ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അടങ്ങി. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 240 സീറ്റ് നേടിയ പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായ മൂന്നാം തവണ അധികാരത്തിലെത്തി. ജവാഹർലാൽ നെഹ്റുവിനു ശേഷം 3 തിരഞ്ഞെടുപ്പുകൾ തുടർച്ചയായി വിജയിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡ് നരേന്ദ്ര മോദി കരസ്ഥമാക്കി. എന്നാൽ, ഈ തിരഞ്ഞെടുപ്പു ഫലം ബിജെപി വിഭാവനം ചെയ്യുന്ന ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട വോട്ടിന്റെ കണക്കുകൾ തെളിയിക്കുന്നു. പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന അതിതീവ്ര ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ പ്രഭവകേന്ദ്രമായ ഉത്തർപ്രദേശിലെ ജനങ്ങൾ തള്ളിയതായി ഫലം വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നു. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള ‘പുട്ടിൻ മോഡൽ’ ജനാധിപത്യവും ജനങ്ങൾ നിരാകരിച്ചു.

loading
English Summary:

Insights for the BJP from Uttar Pradesh's Lok Sabha Election Outcome

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com