ADVERTISEMENT

ശബരിമല∙ അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം. വൈകിട്ട് 3ന് നട തുറന്നപ്പോൾ മുതൽ തീർഥാടകരുടെ തിരക്കാണ്. സന്നിധാനം വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകർ പതിനെട്ടാംപടി കയറാനായി കാത്തു നിൽക്കുകയാണ്. മണ്ഡലകാല തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള വലിയ തിരക്കാണ് രാത്രി അനുഭവപ്പെട്ടത്.

പുല്ലുമേട്ടിൽ അകപ്പെട്ടവരെ സന്നിധാനത്തേക്ക് കൊണ്ടുവരുന്ന അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ. (Photo : Special arrangement)
പുല്ലുമേട്ടിൽ അകപ്പെട്ടവരെ സന്നിധാനത്തേക്ക് കൊണ്ടുവരുന്ന അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ. (Photo : Special arrangement)

വൈകിട്ട് 7 വരെയുള്ള കണക്ക് അനുസരിച്ച് 64,722 പേർ ദർശനം നടത്തി. അതിൽ 8028 പേർ സ്പോട് ബുക്കിങ് എടുത്തവരാണ്. അതേസമയം, വ്യാഴാഴ്ച പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് നട അടയ്ക്കും വരെ വലിയ തിരക്കില്ലായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകരാണ് ഇന്നലെ വന്നവരിൽ നല്ലൊരു ഭാഗവും. പമ്പ സന്നിധാനം പാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉച്ചയ്ക്കു ശേഷം വനപാലകർ മുറിച്ചു മാറ്റി. ഇതുകാരണം തീർഥാടകരെ കുറെ സമയം തടഞ്ഞു നിർത്തി. ഉച്ചയ്ക്കു ശേഷം നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കെഎസ്ആർടിസി ചെയിൻ സർവീസ് ബസുകളിലും തിരക്ക് അനുഭവപ്പെട്ടു.

  • 1 month ago
    Jan 20, 2025 10:21 AM IST

    ഇത്തവണ 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു.

  • 1 month ago
    Jan 20, 2025 10:19 AM IST

    തിരുവാഭരണ ഘോഷയാത്ര പമ്പ, വലിയാനവട്ടം, അട്ടത്തോട്, നിലയ്ക്കൽ വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. 21ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. 22ന് മാടമൺ, വടശേരിക്കര, ഇടക്കുളം, റാന്നി കുത്തു കല്ലുംപടി, പേരൂർച്ചാൽ, പുതിയകാവ് വഴി വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ എത്തി അവിടെ തങ്ങും. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് മടങ്ങി എത്തും.

  • 1 month ago
    Jan 20, 2025 10:19 AM IST

    മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.

  • 1 month ago
    Jan 14, 2025 06:46 PM IST

    പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ദർശനപുണ്യത്തിൽ ഭക്തലക്ഷങ്ങൾ‌

  • 1 month ago
    Jan 14, 2025 06:33 PM IST

    ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും

     

     

  • 1 month ago
    Jan 14, 2025 06:32 PM IST

    സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഏറ്റുവാങ്ങി തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും. 

  • 1 month ago
    Jan 14, 2025 06:29 PM IST

    തിരുവാഭരണവുമായുള്ള ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് വരവേൽപു നൽ‌കി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. 

     

     

  • 1 month ago
    Jan 14, 2025 05:56 PM IST

    തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു

     

     

  • 1 month ago
    Jan 14, 2025 05:49 PM IST

    sabarimala-makaravilakku-hilltop-1401
    മകരജ്യോതി ദർശനത്തിനായി പമ്പ ഹിൽ ടോപ്പിൽ കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ ∙ മനോരമ
  • 1 month ago
    Jan 14, 2025 05:47 PM IST

    പുണ്യദർശനം കാത്തു തീർഥാടകർ. (ചിത്രം:നിഖിൽ രാജ്∙മനോരമ)
ശബരിമലയിൽ നിന്നുള്ള ദൃശ്യം (Photo : aravind venugopal)
ശബരിമലയിൽ നിന്നുള്ള ദൃശ്യം (Photo : aravind venugopal)

ഇതിനിടെ, പുല്ലുമേട് വഴി ശബരിമല ദർശനത്തിന് എത്തി വനത്തിനുള്ളിൽ കുടുങ്ങിയ 3 തീർത്ഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സന്നിധാനത്ത് നിന്നും മൂന്ന് കിലോമീറ്റർ ഉള്ളിലായി വനത്തിൽ കഴുതക്കുഴിക്ക് സമീപം കുടുങ്ങിപ്പോയ ചെന്നൈ ഏലൂർ റാണിപ്പേട്ട് സ്വദേശികളായ വരുൺ (20), കോടീശ്വരൻ (40), ലക്ഷ്മണൻ (50) എന്നിവരെയാണ് വനം വകുപ്പ്, എൻഡിആർഎഫ്, പൊലീസ് എന്നിവരുടെ സംയുക്ത സേന രക്ഷിച്ചത്. വൈകിട്ട് ആറരയോടെ പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ്പോസ്റ്റിൽ എത്തിയ കൂടെയുണ്ടായിരുന്ന തീർത്ഥാടകരാണ് മൂന്നു പേർ വനത്തിൽ കുടുങ്ങിയ വിവരം അറിയിച്ചത്. തുടർന്ന് തിരച്ചിലിനായി വനത്തിനുള്ളിലേക്ക് പോയ സംയുക്ത സേനാംഗങ്ങൾ ചേർന്ന് എട്ടരയോടെ പാണ്ടിത്താവളത്തിൽ എത്തിച്ച മൂവരെയും സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശബരിമലയിൽ നിന്നുള്ള ദൃശ്യം (Photo : aravind venugopal)
ശബരിമലയിൽ നിന്നുള്ള ദൃശ്യം (Photo : aravind venugopal)

അതേസമയം, വെർച്വൽ ക്യൂ പരിധി കൂട്ടുന്ന കാര്യം ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായില്ല. ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ വെർച്വൽ ക്യൂ പരിധി 80,000 ആയി ഉയർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. സ്പെഷൽ കമ്മിഷണർ ഇക്കാര്യം ഹൈക്കോടതിയെയും അറിയിച്ചു. ഇക്കാര്യങ്ങൾ ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തെങ്കിലും ഹൈക്കോടതിയുടെ നിർദേശം വരുമോ എന്നു നോക്കാമെന്നാണു ബോർഡിലെ ധാരണ. 24നു സന്നിധാനത്ത് പത്രസമ്മേളനം നടത്തി ബോർഡിന്റെ നിലപാട് വിശദീകരിക്കാനും തീരുമാനിച്ചു.

English Summary:

Sabarimala Live news updates: Does not increase the virtual queue limit in Sabarimala

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com