Activate your premium subscription today
Sunday, Mar 9, 2025
Feb 17, 2025
അച്ഛൻ എന്നെ തോളത്തിരുത്തി അടുത്തിലയിലെ സ്കൂളിനരികെ ഏഴോം ഭാഗത്തേക്ക് പോകുന്ന ചുവന്നമണ്ണും ചരലും നിറഞ്ഞ റോഡിലൂടെ നടക്കുകയാണ്.റോഡ് എന്ന് അന്നത്തെ അവസ്ഥയെ വിളിക്കാൻ പറ്റില്ല. നല്ല വീതിയുള്ള ഒരു നടപ്പാത.അച്ഛന്റെ വീട് സ്കൂളിന്റെ തൊട്ടു പുറകിൽ. അമ്മയുടെ വീട്ടിലേക്കായിരുന്നു ആ നടത്തം.നടപ്പാതയുടെ ഒരുവശത്തെ
Jan 1, 2025
ഇനി വരുന്ന തലമുറയ്ക്കു സാമൂഹിക പ്രതിബദ്ധതയുണ്ടാകുമോ? അവരും സ്മാർട്ട് ഫോൺ അടക്കമുള്ള ഉപകരണങ്ങൾക്ക് അടിമകളായിരിക്കില്ലേ? അവരുടെ പ്രണയം എങ്ങനെയായിരിക്കും, വിവാഹം വേണ്ടെന്നു കരുതുന്ന യുവാക്കൾ ഏറിവരുമ്പോൾ കുടുംബം ഇല്ലാതായിപ്പോകുമോ? ജനാധിപത്യം ഇതേ രീതിയിലായിരിക്കുമോ? പുതുവർഷത്തിൽ ‘മലയാള മനോരമ’യ്ക്കുവേണ്ടി പുതുതലമുറയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്നു കവിയും റിട്ട. കോളജ് പ്രിൻസിപ്പലുമായ കെ.ജി.ശങ്കരപ്പിള്ളയും നോവലിസ്റ്റും ഹൈസ്കൂൾ അധ്യാപകനുമായ വിനോയ് തോമസും. ഭാവി പ്രവചിക്കാനില്ല, സങ്കൽപങ്ങൾ പറയാനേ പറ്റൂ എന്ന് അവർ. കെജിഎസ്: ഇപ്പോൾത്തന്നെ കുട്ടികൾക്കു ടെക്നോളജി മാതൃഭാഷയായി മാറിയിട്ടുണ്ട്. സ്പേസ്, കാലം എന്നിവയെപ്പറ്റി നമ്മളൊക്കെ വിചാരിക്കുന്നതിനെക്കാൾ വിപുലമായ അറിവുണ്ടവർക്ക്. ഇനിയുള്ള തലമുറയുടെ ആ ജ്ഞാനത്തോടൊപ്പം ഓടിയെത്താൻ പറ്റില്ല. പ്രകൃതിയോടുള്ള, സഹജീവികളോടുള്ള അവരുടെ ബന്ധം എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ഭ്രാന്തമായ സങ്കൽപങ്ങളെ പറ്റൂ. അത് ഇന്നമാതിരിയായിരിക്കും എന്നു പറയാനാകുന്നില്ല. വിനോയ് തോമസ്: ദിവസേന കുട്ടികളുമായി ഇടപെടുന്നയാൾ എന്ന നിലയിൽ അവരുടെയിടയിൽ അതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഞാൻ നേരിൽ അനുഭവിക്കുന്നുണ്ട്. പ്രകൃതിയോടും കിളികളോടും സംസാരിച്ചിരുന്ന കുട്ടിക്കാലം ഇന്നില്ല. ബീറ്റ ജനറേഷൻ കുട്ടികൾ എത്തുമ്പോൾ
Aug 15, 2024
