ADVERTISEMENT

ബത്തേരി∙ വീട്ടിലെ വിവാഹ ഒരുക്കങ്ങൾക്കിടെ മാലിന്യം തള്ളാൻ കുഴിയെടുത്തപ്പോൾ കിട്ടിയതു വെള്ളിനാണയങ്ങൾ നിറഞ്ഞ പെട്ടി. നെന്മേനി ചെറുമാട് മുരിയൻകണ്ടത്തിൽ കൃഷ്ണന്റെ സ്ഥലത്തു നിന്നാണു വെള്ളിനാണയങ്ങൾ ലഭിച്ചത്.

വീട്ടിൽ നിന്ന് 30 മീറ്റർ ‍മാറിയാണു കുഴിയെടുത്തത്. ലോഹത്തകിടിൽ തൂമ്പ തട്ടിയതോടെയാണു മണ്ണിനടിയിൽ എന്തോ ഉണ്ടെന്നു മനസ്സിലായത്. ലോഹത്തിൽ പണിത ചെല്ലം (പെട്ടി) തുറന്നു നോക്കിയപ്പോൾ നിറയെ നാണയങ്ങളായിരുന്നു.

വിക്ടോറിയ രാജ്ഞിയുടെയും എഡ്വേർഡ് ഏഴാമന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങളും കൂട്ടത്തിലുണ്ട്. നൂറ്റാണ്ടിലധികം പഴക്കമുള്ള നാണയങ്ങളും ചെല്ലവും റവന്യു വകുപ്പിനു കൈമാറി. 39 വെള്ളിനാണയങ്ങളും 1400 ഗ്രാം ഭാരം വരുന്ന ലോഹപ്പെട്ടിയും എന്നാണു റവന്യു വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com