട്ടായിരുന്നു.
പഞ്ചാബ് കിങ്സിന്റെ ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസൻ ഇടംകാലിലെ പരുക്കിനെത്തുടർന്ന് ഐപിഎലിൽനിന്നു പുറത്തായി. കഴിഞ്ഞയാഴ്ച ഹൈദരാബാദിനെതിരായ മത്സരത്തിൽ 2 പന്തുകൾ മാത്രമാണ് മുപ്പത്തിമൂന്നുകാരൻ താരത്തിന് എറിയാനായത്.
ചണ്ഡിഗഡ്∙ 18 കോടി രൂപയ്ക്ക് ഇത്തവണ പഞ്ചാബ് കിങ്സ് ടീമിലെത്തിയ യുസ്വേന്ദ്ര ചെഹൽ തന്റെ മൂല്യം തെളിയിച്ച മത്സരമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടം. സീസണിലെ ആദ്യ 5 മത്സരങ്ങളിലായി 15 ഓവർ പന്തെറിഞ്ഞ ചെഹൽ 167 റൺസ് വഴങ്ങി നിരാശപ്പെടുത്തിയിരുന്നു. നേടാനായത് 2 വിക്കറ്റ് മാത്രവും. മിക്ക മത്സരങ്ങളിലും ചെഹലിനെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 4 ഓവർ എറിയിച്ചതുമില്ല.
ചണ്ഡിഗഡ്∙ ഐപിഎൽ ചട്ടപ്രകാരമുള്ള ബാറ്റാണോ താരങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിനായി അംപയർമാർ നടത്തുന്ന പരിശോധനയിൽ ‘കുടുങ്ങി’ കൊൽക്കത്ത നൈറ്റ് റൈഡഴ്സന്റെ ദക്ഷിണാഫ്രിക്കൻ താരം ആൻറിച് നോർട്യ. പഞ്ചാബിനെതിരായ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ പതിനൊന്നാമനായി ബാറ്റിങ്ങിന് എത്തിയ നോർട്യയുടെ ബാറ്റു
മുല്ലൻപുർ ∙ കഴിഞ്ഞ മത്സരത്തിൽ 245 റൺസ് നേടിയിട്ടും ഹൈദരാബാദിനോട് തോറ്റു; ഇത്തവണ 111 റൺസ് മാത്രം നേടിയിട്ടും കൊൽക്കത്തയ്ക്കെതിരെ വിജയിച്ചു! ഐപിഎലിൽ തങ്ങളുടെ വഴികൾ പ്രവചനാതീതമാണെന്ന് പഞ്ചാബ് കിങ്സ് വീണ്ടും തെളിയിച്ചു. ഇരു ടീമുകളിലെയും ബോളർമാർ കരുത്തുകാട്ടിയ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച നിർണായക നീക്കത്തിന് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശം നൽകിയ രോഹിത് ശർമയ്ക്ക് ആരാധകർ കയ്യടിക്കുന്നതിനിടെ, ആ വിക്കറ്റിന്റെ ക്രെഡിറ്റ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കാണെന്ന അവകാശവാദവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ്
ചണ്ഡിഗഡ് ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) റൺമഴപ്പെയ്ത്തിനിടെ അപ്രതീക്ഷിതമായി ഒരു ‘വിക്കറ്റ് മഴ’! റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരങ്ങൾക്കിടെ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പഞ്ചാബ് കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരമാണ് ‘വിക്കറ്റ് മഴ’ കൊണ്ട് ശ്രദ്ധേയമായത്. ഫലം, ആദ്യം ബാറ്റു ചെയ്ത് വെറും 15.3 ഓവറിൽ 111 റൺസിന് ഓൾഔട്ടായിട്ടുപോലും പഞ്ചാബ് കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 16 റൺസ് വിജയം! മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ 15.1 ഓവറിൽ 95 റൺസിന് എറിഞ്ഞിട്ടാണ് പഞ്ചാബ് അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.
