ADVERTISEMENT

കൊച്ചി∙ അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയശേഷം പറമ്പിക്കുളം വനമേഖലയിലേക്കു വിടാൻ ഹൈക്കോടതി നിർദേശം. ഹൈക്കോടതി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണിത്.  

മദപ്പാടിലായ അരിക്കൊമ്പനെ വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോൾ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ സ്വീകരിക്കണം. ആനയെ പിടികൂടിയതിനുശേഷമുള്ള ആഘോഷം കോടതി നിരോധിച്ചു. പടക്കംപൊട്ടിച്ചും സെൽഫിയെടുത്തുമുളള ആഘോഷം വേണ്ടെന്നും നിർദേശമുണ്ട്.

arikomban-protest
അരിക്കൊമ്പൻ പ്രശ്നത്തിൽ കോടതിയിൽ നിന്നും അനുകൂല വിധി പ്രതീക്ഷിച്ച്, ഇടുക്കിയിൽ നിന്നുള്ള കർഷകർ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിനു പരാതി നൽകാൻ കൊച്ചി മറൈൻഡ്രൈവിൽ ഒത്തുചേർന്നപ്പോൾ.

പ്രശ്നത്തിനു ശാശ്വത പരിഹാരം വേണം. ജില്ലാ അടിസ്ഥാനത്തിൽ ആർഡിഒ, ഡിഎഫ്ഒ, എസ്പി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ അടങ്ങിയ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കോടതി നിർദേശിച്ചു.

ആനയ്ക്ക് ആവശ്യമായ ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറുമണിക്കൂര്‍ കൊണ്ട് പറമ്പിക്കുളത്തേക്ക് എത്തിക്കാന്‍ കഴിയുമെന്നും സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചിരുന്നു.

arikomban-kochi
അരിക്കൊമ്പൻ പ്രശ്നത്തിൽ കോടതിയിൽ നിന്നും അനുകൂല വിധി പ്രതീക്ഷിച്ച്, ഇടുക്കിയിൽ നിന്നുള്ള കർഷകർ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിനു പരാതി നൽകാൻ കൊച്ചിയിലെത്തിയപ്പോൾ.

English Summary: Panel suggests relocation of Arikomban to deep forests

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com