Activate your premium subscription today
Sunday, Apr 20, 2025
സോഷ്യൽ മീഡിയ എഴുത്തിനു ദോഷം ചെയ്യുന്നു. ഇതുമായി അധികം ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽപ്പിന്നെ വേറെ ഒന്നിനും സമയം കിട്ടില്ല. ഓരോ മനുഷ്യനും മൊബൈലിൽ ചെലവഴിക്കുന്നത് ഏഴും എട്ടും മണിക്കൂറാണ്. നമുക്ക് ഇൻപുട്സ് ഒന്നും കിട്ടില്ല. മറ്റൊന്ന് നിരൂപണത്തിന്റെ മരണം. പലപ്പോഴും കരുതിക്കൂട്ടി ആൾക്കാർ മോശമാക്കാൻ ഉപയോഗിക്കുന്നുണ്ട്.
ഗാഢമൈത്രി. ഒരൊറ്റ വാക്കിലൂടെയാണ് എൻ.എസ്. മാധവൻ രണ്ടു മനുഷ്യരുടെ പാരസ്പര്യത്തെ അടയാളപ്പെടുത്തുന്നത്. ആ വാക്കിൽ വായന നിർത്തേണ്ടിവരും. ഉള്ളിലെ സമുദ്രം തിരയടിക്കുകയാണ്. അലകൾ അടങ്ങാനുള്ള കാത്തിരിപ്പ്. നമ്മുടെ ഭാഷയ്ക്ക് ഇത്ര കരുത്തുണ്ടായിരുന്നോ.
കാൽനൂറ്റാണ്ടിനിടെ മാറിയ മലയാളിയെക്കുറിച്ച്, മലയാളിയുടെ മനോയാത്രകളെക്കുറിച്ച് എഴുത്തുകാരനായ എൻ.എസ്.മാധവനും സാമൂഹിക നിരീക്ഷകനായ രാംമോഹൻ പാലിയത്തും സംസാരിച്ചുതുടങ്ങുമ്പോൾ ക്രോസ് വേഡ് പുരസ്കാര വാർത്ത മുന്നിൽ. ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന രചനയിലൂടെ മലപ്പുറം അരീക്കോട്ടുകാരൻ സഹറു നുസൈബ കണ്ണനാരി അംഗീകാരം നേടിയ വാർത്തയിൽ ആ യുവാവിന്റെ ജെഎൻയു പഠനകാലത്തെക്കുറിച്ചും അതുവഴി വന്ന ഇംഗ്ലിഷ് വഴക്കത്തെക്കുറിച്ചുമുണ്ട്. എൻ.എസ്.മാധവൻ അന്നേരം ഓർത്തത് മലയാളകഥയുടെ ഡൽഹിക്കാലമാണ്. ‘സഹറു എന്തുകൊണ്ട് എഴുത്തിന് ഇംഗ്ലിഷ് തിരഞ്ഞെടുത്തുവെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. നമ്മുടെ സാഹിത്യപരമ്പരയിൽനിന്ന് ഒരു എഴുത്തുകാരൻ മറ്റൊരു ഭാഷ സ്വീകരിച്ചുവെന്നതാണു കൗതുകകരമായ കാര്യം. മലയാള ചെറുകഥയുടെ സുവർണകാലം അതിന്റെ ഡൽഹിക്കാലമായിരുന്നു. ഒ.വി.വിജയനൊക്കെ ഇംഗ്ലിഷിൽ തുടർച്ചയായി കോളം എഴുതിയിരുന്നു. പല മലയാളി എഴുത്തുകാർക്കും ഈ അവസരമുണ്ടായിരുന്നു. വിജയന് ഇംഗ്ലിഷിൽ ഫിക്ഷൻ എഴുതാമായിരുന്നു. എന്നാൽ, പാലക്കാടൻ ഭാഷയുടെ അതിസൂക്ഷ്മവശങ്ങളിലേക്കു കടക്കാനായത് മലയാളത്തിൽ എഴുതിയതുകൊണ്ടാണ്. വിജയൻ അതിൽ മുറുകെപ്പിടിച്ചു.’