മുംബൈ∙ വിക്കറ്റ് നേട്ടം ആഘോഷിച്ചതിന്റെ പേരിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ യുവതാരം ദിഗ്വേഷ് രതിക്കെതിരെ തുടർച്ചയായി പിഴ ചുമത്തിയ നടപടിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ആദ്യത്തെ തവണ പഞ്ചാബ് താരം പ്രിയാംശ് ആര്യയെ പുറത്താക്കിയ ശേഷം തൊട്ടടുത്തെത്തി ‘നോട്ട്ബുക്ക്
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച രോഹിത് ശർമയുടെ ഇടപെടൽ, ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവർധന അംഗീകരിക്കാൻ തയാറായില്ലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഡൽഹി ബാറ്റു ചെയ്യുമ്പോൾ 13–ാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കാനും
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ആവേശപ്പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ചെന്നൈ സൂപ്പർ കിങ്സ് വീഴ്ത്തിയതിനു പിന്നാലെ, റെക്കോർഡ് നേട്ടവുമായി ചെന്നൈ നായകൻ മഹേന്ദ്രസിങ് ധോണി. മത്സരത്തിൽ വിക്കറ്റിനു പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയ നാൽപ്പത്തിമൂന്നുകാരനായ ധോണി, ഐപിഎലിൽ മാൻ ഓഫ് ദ് മാച്ച്
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കഴിഞ്ഞ ദിവസം നടന്ന ഡൽഹി ക്യാപിറ്റൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ ശ്രദ്ധ നേടി ഒരു ‘ചൈനാമാൻ കൂടിക്കാഴ്ച’. ഇന്ത്യയിൽ നിലവിലുള്ള ചൈനാമാൻ ബോളർമാരിൽ ശ്രദ്ധേയനായ ലക്നൗ താരം കുൽദീപ് യാദവും, യുവ ചൈനാമാൻ ബോളർമാരിൽ ഇത്തവണ ശ്രദ്ധ കവർന്ന മുംബൈ ഇന്ത്യൻസിന്റെ മലയാളി
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) തിളക്കമുള്ള വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ് രാജകീയമായി തിരിച്ചെത്തിയ മത്സരത്തിൽ, ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്ന് ലക്നൗ താരം അബ്ദുൽ സമദിനെ റണ്ണൗട്ടാക്കിയ മഹേന്ദ്രസിങ് ധോണിയുടെ അണ്ടർ ആം ത്രോ. 11 പന്തിൽ രണ്ടു സിക്സറുകൾ ഉൾപ്പെടെ 20 റൺസുമായി തകർത്തടിച്ച് ചെന്നൈയ്ക്ക് തലവേദന സൃഷ്ടിച്ച യുവതാരത്തെയാണ്, പ്രായത്തെ വെല്ലുന്ന മികവുമായി ധോണി റണ്ണൗട്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ലക്നൗ ∙ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് അർധസെഞ്ചറിയുമായി ഫോമിലേക്ക് ഉയർന്ന മത്സരത്തിൽ, ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഫിനിഷിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും വിജയവഴിയിൽ. 11 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റൺസെടുത്ത ധോണിയുടെയും, 37 പന്തിൽ 43 റൺസുമായി ഉറച്ച പിന്തുണ നൽകിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷം വിജയവഴിയിൽ തിരിച്ചെത്തിയത്.
ജയ്പുർ∙ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ റോയൽസ് – ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെ ഗ്രൗണ്ടിൽ അസാധാരണ രംഗങ്ങൾ. മത്സരത്തിനിടെ ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ, ബെംഗളൂരുവിന്റെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് എന്നിവരുടെ തടഞ്ഞുനിർത്തിയ അംപയർമാർ, അവരുടെ ബാറ്റ് പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി.
ന്യൂഡൽഹി∙ ജയസാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് ജയിച്ചുകയറിയതിനു പിന്നാലെ, മുംബൈ വിജയത്തിൽ ‘ക്യാപ്റ്റൻ’ രോഹിത് ശർമയുടെ ഇടപെടൽ തെളിയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നിലവിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണെങ്കിലും,
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ആർസിബി താരം വിരാട് കോലി. മത്സരത്തിൽ വാനിന്ദു ഹസരംഗയ്ക്കെതിരെ സിക്സടിച്ച് അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കോലി ഡബിൾ
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ തമ്മിലിടഞ്ഞ് സൂപ്പർതാരം ജസ്പ്രീത് ബുമ്രയും ഡൽഹിയുടെ മലയാളി താരം കരുൺ നായരും. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് ഇരുവരും നേർക്കുനേർ എത്തിയത്. ഈ മത്സരത്തിൽ ജസ്പ്രീത്
ന്യൂഡൽഹി ∙ ഡൽഹി ക്യാപിറ്റൽസിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഫാഫ് ഡുപ്ലേസിക്ക് പരുക്കേറ്റതുകൊണ്ടു മാത്രം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അവസരം ലഭിച്ച താരം. ഇതിനു മുൻപ് ഐപിഎലിൽ കളിച്ചത് 2022ൽ. കാത്തിരിപ്പിന് അൽപം ദൈർഘ്യം കൂടിപ്പോയെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നാമെങ്കിലും, കരുണിന് അങ്ങനെ തോന്നാൻ
‘‘കരിയറിൽ 869 മത്സരങ്ങൾ ഞാൻ ജയിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ജയിച്ചത് മത്സരദിവസം കോർട്ടിലിറങ്ങും മുൻപുള്ള കുളിയുടെ നേരത്താണ്. എന്റെ മനസ്സിനെ ഞാൻ വിജയം സ്വപ്നം കാണാൻ പഠിപ്പിക്കുന്നത് അപ്പോഴാണ്...’’– ‘ഓപ്പൺ’ എന്ന ആത്മകഥയിൽ യുഎസ് ടെന്നിസ് താരം ആന്ദ്രെ ആഗസി ഇങ്ങനെ പറയുന്നുണ്ട്. ലോകോത്തര അത്ലീറ്റുകളെല്ലാം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന ഒരു ശീലത്തെയാണ് ആഗസി വാക്കുകളിലൂടെ വെളിപ്പെടുത്തിയത്– അവർ വിജയത്തെ വിഷ്വലൈസ് ചെയ്യുന്നു; മൈതാനത്തു ജയിക്കും മുൻപ് മനസ്സിൽ ജയിക്കുന്നു!