‘‘വീട്ടിൽ പൊരിച്ച മീൻ നല്കിയിരുന്നത് ചേട്ടൻമാർക്കായിരുന്നു...’’ ആൺകുട്ടിയും പെൺകുട്ടിയും വീടുകളിൽ പോലും രണ്ട് തരത്തിൽ പരിഗണിക്കപ്പെടുന്നു എന്നതിന് തെളിവായി സ്വന്തം അനുഭവം പറഞ്ഞത് പ്രശസ്ത സിനിമാതാരമാണ്. വര്ഷങ്ങൾക്ക് മുൻപ് നേരിട്ട അനീതി ഇപ്പോഴും മനസ്സില് നിന്നും മാഞ്ഞിട്ടില്ലെങ്കിൽ അന്ന് ആ കുഞ്ഞുമനസ്സ് എത്രമാത്രം വേദനിച്ചിരിക്കണം. പൊതുവേ 18 വയസ്സിനെയാണ് സ്വാതന്ത്ര്യത്തിന്റെ അടയാളമായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ളത്. അതിന് മുൻപുള്ളതെല്ലാം കുട്ടികളുടെ സ്വാതന്ത്ര്യത്തിനേക്കാളും അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതെന്തേ, കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും, സ്വന്തം ഇഷ്ടങ്ങൾ നേടാനായി പ്രവർത്തിക്കാനുമുള്ള 'സ്വാതന്ത്ര്യം' വേണ്ടേ? പൊതുവേ കുട്ടികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം മുതിർന്നവരാണ് പങ്കുവയ്ക്കുന്നത്. അപ്പോഴും കുട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടികളെ കേൾക്കാൻ നമുക്കിത്ര മടി? ഈ സ്വാതന്ത്ര്യദിനത്തിൽ തങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ച് ഒരു കുട്ടി പറയുകയാണ്. യൂനിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എസ്. ഉമയാണ് കുട്ടികളുടെ ചിന്തകളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മനസ്സുതുറക്കുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ അഞ്ച് തലങ്ങളായി തിരിച്ചാണ് തിരുവനന്തപുരം കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഉമ അവതരിപ്പിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും ഉമ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.
Jul 5, 2024
ഷൊർണൂർ ∙ റോഡിൽ തളർന്നു കിടന്ന വഴിയാത്രക്കാരനു കുഞ്ഞുകരങ്ങളുടെ കരുതൽ. കുളപ്പുള്ളി - ഷൊർണൂർ റോഡിൽ വീണുകിടന്നയാൾക്കാണു ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ കുട്ടിക്കൂട്ടം രക്ഷകരായത്.എട്ടാം ക്ലാസ്സുകാരായ അനന്തുകൃഷ്ണ, ഹരിദേവ്, അശ്വിൻചന്ദ്ര, ഗോകുൽകൃഷ്ണ, അനശ്വർ, വിധു കൃഷ്ണ, ശ്രേയസ്, ശ്യാം ശേഖർ, മുഹമ്മദ് റസാൻ എന്നിവർ
Jun 8, 2024
മൂന്നാർ∙ വന്യമൃഗങ്ങളുടെ ഭീഷണിയെ തുടർന്ന് ഇടമലക്കുടി ട്രൈബൽ സ്കൂളിൽ കുട്ടികൾ എത്താതായതോടെ കുട്ടികളെ എത്തിക്കാൻ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്ത്. പഠനം ഉപേക്ഷിച്ചവരും ഒന്നാം ക്ലാസിൽ ചേരാൻ മടിച്ച് വീടുകളിൽ കഴിയുന്നവരുമായ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ 3 അധ്യാപകരെ ഇതിനായി ചുമതലപ്പെടുത്തി.
