ADVERTISEMENT

പയ്യന്നൂർ ∙ തലമുറകളായി കൈമാറിക്കിട്ടിയ സംഗീതം അതിന്റെ പൂർണതയോടെ പകർന്നു നൽകി മഹാദേവൻ ശങ്കര നാരായണൻ തുരീയം സംഗീതോത്സവം ആറാം ദിവസം ധന്യമാക്കി. അച്ഛൻ ടി.വി.ശങ്കരനാരായണനൊപ്പം മഹാദേവൻ ഒട്ടേറെത്തവണ തുരീയം വേദിയിൽ പാടിയിട്ടുണ്ട്. അച്ഛൻ മരിച്ച ശേഷം മഹാദേവൻ രണ്ടാം തവണയാണ് തുരീയം വേദിയിൽ തനിച്ച് പാടുന്നത്. ഈ വേദിയിൽ എത്തുമ്പോൾ അച്ഛൻ ഒപ്പമുള്ളതുപോലെ തോന്നുന്നു. അച്ഛൻ പകർന്നു തന്ന സംഗീതം പുരണതയോടെ ആസ്വാദകർക്ക് പകർന്നു നൽകാൻ കഴിയുന്നുവെന്ന് മഹാദേവൻ പറയുന്നു.

നാട്ടരാഗത്തിൽ പ്രാണതോസ്മി ദേവം വിനായകം എന്ന കൃതി പാടിക്കൊണ്ടാണ് തുടക്കമിട്ടത്. തുടർന്ന് കാനഡ രാഗത്തിൽ പ്രസിദ്ധമായ മാമവ സദാ ജനനി എന്ന കീർത്തനത്തിലൂടെ കച്ചേരിക്ക് മുന്നിൽ ആസ്വാദകരെ പിടിച്ചിരുത്തി. ഹരഹരപ്രിയ രാഗത്തിലാണ് പ്രധാന കൃതി ആലപിച്ചത്. വൈഭവ് രമണി (വയലിൻ), എസ്.വി.രമണി (മൃദംഗം),  മടിപ്പാക്കം മുരളി (ഘടം) എന്നിവർ പക്കമേളമൊരുക്കി. പോത്താങ്കണ്ടം ആനന്ദഭവനം നടത്തുന്ന 20ാമത് തുരീയം സംഗീതോത്സവം ഏഴാം ദിവസമായ ഇന്ന് 6ന് ദത്തേത്രയ വലൻകറുടെ ഹിന്ദുസ്ഥാനി സംഗീതം അരങ്ങേറും.

English Summary:

Mahadevan Shankara Narayanan's performance at the Payyannur Thureeyam Music Festival showcased generations of musical legacy. His captivating presentation enriched the sixth day of the festival with traditional Kerala music.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com