ന്യൂഡൽഹി ∙ മലയാളി താരം കരുൺ നായരുടെ ഉജ്വല ബാറ്റിങ്ങിന്റെ കരുത്തിൽ കുതിച്ചോടിയ ഡൽഹി ക്യാപിറ്റൽസ് വിജയത്തിന് 13 റൺസ് അകലെ ‘റണ്ണൗട്ട്’ ആയി. ജയസാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് 12 റൺസിന്റെ നാടകീയ ജയം. മുംബൈ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനെത്തിയ കരുൺ നായരുടെ (40 പന്തിൽ 89) അർധ സെഞ്ചറി മികവിലാണ് മുന്നേറിയത്.
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ ദയനീയ പ്രകടനവുമായി അവസാന സ്ഥാനത്തേക്ക് വീണതിനു പിന്നാലെ, ചെന്നൈ സൂപ്പർ കിങ്സിൽ ആഭ്യന്തര കലഹം രൂക്ഷമെന്ന് വ്യാപക പ്രചാരണം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരുക്കേറ്റ് പുറത്തായതിനു പിന്നാലെ വെറ്ററൻ താരം മഹേന്ദ്രസിങ് ധോണി നായകസ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ്,
ജയ്പുർ∙ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ താളം കണ്ടെത്താനാകാതെ വിഷമിച്ച ജയ്പുരിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നുമില്ലെന്ന് വിരാട് കോലിയും സംഘവും തെളിയിച്ചു. രാജസ്ഥാൻ ബാറ്റിങ് നിരയെ വെള്ളംകുടിപ്പിച്ച അതേ പിച്ചിൽ തൊട്ടുപിന്നാലെ ബാറ്റിങ്ങിന് ഇറങ്ങി രാജസ്ഥാൻ ബോളിങ് നിരയെയും വെള്ളംകുടിപ്പിച്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്, ഐപിഎൽ 18–ാം സീസണിലെ നാലാം ജയം. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ആർസിബി രാജസ്ഥാനെ തകർത്തത്. ഇതോടെ ആറു കളികളിൽനിന്ന് നാലാം ജയം കുറിച്ച ആർസിബി എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദ് – പഞ്ചാബ് കിങ്സ് മത്സരത്തിനിടെ തമ്മിലിടഞ്ഞ് ഓസീസ് താരങ്ങൾ. സൺറൈസേഴ്സ് താരം ട്രാവിസ് ഹെഡും പഞ്ചാബ് താരം ഗ്ലെൻ മാക്സ്വെലുമാണ് നേർക്കുനേർ എത്തിയത്. ഇവർക്കിടയിലേക്ക് പഞ്ചാബിന്റെ മറ്റൊരു ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസ് കൂടി എത്തിയതോടെ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ആദ്യ മത്സരം കൊണ്ടുതന്നെ ശ്രദ്ധാകേന്ദ്രമാറിയ മലയാളിയായ യുവതാരം വിഘ്നേഷ് പുത്തൂരിനെ ഫുട്ബോളിന്റെ ലോകത്തേക്ക് ‘സ്വാഗതം ചെയ്ത്’ ഇന്ത്യൻ സൂപ്പർ ലീഗും (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സും! വിഘ്നേഷ് പുത്തൂരിന്റെ ടീമായ മുംബൈ ഇന്ത്യൻസ്, സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച താരത്തിന്റെ
ബെംഗളൂരു∙ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് 3 വെവ്വേറെ സംഭവങ്ങളിലായി 8 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. വാതുവയ്പുമായി ബന്ധപ്പെട്ട് മറ്റു 2 പേരും അറസ്റ്റിലായി.
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) തകർത്തടിച്ച് സെഞ്ചറി നേടിയതിനു പിന്നാലെ, സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ കുറിപ്പ് വാങ്ങി പരിശോധിക്കുന്ന പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പഞ്ചാബ് കിങ്സ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന
ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിനിടെ, തന്നോട് ചോദിക്കാതെ അംപയറിനോട് ഡിആർആസ് ആവശ്യപ്പെട്ട സഹതാരത്തോട് കുപിതനായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. സൺറൈസേഴ്സ് ഇന്നിങ്സിലെ അഞ്ചാമത്തെ ഓവറിലാണ് സംഭവം. അംപയർ വൈഡ് വിളിച്ച ഒരു പന്ത്, ട്രാവിസ് ഹെഡിന്റെ ബാറ്റിൽത്തട്ടിയ ശേഷമാണ്
ഹൈദരാബാദ്∙ പഞ്ചാബ് കിങ്സിനെതിരെ സെഞ്ചറിത്തിളക്കം കൈവരിച്ച ഐതിഹാസിക ബാറ്റിങ് പ്രകടനത്തിനു പിന്നാലെ, സഹ ഓപ്പണർ അഭിഷേക് ശർമയെ ‘ട്രോളി’ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ട്രാവിസ് ഹെഡ്. മത്സരത്തിൽ സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ ചെറിയ കുറിപ്പ്, കഴിഞ്ഞ ആറു മത്സരങ്ങളായി
ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉള്ളിൽ ഈ സീസണിൽ ഉറക്കത്തിലായിരുന്ന ‘സിംഹ’ത്തെ പഞ്ചാബ് കിങ്സ് ‘കുത്തിയിളക്കി’. ഫലം ഐപിഎൽ ടീമുകൾ ഒരുപോലെ ഭയപ്പെടുന്ന ആ യഥാർഥ സൺറൈസേഴ്സ്, ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ സട കുടഞ്ഞെഴുന്നേറ്റു. അതിന്റെ ആദ്യ ദുരന്തഫലം പഞ്ചാബ് കിങ്സിനു തന്നെ സമ്മാനിച്ച്, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്വല വിജയം. പഞ്ചാബ് കിങ്സ് ഉയർത്തിയ 246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം, ഒൻപതു പന്ത് ബാക്കിനിർത്തി രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്സ് മറികടന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺചേസാണിത്.
