Activate your premium subscription today
Sunday, Apr 20, 2025
സ്ഥലപരിമിതിമൂലം വീടിന്റെ മുകൾനിലയിൽ കാർ പാർക്കിങ് ഏരിയ ഉണ്ടാക്കുന്നവരുണ്ട്. എന്നാൽ വാട്ടർ ടാങ്കിന്റെ സ്ഥാനത്ത് ഒരു വാഹനം പാർക്ക് ചെയ്താൽ എങ്ങനെയുണ്ടാവും?ബിഹാറിലെ ഭഗൽപൂരിലെത്തിയാൽ അത്തരമൊരു കൗതുകക്കാഴ്ച കാണാം. മഹീന്ദ്രയുടെ ഒരു സ്കോർപിയോയാണ് ടെറസിന് മുകളിൽ ഉയർത്തിക്കെട്ടിയ പ്ലാറ്റ്ഫോമിൽ നിൽക്കുന്നത്.
കുറെയധികം കെട്ടിടങ്ങൾക്ക് നടുവിൽ അതിനേക്കാൾ എല്ലാം ഉയരത്തിൽ നിൽക്കുന്ന ഒരു കോഴി. വലിപ്പം കൊണ്ട് ഈ കോഴി ഗിന്നസ് ബുക്കിലും കയറിക്കഴിഞ്ഞു. ഇതെന്തു മറിമായം എന്ന് ചിന്തിക്കാൻ വരട്ടെ, ഈ കോഴി ജീവനുള്ളതല്ല മറിച്ച് പൂവൻകോഴിയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ഒരു വമ്പൻ കെട്ടിടമാണ്. ഫിലിപ്പീൻസിലെ നെഗ്രോസ്
മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാകണമെന്ന ആഗ്രഹത്തിൽ വേറിട്ട ആകൃതികളിൽ നിർമ്മിച്ച വീടുകൾ ലോകത്തിന്റെ പല ഭാഗത്തും കാണാം. എന്നാൽ സൗത്ത് കരോലിയിനയിലെ ചാൾസ്റ്റനിൽ കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വീട് കണ്ടാൽ അത് ഈ ഭൂമിയിലുള്ളതാണോ എന്നുപോലും സംശയിച്ചു പോകും. ഒരു ഗോളത്തിന്റെ പകുതി ഭൂമിക്ക് മുകളിൽ
ചരിത്രം ഉറങ്ങുന്ന രാജ്യമാണ് ഈജിപ്ത്. സുവ്യക്തമായ രാജവംശങ്ങൾ കാലങ്ങളോളം ഭരിച്ച ഇടം. പൗരാണിക ഈജിപ്തിന്റെ കൊടിയടയാളമാണ് രാജ്യത്തു കാണപ്പെടുന്ന അനേകം പിരമിഡുകൾ. ഗിസയിലെ പിരമിഡുകൾ മുതൽ അനേകം പിരമിഡുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
നിർമാണ മേഖലയിലെ മുന്നേറ്റംകൊണ്ട് ലോകഭൂപടത്തിൽ നാൾക്കുനാൾ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ദുബായ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിർമാണമാണ് പുതിയതായി വാർത്തകളിൽ നിറയുന്നത്. ജബൽ അലിയിൽ സ്ഥിതി ചെയ്യുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളമാണ് മുഖം മിനുക്കി ലോകത്തെ ഒന്നാം
ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കണ്ട് വിലയിരുത്തരുതെന്ന് പറയാറില്ലേ. ആ ചൊല്ല് അന്വർത്ഥമാക്കുന്ന ഒരു വീടുണ്ട് അങ്ങ് അസർബൈജാനിൽ. പുറം കാഴ്ചയിൽ കളിമണ്ണു കുഴച്ച് ഉണ്ടാക്കിയ ഒരു സാധാരണ കുടിലാണെന്നേ ഈ വീട് കണ്ടാൽ തോന്നു. എന്നാൽ മൺകുടിലിനകത്തേയ്ക്ക് കയറിയാൽ അവിശ്വനീയമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്.