കൊല്ലം∙ നൂറു കോടി ഇന്ത്യക്കാരുടെ ഭാഷ ഒരു ഭാഷയാക്കി മാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. സ്പെയിനിൽ ഏകഭാഷാ പരീക്ഷണം പരാജയപ്പെട്ടിരുന്നു. ഒരു തലമുറയ്ക്ക് ഇല്ലായ്മ ചെയ്ത ഭാഷ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാര വിതരണം ഉദ്ഘാടനം
മഹാരാജകീയ കലാലയത്തിലെ സതീർത്ഥ്യരുടെയും പിൻഗാമികളുടെയും സ്നേഹാദരവുകളേറ്റു വാങ്ങി മലയാളത്തിന്റെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് ജി. ഓഡിറ്റോറിയത്തിൽ എൻ. എസ്. മാധവന് സ്വീകരണമൊരുക്കിയത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ഇന്ത്യയെ സ്നേഹിച്ചിട്ടുണ്ടോ? ലെനിൻ, മാവോ തുടങ്ങിയവരുടെ കൃതികളിൽ എപ്പോഴും കാണാനാവുക മഹത്തായ റഷ്യൻ ജനത, ചൈനീസ് ജനത അല്ലെങ്കിൽ മഹത്തായ റഷ്യൻ സംസ്കാരം, ചൈനീസ് സംസ്കാരം എന്നെല്ലാമാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ഭാഷയിൽ ഒരിക്കലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാനാവില്ല.
നെഞ്ചിൽ കൈവച്ച് സന്തോഷം പങ്കിട്ടു. ശേഷം തലയുയർത്തി മുകളിലേക്ക് നോക്കി. ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം മനോരമ ഹോർത്തൂസ് കലാ– സാഹിത്യോത്സവത്തിലെ ചർച്ചാ വേദിയിൽ അപ്രതീക്ഷിതമായി അറിഞ്ഞപ്പോൾ ‘ഹിഗ്വിറ്റ’യുടെ കഥാകാരൻ വിജയഗോൾ നേടിയ ഫുട്ബോൾ താരത്തെപോലെ ആഹ്ലാദം കൊണ്ടു. കോഴിക്കോട് ബീച്ചിൽ ഹോർത്തൂസിലെ ‘മറ്റൊരു ഇന്ത്യ’ എന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ എൻ.എൻ.മാധവന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വിവരം പുറത്തു വന്നത്.
തിരുവനന്തപുരം∙ 2024 ലെ എഴുത്തച്ഛൻ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവന്. മന്ത്രി സജി ചെറിയാൻ കോട്ടയത്ത് പുരസ്കാരം പ്രഖ്യാപിച്ചു.
കോഴിക്കോട്∙ ലോകത്തെ മുഴുൻ ഉൾക്കൊള്ളാൻ സാധിക്കുന്ന വിശാലമായ സ്വത്വബോധം ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കാൻ പ്രേരിപ്പിക്കുന്നത് കലാപ്രകടനങ്ങളിലൂടെയാണെന്നും അതിനുള്ള മികച്ച അവസരമാണ് മലയാള മനോരമ കാലസാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിലൂടെ കോഴിക്കോടിന് വന്നിരിക്കുന്നതെന്നും മേയർ ബീന ഫിലിപ്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കോട്ടയം ∙ മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ട് ഒരുക്കുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്റെ സന്ദേശവുമായുളള അക്ഷരപ്രയാണത്തിനു മലയാള മനോരമ അങ്കണത്തിൽ പ്രൗഢോജ്വല തുടക്കം. മലയാളത്തിന്റെ ആദ്യാക്ഷരം ‘അ’യുടെ മാതൃക, മനോരമയുടെ ആദ്യ പ്രസിനു മുന്നിൽവച്ച് എഴുത്തുകാരനും ഹോർത്തൂസ് ഡയറക്ടറുമായ എൻ.എസ്.മാധവനിൽനിന്ന് ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഏറ്റുവാങ്ങി. തുടർന്ന് അക്ഷരദീപം തെളിച്ച ഇരുവരും ചേർന്ന് അക്ഷരപ്രയാണത്തിനുള്ള അലംകൃത വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം സിഎംഎസ് കോളജ്, മാന്നാനം കെഇ കോളജ്, ഏറ്റുമാനൂരപ്പൻ കോളജ് എന്നിവിടങ്ങളിൽ ഇന്നലെ അക്ഷരപ്രയാണത്തിനു വരവേൽപ് നൽകി. ഇന്നു തിരുവനന്തപുരം ജില്ലയിലാണു പര്യടനം.
Results 1-10 of 58
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.