ജയ്പുർ∙ ജയ്പുരിലെ കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാജസ്ഥാൻ റോയൽസിന്റെ നായകനായ മലയാളി താരം സഞ്ജു സാംസണിനെ, ‘ആർസിബി, ആർസിബി’ എന്ന് ആർത്തുവിളിച്ച് സ്വീകരിച്ച് ഒരു വിഭാഗം വിദ്യാർഥികൾ. ഈ സീസണിൽ ജയ്പുർ സവായ് മാൻ സിങ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവുമായി (ആർസിബി)
പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ കരാർ ഉപേക്ഷിച്ച് ഐപിഎൽ കളിക്കാൻ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടര്‍ കോർബിൻ ബോഷിന് ശിക്ഷ വിധിച്ച് പാക്ക് ക്രിക്കറ്റ് ബോർഡ്. താരത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽനിന്ന് ഒരു വർഷത്തേക്കു വിലക്കും. പിഎസ്എലിന്റെ ഡ്രാഫ്റ്റിൽ ഡയമണ്ട് കാറ്റഗറിയിൽ ഉൾപ്പെടുത്തി ബാബർ അസം നയിക്കുന്ന പെഷവാർ സൽമിയാണ് കോര്ബിൻ
ലക്നൗ∙ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് നൽകിയ മിന്നു തുടക്കം മുതലാക്കാനാകാതെ പോയതിൽ പിന്നാലെ വന്ന ലക്നൗ ബാറ്റർമാർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും. ഒരു 20–25 റൺസ് കൂടുതൽ നേടിയിരുന്നെങ്കിൽ പോലും ഒരുപക്ഷേ വിജയസാധ്യതയുണ്ടായിരുന്ന മത്സരം, ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ഗുജറാത്ത് ടൈറ്റൻസ് കൈവിട്ടു. ഒപ്പം വിക്കറ്റിനു പിന്നിൽ ക്യാച്ച് കൈവിട്ടും സ്റ്റംപിങ് അവസരം പാഴാക്കിയും ജോസ് ബട്ലറും ബാധ്യതയായി മാറിയതോടെ ലക്നൗ സൂപ്പർ ജയന്റ്സിനോട് അവർ തോറ്റത് ആറു വിക്കറ്റിന്.
ഐപിഎലിൽനിന്നു പിൻമാറിയതിന്റെ പേരിൽ രണ്ടു വർഷം വിലക്കു ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്ക്. മെഗാതാരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് വാങ്ങിയ ബ്രൂക്ക്, ടൂർണമെന്റു തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഐപിഎൽ കളിക്കില്ലെന്നറിയിച്ചത്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് ഇത്തവണത്തെ ഐപിഎലിലെ വിലകൂടിയ താരം. 27 കോടി രൂപയ്ക്കാണ് താരലേലത്തിൽ പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് ടീം സ്വന്തമാക്കിയത്. എന്നാൽ ഋഷഭ് പന്തിന് മാത്രമല്ല ഐപിഎലിൽ എറിയുന്ന ഓരോ പന്തിനും അരക്കോടിയോളം മൂല്യമുണ്ട്. കണക്കൂട്ടലുകൾക്കും അപ്പുറമാണ്
സീസണിലെ അഞ്ചാം തോൽവി വഴങ്ങിയതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈയുടെ തന്ത്രങ്ങളടക്കം പിഴച്ചുപോയതായി തിവാരി ഒരു സ്പോർട്സ് മാധ്യമത്തിൽ തുറന്നടിച്ചു.
