ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

പാരിസ് ∙ ‘രാത്രിയിൽ കുറച്ചുനേരം വായിച്ചു. എത്ര വൈകി കിടന്നാലും പുലർച്ചെ 5.30ന് എഴുന്നേൽക്കുന്നതാണു പതിവ്. എഴുന്നേറ്റാൽ കുറച്ചുനേരം യോഗ ചെയ്യും. പിന്നീടു പ്രഭാത ഭക്ഷണം... അതുതന്നെ ഇന്നലെയും ഞാൻ ചെയ്തു’ – ചരിത്രനേട്ടത്തിലേക്കു നിറയൊഴിക്കുന്നതിന്റെ തലേന്നു രാത്രിയിൽ പ്രത്യേകമായി ഒരുങ്ങിയോ എന്ന ചോദ്യത്തിനുത്തരമായി മനു ഭാക്കർ പറഞ്ഞു. നിശ്ചയദാർഢ്യം തുളുമ്പുന്ന വാക്കുകളാണ് ഇരുപത്തിരണ്ടുകാരിയായ ഈ ഹരിയാനക്കാരിയുടേത്. മനു സംസാരിക്കുന്നു... 

∙ മൂന്നാം മെഡൽ പ്രതീക്ഷകൾ? 

വലിയ പ്രതീക്ഷകളുടെ സമ്മർദമുണ്ടെന്നത് ശരിയാണ്. പക്ഷേ, മത്സരമല്ലേ? പൂർണമായും സമ്മർദമില്ലാതെ ഇറങ്ങാൻ കഴിയുമോ? ഇന്ത്യ മുഴുവൻ എന്റെ മത്സരം കാണുമല്ലോ. അവരെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്നതു ‍ഞാൻ മെഡൽ നേടുന്നതു കാണാനായിരിക്കും. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ശ്രമിക്കും. 

∙ ചരിത്രനേട്ടത്തെ എങ്ങനെ കാണുന്നു? 

സ്വപ്നസാഫല്യമാണ്. ഇവിടെ ഞാനൊരിക്കലും 2 മെഡൽ നേടുമെന്നു ചിന്തിച്ചിട്ടു പോലുമില്ല. പക്ഷേ, എനിക്കതിനു കഴിഞ്ഞു. ഇനിയും ഒരു മത്സരം കൂടി ബാക്കിയുമാണ്. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണു ലക്ഷ്യം. 

∙ ടോക്കിയോയിലെ സങ്കടത്തെ പാരിസിൽ തുടച്ചുമാറ്റാനായല്ലോ? 

ടോക്കിയോ എനിക്കു വലിയ ദുഃഖമാണു സമ്മാനിച്ചത്. അതിൽനിന്നു കരകയറാൻ എന്നെ ഒട്ടേറെപ്പേർ സഹായിച്ചു. അവരോടെല്ലാം നന്ദിയുണ്ട്. ഈ 2 മെഡൽ നേടിയതോടെ എന്റെ ദൗത്യം അവസാനിച്ചു എന്നു കരുതുന്നില്ല. ഇനിയും കരുത്തോടെ മുന്നോട്ടുപോകും. ഇന്ത്യയുടെ അഭിമാനതാരമായി മാറാനുള്ള ശ്രമം ഇനിയുമിനിയും തുടരും.

English Summary:

Manu Bhakar, who won a double medal in shooting, speaks

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com