ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'വിമോചന ദിന താരിഫ്' പദ്ധതികൾക്കെതിരെ ലോകരാജ്യങ്ങൾ രംഗത്ത്. വിദേശ രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്ന 'അന്യായമായ വ്യാപാര രീതികൾ' അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇതിനായി പരസ്പര തീരുവകളിൽ ഇളവുകൾ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വ്യക്തമാക്കി.

യൂറോപ്യൻ യൂണിയൻ, ഇന്ത്യ, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വൻതോതിലുള്ള തീരുവ രേഖപ്പെടുത്തിയ രേഖ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വൈറ്റ് ഹൗസ് പ്രസ് വക്താവ് മാധ്യമങ്ങളെ കണ്ടത്. വലിയ തീരുവകൾ അമേരിക്കൻ ഉത്പന്നങ്ങൾ ഈ വിപണികളിലേക്ക് ഇറക്കുമതി ചെയ്യുന്നത് അസാധ്യമാക്കുന്നു എന്നാണ് പൊതുവേ ഉയരുന്ന പരാതി. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇത് ധാരാളം അമേരിക്കക്കാരെ ബിസിനസിൽ നിന്നും ജോലിയിൽ നിന്നും പുറത്താക്കുന്നതിന് കാരണമാകുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ഇനി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ട്രംപ് സർക്കാർ സ്വീകരിക്കുന്ന നിലപാട്.

സ്വന്തം സമ്പദ്​വ്യവസ്ഥയ്ക്ക് നിർണായകമായ വ്യവസായങ്ങളെയോ മേഖലകളെയോ സംരക്ഷിക്കുന്നതിനായി രാജ്യങ്ങൾ പലപ്പോഴും വിദേശ ഇറക്കുമതിയിൽ വൻതോതിൽ തീരുവ ചുമത്തുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ചു നിർത്താൻ വലിയ തീരുവകളാണ് ഈടാക്കുന്നത്.

ട്രംപിന്റെ പരസ്പര തീരുവകൾ, മറ്റ് രാജ്യങ്ങളുടെ ഉയർന്ന തീരുവ നിരക്കുകളുമായി പൊരുത്തപ്പെടാൻ ഉദ്ദേശിച്ചുള്ളതാണ്. യുഎസ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന തീരുവ ഇതര തടസ്സങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ലക്ഷ്യമിടുന്നു. തീരുവ വ്യത്യാസം അമേരിക്കക്കാരോട് ചെയ്യുന്ന അനീതിയാണെന്നും അവരുടെ സ്വദേശ കമ്പനികളെയും തൊഴിലാളികളെയും വേദനിപ്പിക്കുന്നുവെന്നും ട്രംപ് ഭരണകൂടം വാദിക്കുന്നു.

ട്രംപിന്റെ പുതിയ തീരുവകൾ അമേരിക്കയുടെ വ്യാപാര ബന്ധങ്ങളിൽ 'ചരിത്രപരമായ മാറ്റം' കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടുന്നു. "നിർഭാഗ്യവശാൽ, ഈ രാജ്യങ്ങൾ വളരെക്കാലമായി നമ്മുടെ രാജ്യത്തെ കീറിമുറിച്ചുകൊണ്ടിരിക്കുകയാണ്," വൈറ്റ് ഹൗസ് വിലയിരുത്തുന്നു. 

ന്യായബോധം പുനഃസ്ഥാപിക്കുന്നതിനും  അമേരിക്കൻ ബിസിനസുകളെയും തൊഴിലാളികളെയും ആഗോള വിപണിയിൽ ഒന്നാമതെത്തിക്കുന്നതിനും ട്രംപിന്റെ നയങ്ങൾ സഹായിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ വലിയ തോതിലുള്ള തിരിച്ചടികൾക്ക് സാധ്യതയുണ്ടെന്നും യുഎസിൽ വിലവർധനയ്ക്ക് സാധ്യതയുണ്ടെന്നും എതിർവാദവും വരുന്നു. എന്നാൽ ചെറിയ ബുദ്ധിമുട്ട് ഭാവിയിൽ വലിയ നേട്ടത്തിന് കാരണമാകും എന്നാണ് ട്രംപ് വാദിക്കുന്നത്.

English Summary:

Global Response to Trump's 'Liberation Day Tariff' Plans

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com