ന്യൂഡൽഹി∙ ഒളിംപിക് മെഡൽ ജേതാവും വനിതാ ബോക്സിങ്ങിലെ സൂപ്പർ താരവുമായ എം.സി.മേരി കോമും ഭർത്താവ് കരുങ് ഓൻഖോലറും (ഒൺലർ) വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, മേരി കോമിന് ബിസിനസ് പങ്കാളിയുമായുള്ള രഹസ്യബന്ധവും വിവാഹമോചനത്തിന് കാരണമെന്ന് സൂചന. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും
ചെന്നൈയിൽ എന്തൊക്കെയോ പുകയുന്നുണ്ടോ? നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തുന്നതാണ് ഇത്തരമൊരു ചർച്ചയ്ക്കു തിരികൊളുത്തിയത്. പോയിന്റുനിലയും ഇത്തരമൊരു സംശയത്തെ ശക്തമാക്കുന്നുണ്ട്. ഏപ്രിൽ 10 വരെയുള്ള പോയിന്റ് നില നോക്കിയാൽ പട്ടികയിൽ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ. എട്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസും പത്താം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരാബാദുമുണ്ട്. അതായത് ഐപിഎലിനെ പ്രധാനപ്പെട്ട മൂന്നു ടീമുകളാണ് അവസാന സ്ഥാനത്തിനു വേണ്ടി ‘മത്സരിക്കുന്നത്’! ഇത്തരമൊരു സാഹചര്യത്തില്‍ ചെന്നൈ ടീമിനെ ‘റീസ്ട്രക്ചർ’ ചെയ്യാനാണോ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ധോണിയുടെ വരവ്? അഥവാ രക്ഷകനായി ധോണി വന്നാലും അദ്ദേഹത്തിന്റെ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കാൻ തക്ക ശേഷിയുള്ള താരനിര ചെന്നൈയ്ക്കുണ്ടോ? എന്താണ് ചെന്നൈയിലെ യഥാർഥ പ്രശ്നം? ഇതോടൊപ്പമാണ് മുംബൈ ഇന്ത്യൻസിന്റെ നിരാശാജനകമായ പ്രകടനവും. ഇന്ത്യയുടെ ജഴ്സിയിൽ പോരാടിക്കളിക്കുന്ന രോഹിത് എന്തുകൊണ്ടാണ് മുംബൈയിലേക്ക് എത്തുമ്പോൾ ഒതുങ്ങിപ്പോകുന്നത്? ഈ സീസണിൽ ഐപിഎലിലെ രോഹിത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ഇതുവരെ 18 റൺസ് ആണ്. ടീമിനെ ജയിപ്പിക്കാനാകുന്ന വിധം മുന്നേറാൻ അദ്ദേഹത്തിനു സാധിക്കുന്നില്ലേ? ധോണിയെപ്പോലെ രോഹിത് ശർമയുടെ ഐപിഎൽ കരിയറും അസ്തമന നാളുകളിലേക്കു പോവുകയാണോ? ജസ്പ്രീത് ബുംറയുടെ മടങ്ങിവരവും മുംബൈയെ രക്ഷിക്കില്ലേ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പിൽ–25’ൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും.
ചെന്നൈ∙ ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്തത് രണ്ടു സിക്സ്; ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ചെന്നൈ – കൊൽക്കത്ത പോരാട്ടത്തിന്റെ രത്നച്ചുരുക്കം ഈ ചെറിയ കണക്കുകളിൽത്തന്നെയുണ്ട്. ബാറ്റിങ്ങിൽ നേർവിപരീത ദിശകളിലൂടെ സഞ്ചരിച്ച രണ്ടു ടീമുകൾ മുഖാമെത്തിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ എട്ടു വിക്കറ്റിന് തകർത്ത് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സാക്ഷാൽ എം.എസ്. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിലാണ് ചെന്നൈ സീസണിലെ ഏറ്റവും നാണംകെട്ട തോൽവി വഴങ്ങിയത്.
ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ആവേശം വാനോളമുയർത്തിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനു പിന്നാലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി ആർസിബി നായകൻ രജത് പാട്ടിദാറിന്റെ വിഡിയോ. മത്സരത്തിനുശേഷം ഡൽഹിയുടെ വിജയശിൽപിയായ ‘ലോക്കൽ ബോയ്’ കെ.എൽ. രാഹുലിനെ ആർസിബി സൂപ്പർതാരം വിരാട്
ബെംഗളൂരു ∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ (ആർസിബി) അവരുടെ തട്ടകത്തിൽ പുറത്തെടുത്ത തട്ടുപൊളിപ്പൻ പ്രകടനത്തിനു പിന്നാലെ, ‘ഇത് എന്റെ ഗ്രൗണ്ടാ’ണ് എന്ന തരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ. രാഹുൽ നടത്തിയ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഈ ആഘോഷത്തിനു പിന്നിൽ തന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നായ ‘കാന്താര’
