ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പതിനായിരത്തിലധികം വർഷങ്ങൾ പിന്നിലേക്ക് ടൈം ട്രാവൽ ചെയ്തെത്തിയതുപോലെ ആ ചെന്നായ കുട്ടികൾ. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച 'ഡെയർ വുൾഫിനെ' ജനിതക എൻജിനീയറിംഗിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ടെക്സസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ്. എച്ച്ബിഒ ഹിറ്റ് പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലൂടെയാണ് ഈ ചെന്നായ വർഗം വൈറലായത്.

ൈടംസിന്റെ കവർ ചിത്രവും ഒപ്പം ഗെയിം ഓഫ് ത്രോൺസിലെ കുപ്രസിദ്ധ സിംഹാസനത്തിൽ ഇരിക്കുന്നപോലെയുള്ള ചെന്നായക്കുട്ടികളുടെ ചിത്രവും എക്സിൽ പങ്കുവച്ച് മിനിയേച്ചർ വൂളി മാമത്തിനെ നിർമിക്കാൻ കമ്പനിയോട് മസ്ക് ആവശ്യപ്പെട്ടു. ചിലർ മസ്കിന് എഐ ഉപയോഗിച്ച് വൂളി മാമത്തിനെ പെറ്റായി നൽകുകയും ചെയ്തു. ദിനോസറുകളെയും ഈ കമ്പനി തിരികെ കൊണ്ടുവരുമെന്നാണ് മസ്കിന്റെ കമന്റ് ബോക്സിൽ വരുന്ന പ്രതികരണങ്ങൾ.

പതിനായിരത്തിലധികം വർഷങ്ങൾക്ക് ശേഷം ഒരു ഓരിയിടൽ!

പതിനായിരത്തിലധികം വർഷങ്ങൾക്ക് ശേഷം ആദ്യമായി ആ വർഗത്തിലെ ചെന്നായക്കുട്ടികൾ ഓരിയിടുന്ന നിമിഷം പകർത്തിയ വിഡിയോയും കൊളോസൽ എക്സിൽ പങ്കിട്ടു. അടിക്കുറിപ്പ് ഇങ്ങനെയാണ്: "പതിനായിരത്തിലധികം വർഷങ്ങൾക്ക് ശേഷം ചെന്നായയുടെ ആദ്യ ഓരിയിടൽ നിങ്ങൾ കേൾക്കുന്നു. 2024 ഒക്ടോബർ 1-ന് ജനിച്ച, വംശനാശം സംഭവിച്ച മൃഗങ്ങളിൽപ്പെട്ട റോമുലസിനെയും റെമസിനെയും കാണുക."

13,000 വർഷം പഴക്കമുള്ള ഒരു പല്ലിൽ നിന്നും 72,000 വർഷം പഴക്കമുള്ള ഒരു തലയോട്ടിയിൽ നിന്നും ഡിഎൻഎ എടുത്ത് ആരോഗ്യമുള്ള ചെന്നായക്കുട്ടികളെ ഉണ്ടാക്കിയിരിക്കുന്നതെന്നും ഈ സാങ്കേതിക വിദ്യയെ മാജിക്കിൽനിന്നും വേർതിരിച്ചറിയാൻ കഴിയില്ലെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു.

ചാര ചെന്നായയുടെ രക്തകോശങ്ങൾ എടുത്ത് 'CRISPR' എന്ന ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 20 വ്യത്യസ്ത ജനിതകമാറ്റം വരുത്തിയെന്ന് കൊളോസലിന്റെ മുഖ്യ ശാസ്ത്രജ്ഞയായ ബെത്ത് ഷാപ്പിറോ പറഞ്ഞു. ആ ജനിതക മെറ്റീരിയൽ ഒരു വളർത്തു നായയുടെ അണ്ഡത്തിലേക്കു സംയോജിപ്പിച്ചു. 62 ദിവസങ്ങൾക്ക് ശേഷം ജനിതകമായി രൂപകൽപ്പന ചെയ്ത കുഞ്ഞുങ്ങൾ ജനിക്കുകയായിരുന്നു.

English Summary:

Dire Wolf pups, resurrected by Colossal Biosciences, have howled for the first time in over 10,000 years. This incredible feat of genetic engineering utilizes CRISPR technology and ancient DNA, making headlines globally.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com