ഇൻഡോ -ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണമായ താജ്മഹൽ സമാനതകളില്ലാത്ത നിർമിതി എന്ന നിലയിലാണ് ലോകമഹാത്ഭുതങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾ താജ്മഹൽ കാണാൻ വേണ്ടി മാത്രം ആഗ്രയിലേക്ക് ഒഴുകിയെത്തുന്നു. എന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രംപേറി ഇന്ത്യയുടെ അഭിമാനമുയർത്തി
അത് പഞ്ചപാണ്ഡവരുടെ വനവാസ കാലമായിരുന്നു. എന്നും കണ്ണന്റെ സാമീപ്യവും ദർശനവും ലഭിക്കാൻ പാണ്ഡവർ കൃഷ്ണ വിഗ്രഹം വച്ച് ആരാധിക്കാൻ തീരുമാനിച്ചു. എന്നാൽ വനവാസകാലത്ത് സഹദേവനുമാത്രം ആരാധനയ്ക്കു പറ്റിയ വിഗ്രഹം ലഭിച്ചില്ല. സഹദേവൻ അഗ്നിയിൽ ചാടി മരിക്കുവാനുറച്ചു. അതിനായി ഒരുക്കിയ അഗ്നികുണ്ഡത്തിൽനിന്നു പ്രത്യക്ഷമായതാണ് തൃക്കൊടിത്താനത്തെ മഹാവിഷ്ണു വിഗ്രഹം എന്നാണ് വിശ്വാസം. ‘അദ്ഭുതനാരായണൻ’ എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു. ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അജ്ഞാതവാസകാലത്ത് പാണ്ഡവർ വസിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമായുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഇവർ ആരാധിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്ത മഹാവിഷ്ണു ക്ഷേത്രങ്ങൾ. ‘108 വൈഷ്ണവ തിരുപ്പതികൾ’ എന്നറിയപ്പെടുന്ന ഈ മഹാവിഷ്ണു ക്ഷേത്രങ്ങൾ ആചാരപ്പെരുമയിൽ എന്നും മുന്നിലാണ്. ഇതിൽ എഴുപതാമത്തേതാണ് തൃക്കൊടിത്താനം ക്ഷേത്രം. ചങ്ങനാശേരി – മല്ലപ്പള്ളി റോഡിൽ 2 കിലോമീറ്റർ പിന്നിട്ട് കവിയൂർ റോഡിൽ മുക്കാട്ടുപടി ജംക്ഷനു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എരിയുന്ന നിലവിളക്കിന്റെയും കത്തുന്ന കർപ്പൂരത്തിന്റെയും അകമ്പടിയോടെ അനുഗ്രഹം ചൊരിയുന്ന അദ്ഭുതനാരായണന്റെ വിശേഷങ്ങൾ അറിയാം.
കെട്ടിടങ്ങൾ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിക്കപ്പെടുന്ന രീതി കെട്ടിട നിർമ്മാണ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് അവതരിപ്പിക്കപ്പെട്ടത്. ഇപ്പോഴിതാ അത്തരത്തിൽ ത്രീഡി പ്രിന്റിങ്ങിലൂടെ നിർമിക്കപ്പെട്ട ആദ്യ പള്ളി തുറന്നിരിക്കുകയാണ് സൗദി അറേബ്യ. ജിദ്ദയിലെ അൽ ജൗഹറ സബേർബിലാണ്
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ഹോങ്കോങ്. വ്യത്യസ്തമായ കെട്ടിടങ്ങളുടെ സാന്നിധ്യത്താലുംഹോങ്കോങ് വേറിട്ടുനിൽക്കുന്നു. വാസ്തുവിദ്യശൈലികളുടെ കാര്യത്തിലും സാധാരണ കാഴ്ചയിൽ അതിശയിപ്പിക്കുന്ന അതിമനോഹരമായ വാസ്തുവിദ്യാ ശൈലി കൊണ്ടാണ് പല കെട്ടിടങ്ങളും സന്ദർശകരെ അവിടേയ്ക്ക് ആകർഷിക്കുന്നത്.
Results 1-10 of 238
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.