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിൽ അസ്വസ്ഥനായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലി. ഗ്രൗണ്ടിൽ കെ.എൽ. രാഹുൽ തകർത്തടിച്ച് ഡൽഹിയെ വിജയത്തിലേക്കു നയിക്കുന്നതിനിടെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വിരാട് കോലി പരിശീലകൻ ദിനേഷ് കാർത്തിക്കുമായി
ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപിച്ച് തുടർച്ചയായ നാലാം വിജയം സ്വന്തമാക്കിയിരിക്കുകയാണു ഡൽഹി ക്യാപിറ്റൽസ്. 17.5 ഓവറിൽ ആർസിബി ഉയർത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്നിട്ടപ്പോള്‍ അർധ സെഞ്ചറിയുമായി കെ.എൽ. രാഹുലാണു ഡൽഹിയുടെ വിജയനായകനായത്. 53 പന്തുകൾ നേരിട്ട രാഹുല്‍ 93 റൺസുമായി പുറത്താകാതെനിന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളിനു മുന്നറിയിപ്പുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ബാസിത് അലി. ക്രിക്കറ്റിൽ ശ്രദ്ധിച്ചില്ലെങ്കിൽ യശസ്വി ജയ്സ്വാളിനും പൃഥ്വി ഷായുടെ അവസ്ഥ തന്നെയാകുമെന്ന് ബാസിത് അലി യുട്യൂബ് ചാനലില്‍ പ്രതികരിച്ചു. ഐപിഎലിൽ രാജസ്ഥാന് റോയൽസിനായി ജയ്സ്വാൾ
ബെംഗളൂരു∙ താരലേലത്തിൽ കിട്ടിയിട്ടും കെ.എൽ. രാഹുലിനെ വിളിച്ചെടുക്കാത്ത റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഇപ്പോൾ ഖേദിക്കുന്നുണ്ടാകും. ലക്നൗ സൂപ്പർ ജയന്റ്സിൽനിന്ന് അപമാന ഭാരവുമായി ഇറങ്ങിയ രാഹുൽ സ്വന്തം നാടായ കർണാടകയിൽനിന്നുള്ള പഴയ തട്ടകത്തിലേക്കു മടങ്ങിപ്പോകണമെന്നായിരുന്നു ആഗ്രഹിച്ചത്. ലേലത്തിൽ രാഹുലിനായി പണം മുടക്കാൻ ആർസിബി മടിച്ചപ്പോൾ, ക്യാപ്റ്റൻ മെറ്റീരിയലായി കണ്ട് ഡൽഹിയാണു താരത്തെ വാങ്ങിയത്. അന്നു മുടക്കിയ 14 കോടിക്കുള്ളതാണ് ആർസിബിക്കെതിരായ ഈ വിജയം. 53 പന്തിൽ ആറ് സിക്സറുകളുൾപ്പടെ 93 റൺസുമായി രാഹുൽ പുറത്താകാതെ നിന്ന പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനു ആറു വിക്കറ്റ് വിജയം.
എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റനാകും. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ പരുക്കു ഗുരുതരമായ സാഹചര്യത്തിലാണ് ധോണി വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരുക്കേറ്റത്.
ഐപിഎലിലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് രാജസ്ഥാൻ റോയൽസ് തോറ്റെങ്കിലും വിക്കറ്റിനു പിന്നില്‍ ഗംഭീര പ്രകടനവുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. സെഞ്ചറി നേടിയ സായ് സുദർശന്റേത് അടക്കം നിർണായകമായ രണ്ടു ക്യാച്ചുകളെടുത്തും ഷാറുഖ് ഖാനെ സ്റ്റംപ് ചെയ്തു പുറത്താക്കിയുമാണു സഞ്ജു തകർപ്പൻ പ്രകടനം പുറത്തെടുത്തത്. രാജസ്ഥാൻ റോയൽസിനെതിരെ
ഗുജറാത്ത് ടൈറ്റൻസിനെതിരായ വമ്പൻ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് അടുത്ത തിരിച്ചടി. ഗുജറാത്തിനെതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ സഞ്ജുവിന് വൻ തുക പിഴ ചുമത്തി. ഓവറുകൾ തീർക്കുന്നതു വൈകിയതിന് സഞ്ജു 24 ലക്ഷം രൂപ പിഴയായി അടയ്ക്കേണ്ടി വരും. 58 റൺസ് വിജയമാണ് രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിൽ റിയാൻ പരാഗ് പുറത്തായതിനെച്ചൊല്ലി വിവാദം. രാജസ്ഥാൻ ഇന്നിങ്സിനിടെ ഏഴാം ഓവറിൽ കുൽവന്ത് കെജ്രോലിയയുടെ പന്തിലാണ് പരാഗ് പുറത്താകുന്നത്. പന്ത് നേരിടാൻ ശ്രമിച്ച പരാഗിനെ ഗുജറാത്ത് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ പിടിച്ചെടുക്കുകയായിരുന്നു.
ഐപിഎലിൽ പിഴയടയ്ക്കാൻ ചെക്ക്ബുക്കിൽ തുകയെഴുതുന്നതുപോലെയാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്വേശ് റാഠിയുടെ വിക്കറ്റ് ആഘോഷം. അച്ചടക്ക ലംഘനത്തിനു 2 തവണ പിടികൂടിയിട്ടും ഏകദേശം അഞ്ചര ലക്ഷം രൂപ പിഴയടച്ചിട്ടും വിക്കറ്റ് നേട്ടം ‘നോട്ട്ബുക്കിൽ’ കുറിച്ചിടുന്ന ശീലം മാറ്റാൻ ദിഗ്വേശ് തയാറായില്ല. ചൊവ്വാഴ്ചത്തെ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത ഓപ്പണർ സുനിൽ നരെയ്ന്റെ വിക്കറ്റെടുത്തപ്പോഴും ദിഗ്വേശ് ‘നോട്ട്ബുക്ക്’ എടുക്കാൻ മറന്നില്ല.
