ADVERTISEMENT

അബുദാബി ∙ ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ആരംഭിക്കാൻ ഒരു മാസം ശേഷിക്കെ തയാറെടുപ്പുകൾ സജീവമാക്കി യുഎഇ. മാർച്ച് ഒന്നിനാകും വ്രതാരംഭം എന്നാണ് സൂചന. ഇന്നലെ മാസപ്പിറവി ദൃശ്യമായതനുസരിച്ച് ഇന്ന് ശഅബാൻ ഒന്നായിരിക്കുമെന്ന് യുഎഇ ഇന്റർനാഷനൽ അസ്ട്രോണമി സെന്റർ അറിയിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 28ന് (ശഅബാൻ 29) റമസാൻ മാസപ്പിറവി കാണുമെന്നും മാർച്ച് ഒന്നിന് വ്രതം തുടങ്ങാനാകുമെന്നും സൂചിപ്പിച്ചു.

റമസാൻ വിളിപ്പാടകലെ എത്തിയതോടെ ജിസിസി രാജ്യങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി. ആരാധനാലയങ്ങൾ പെയ്ന്റ് ചെയ്തും അറ്റകുറ്റപ്പണികൾ നടത്തിയും കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളുംവിധം സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന തിരക്കിലാണ്. ഇതോടൊപ്പം റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹിനും പ്രബോധനങ്ങൾക്കും പ്രഭാഷണത്തിനുമായി വിദേശ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതരെ രാജ്യത്ത് എത്തിക്കുന്നതിനുള്ള നടപടികൾ സജീവമാക്കി.

ആരാധനാലയങ്ങളിലും പ്രത്യേക കൂടാരങ്ങൾ ഒരുക്കിയും റമസാനിൽ സമൂഹ നോമ്പുതുറ (ഇഫ്താർ) ഒരുക്കുന്നതും പതിവാണ്. കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇഫ്താർ സംഗമം നടത്തുക. മതകാര്യവകുപ്പിന്റെയും അംഗീകൃത ജീവകാരുണ്യ സംഘടനകളുടെയും നേതൃത്വത്തിൽ ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. മുൻകാലങ്ങളിൽ രാജ്യത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് ഭക്ഷണം വിതരണം ചെയ്തിരുന്നത് ഇത്തവണയും തുടരും.

English Summary:

GCC countries are ready to start Ramadan preparations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com