May 20, 2024
ചോദ്യം : കറുത്ത കാറിൽ എത്തിയ ഒരു സംഘം ആൾക്കാർ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നും താൻ കുതറി ഓടി രക്ഷപ്പെട്ടു എന്നും ഒൻപതു വയസ്സുള്ള ഒരു കുട്ടി പരാതിപ്പെടുകയും എന്നാൽ, പോലീസ് അന്വേഷിച്ചപ്പോൾ അത് സത്യമാകാൻ സാധ്യത ഇല്ല എന്നും കുട്ടി വെറുതെ കഥ ഉണ്ടാക്കിയതാണെന്ന് മനസ്സിലായി എന്നും പത്രവാർത്ത ഈയിടെ
Feb 24, 2024
മുംബൈ ∙ കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. നവജാതശിശുക്കൾക്കുള്ള ഐസിയുവിലായിരുന്ന കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത് ശ്രദ്ധയിൽപെട്ട പ്രിയ,
Oct 23, 2023
നവരാത്രിക്കാലം ചിലർക്ക് ഗൃഹാതുരതയുടെ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ നിറവും മണവും രുചിയുമുള്ള നവരാത്രിയോർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ കെ.ആർ പ്രവീൺ. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ ആസ്ഥാനമായിരുന്ന തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്തുള്ള പത്മനാഭപുരത്ത്; രാജവാഴ്ചയുടെ
Oct 22, 2023
അഭിമാനത്തിന്റെ ആനപ്പുറമേറി ഇവിടെ നിന്നായിരുന്നു എഴുന്നള്ളത്ത്! അക്ഷരം പുതിയതൊന്ന് ആശാൻ അനുവദിച്ചുതന്ന ദിവസമായിരുന്നു അത്. പുതിയ അക്ഷരം കണ്ണിൽ പകർന്ന നക്ഷത്രശോഭ അമ്മയുടെ മുഖത്താണ് ആദ്യം പ്രതിഫലിച്ചുകണ്ടത്. മുടിയിഴകൾ തലോടി അമ്മ ഉള്ളിൽ നിലാവ് നിറച്ചു. ഇവിടെ ഇപ്പോൾ ഒരു ഇരുനിലമാളികയാണ്. മതിൽക്കെട്ടിനുള്ളിൽ ടൈൽ വിരിച്ച മുറ്റം. ആശാനും ആശാട്ടിയും എന്നേ ഇവിടം വിട്ടുപോയി; അല്ല വിറ്റുപോയി. മക്കളില്ലാതിരുന്ന ആ വൃദ്ധദമ്പതികളെ ആശാട്ടിയുടെ സഹോദരൻ വീടിനടുത്തൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെച്ചെന്നും പലതവണ കണ്ടിരുന്നല്ലോ, ഇരുവരുടെയും മരണം വരെ. ഇരുനില മാളിക ഇരുട്ടിലേക്കു മങ്ങി മുങ്ങുന്നു. അരപ്പൊക്കത്തോളം പച്ചനിറവും അതിനുമുകളിലേക്ക് കുമ്മായവെണ്മയുമായി ഓടുപാകിയൊരു കൊച്ചുവീട് അവിടെ തെളിയുന്നു. അടുക്കളവശത്തെ മുറ്റത്തു കിണർ, അപ്പുറത്തൊരു കൊച്ചു തൊഴുത്ത്, വടക്കേപ്പറമ്പിലേക്കിറങ്ങുന്നിടത്ത് തടിത്തൂണുകളിൽ ഓലമേഞ്ഞ മേൽക്കൂരയുമായി കുടിപ്പള്ളിക്കൂടം.
Sep 22, 2023
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തെറ്റ് തന്നെയാണ്. പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്ന ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഷെൽട്ടർ ഹോമിൽ നിന്ന് തന്നെയാകുമ്പോഴോ? വേലി തന്നെ വിളവ് തിന്നുന്നത് പോലെയാകും കാര്യങ്ങൾ. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുമുള്ള അത്തരമൊരു കാഴ്ചയാണ് സോഷ്യൽ ലോകത്തിന്റെ കണ്ണുനനയിച്ചത്.
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.