സീസണിലെ തുടർച്ചയായ നാലാം തോൽവിക്കു പിന്നാലെ ടീമിന്റെ ഫീൽഡിങ്ങിനെ വിമർശിച്ച് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. 4 മത്സരങ്ങളിലും ചെന്നൈ ടീമും എതിരാളികളും തമ്മിലുള്ള പ്രധാന വ്യത്യാസം ഫീൽഡിങ്ങിലെ പിഴവുകളായിരുന്നു. ചെന്നൈ ഫീൽഡർമാർ ക്യാച്ച് കൈവിട്ട് ‘സഹായിച്ച’ ബാറ്റർമാർ പിന്നീട് മികച്ച സ്കോറുമായി കളി തിരിച്ചു– മുൻ തോൽവികളിൽ ടീമിനെതിരെ തിരിയാത്ത ഋതുരാജ് ഇത്തവണ വിമർശനം കടുപ്പിച്ചു. ചൊവ്വാഴ്ചത്തെ മത്സരത്തിൽ പഞ്ചാബിന്റെ വിജയ ശിൽപിയായ പ്രിയാംശ് ആര്യയുടെ ക്യാച്ച് 2 തവണയാണ് ചെന്നൈ കൈവിട്ടത്.
ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ വിജയ മോഹങ്ങൾ തകർത്തെറിഞ്ഞത് പരിശീലകൻ ആശിഷ് നെഹ്റയുടെ തന്ത്രങ്ങൾ. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാനു വേണ്ടി മികച്ച രീതിയിൽ ബാറ്റു ചെയ്ത സഞ്ജു സാംസൺ– ഷിമ്രോൺ ഹെറ്റ്മിയർ സഖ്യം പൊളിച്ചത് ആശിഷ് നെഹ്റയായിരുന്നു.
ഐപിഎലിലെ പുതിയ ‘മിസ്റ്റർ കൺസിസ്റ്റന്റ്’ സായ് സുദർശന്റെ (53 പന്തിൽ 82) ക്ലാസിക് അർധസെഞ്ചറിയുടെ ബലത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 58 റൺസിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 217 റൺസ് നേടിയപ്പോൾ രാജസ്ഥാന്റെ പോരാട്ടം 159ൽ അവസാനിച്ചു. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 6ന് 217. രാജസ്ഥാൻ 19.2 ഓവറിൽ 159ന് പുറത്ത്. സായ് സുദർശനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
മുല്ലൻപുർ ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനു പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെലിനെതിരെ നടപടി. ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനത്തിന് മാക്സ്വെലിന് മാച്ച് ഫീയുടെ 25 ശതമാനം പിഴവിധിച്ചു. എന്നാൽ മാക്സ്വെലിന്റെ ഭാഗത്തുനിന്നുണ്ടായ ചട്ടലംഘനം എന്താണെന്ന് ഐപിഎൽ അറിയിച്ചിട്ടില്ല. മത്സരത്തിൽ ചെന്നൈയെ 18 റൺസിനു തോൽപിച്ച പഞ്ചാബ് ഐപിഎലിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 219 റൺസെടുത്തപ്പോൾ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ എഴുന്നൂറിലേറെ ബോളർമാർ ഒരു ഓവറെങ്കിലും പന്തെറിഞ്ഞിട്ടുണ്ട്. ഇതിൽ 300 ബോളർമാർ കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും നേടിയിട്ടുണ്ട്. എന്നാൽ ഐപിഎൽ ചരിത്രത്തിൽ 200ൽ അധികം വിക്കറ്റ് നേടിയ ഒരു ബോളറേയുള്ളൂ; ഹരിയാനയിൽ നിന്നുള്ള ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചെഹൽ. 18 കോടി രൂപയ്ക്ക്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സ്പിന്നർ എന്ന പകിട്ടുമായി ഇത്തവണ പഞ്ചാബ് കിങ്സിലെത്തിയ ചെഹലിനു പക്ഷേ, 4 മത്സരങ്ങളിൽ നിന്ന് നേടാനായത് ഒരേയൊരു വിക്കറ്റ് മാത്രം. ഇതിൽ തന്നെ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ചെഹൽ എറിഞ്ഞത് ഒരു ഓവർ മാത്രം. ഐപിഎലിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ മുപ്പത്തിനാലുകാരൻ ചെഹലിന് ഈ സീസണിൽ എന്താണ് സംഭവിക്കുന്നത്?
ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തിനിടെ ഗാലറിയിലെ താരമായി ആർജെ മഹ്വാഷ്. പഞ്ചാബ് ബാറ്റിങ്ങിനിടെ പ്രിയാംശ് ആര്യയുടെ സെഞ്ചറി നേട്ടത്തിലും ചെന്നൈയ്ക്കെതിരായ പഞ്ചാബ് കിങ്സിന്റെ വിക്കറ്റ് നേട്ടങ്ങളിലും ഗാലറിയിൽ തുള്ളിച്ചാടുന്ന മഹ്വാഷിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പഞ്ചാബ് സ്പിന്നർ യുസ്വേന്ദ്ര ചെഹലും മഹ്വാഷും
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രകടനത്തെ പരിഹസിച്ച് മുൻ ഇന്ത്യന്‍ താരം ഇർഫാൻ പഠാൻ. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ വരുത്തിയ ഫീൽഡിങ് പിഴവുകളാണ് മത്സര ഫലത്തിൽ നിർണായകമായതെന്നു വിമർശനം ഉയർന്നിരുന്നു. വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ കളിക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ്
ഇന്ത്യൻ പ്രീമീയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിനു തടയിടാൻ രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റൻ സഞ്ജു സാംസണും സാധിച്ചില്ല. ഫലം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിന് 58 റൺസ് വിജയം. ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 19.2 ഓവറില്‍ 159 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ
ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് താരം എയ്ഡൻ മാർക്രമിനെ പുറത്താക്കിയപ്പോൾ പ്രകോപനപരമായ ആംഗ്യവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണ. ദക്ഷിണാഫ്രിക്കൻ ബാറ്ററെ ബോൾഡാക്കിയ റാണ കയറിപ്പോയെന്നു കൈകൊണ്ട് ആംഗ്യം കാണിച്ചാണ് വിക്കറ്റു നേട്ടം ആഘോഷിച്ചത്.
പാക്കിസ്ഥാൻ സൂപ്പർ ലീഗ് കാണുന്നതായി ആളുകൾ ഇന്ത്യൻ പ്രീമിയർ ലീഗ് ഒഴിവാക്കുമെന്ന് പാക്ക് ക്രിക്കറ്റ് താരം ഹസൻ അലി. ഐപിഎലും പാക്കിസ്ഥാൻ ലീഗും ഒരേ സമയത്തു നടത്താൻ തീരുമാനിച്ചതോടെയാണു പാക്ക് പേസറുടെ പ്രസ്താവന. സാധാരണയായി ഫെബ്രുവരി– മാർച്ച് മാസങ്ങളിലാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കാറ്. ഈ വർഷം പാക്കിസ്ഥാന് രാജ്യാന്തര മത്സരങ്ങൾ ഏറെയുള്ളതിനാൽ, ട്വന്റി20 ലീഗ് ഏപ്രിൽ– മെയ് മാസത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഒരു ബൗണ്ടറി കൂടിയുണ്ടായിരുന്നെങ്കിൽ.... ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ ത്രില്ലറിൽ ഫിനിഷ് ലൈനിന് അരികെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വീണപ്പോൾ ആരാധകരെല്ലാം മനസ്സിൽ പറഞ്ഞിട്ടുണ്ടാകും. ലക്നൗ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യത്തിനു മുന്നിൽ വീറോടെ പൊരുതിയ കൊൽക്കത്ത ബാറ്റർമാർക്ക് 5 റൺസ് അകലെ ജയം നഷ്ടമായി.
ശ്രേയസ് അയ്യരും ഗ്ലെൻ മാക്സ്വെലും അടങ്ങുന്ന ‘പടയെ പേടിച്ചാണ്’ പഞ്ചാബ് കിങ്സിനെതിരെ കളിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് എത്തിയത്. പക്ഷേ, അവിടെ ‘പന്തവും കൊളുത്തി’ ഒരു ചെറുപ്പക്കാരൻ കാത്തിരിക്കുന്നുണ്ടെന്ന് ചെന്നൈ സ്വപ്നത്തിൽ പോലും കരുതിയില്ല; പ്രിയാംശ് ആര്യ എന്നായിരുന്നു ആ ഇരുപത്തിനാലുകാരന്റെ പേര്! 42 പന്തിൽ 9 സിക്സും 7 ഫോറുമടക്കം കന്നി ഐപിഎൽ സെഞ്ചറിയുമായി (103) പ്രിയാംശ് ആളിപ്പടർന്ന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ പഞ്ചാബിനു 18 റൺസ് ജയം.
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ നാലു റൺസ് വിജയം സ്വന്തമാക്കിയെങ്കിലും ടീം ക്യാപ്റ്റൻ ഋഷഭ് പന്തിനു രൂക്ഷവിമർശനം. ലക്നൗ ബാറ്റിങ്ങിനിടെ ഋഷഭ് പന്ത് കളിക്കാന്‍ ഇറങ്ങാതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സാധാരണയായി നിക്കോളാസ് പുരാനു പിന്നാലെ നാലാമനായാണ് ഋഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങാറ്.
ബിസിസിഐ തുടർച്ചയായി പിഴ ശിക്ഷകൾ ചുമത്തിയിട്ടും ഒരു കൂസലുമില്ലാതെ വീണ്ടും ‘നോട്ട് ബുക്ക്’ പുറത്തെടുത്ത് ലക്നൗ സ്പിന്നർ ദിഗ്വേഷ് രതിയുടെ ആഹ്ലാദ പ്രകടനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഓപ്പണർ സുനിൽ നരെയ്ന്റെ വിക്കറ്റ് വീഴ്ത്തിയപ്പോഴായിരുന്നു ദിഗ്വേഷ് ആഘോഷ പ്രകടനം ആവർത്തിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പർ കിങ്സിനെ നാലാം തോൽവിയിലേക്കു തള്ളിവിട്ട് പഞ്ചാബ് കിങ്സ്. 18 റൺസ് വിജയമാണ് പഞ്ചാബ് കിങ്സ് ഹോം ഗ്രൗണ്ടിൽ സ്വന്തമാക്കിയത്. പഞ്ചാബ് ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ ഡെവോൺ കോൺവെ അർധ സെഞ്ചറി നേടിയെങ്കിലും ചെന്നൈയെ
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.