Activate your premium subscription today
Thursday, Mar 13, 2025
Mar 11, 2025
2025 ഫെബ്രുവരി 24നു യുഎസ് തങ്ങളുടെ വിദേശനയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന ഒരു നടപടി കൈക്കൊണ്ടു. 2022ല്‍ റഷ്യ- യുക്രെയ്ന് യുദ്ധം തുടങ്ങിയത് മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ ആറു പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയ റഷ്യയുടെ നടപടിയെ അപലപിക്കുകയും റഷ്യന്‍ സേന യുക്രെയ്നില്‍നിന്ന് പിന്മാറണമെന്നുമായിരുന്നു ഈ പ്രമേയങ്ങള്‍ ആവശ്യപ്പെട്ടത്. ഇവയെല്ലാം യുഎസ് പിന്തുണച്ചിരുന്നെന്ന് മാത്രമല്ല ഇക്കാലം മുഴുവന്‍ റഷ്യയുടെ ആക്രമണം ചെറുത്തുനില്ക്കാൻ അവര്‍ യുക്രെയ്നിന് നിര്‍ലോഭമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ യാതൊരു ഉളുപ്പും കൂടാതെ യുഎസ് തങ്ങളുടെ നയങ്ങളില്‍ മലക്കം മറിയുന്ന കാഴ്ചയാണ് ഈ യുദ്ധം തുടങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) കണ്ടത്. ഈ യുദ്ധത്തിന് ഉത്തരവാദി എന്ന നിലയ്ക്ക് റഷ്യയെ അപലപിക്കുന്നു എന്ന പ്രമേയം യുഎസ് എതിര്‍ക്കുകയും, ആരുടെയും മേല്‍ ഉത്തരവാദിത്തം ആരോപിക്കാതെ യുദ്ധം വേഗം അവസാനിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. യുഎന്നിന്റെ ചരിത്രത്തില്‍ ഒരു സുപ്രധാന വിഷയത്തില്‍ ഒരു വന്‍ ശക്തിയുടെ നിലപാട് ഇത്രവേഗം പാടെ മാറിമറിയുന്നത് ആദ്യമായാണ്.
Mar 9, 2025
ഇന്ത്യയിലെ തന്നെ വളരെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പനെ സംരക്ഷിക്കാനാവുമോ? വയനാട് തുരങ്കപാത നിർമാണത്തിന് പരിസ്ഥിതി ആഘാത അനുമതി നൽകിയ സമിതിയുടെ പഠന റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഏറെ ചർച്ചയായിരുന്നു. ബാണാസുര ചിലപ്പനെ സംരക്ഷിക്കണമെന്ന പരിസ്ഥിതി ആഘാത സമിതിയുടെ കർശന നിർദേശം വന്നപ്പോൾ ഈ പക്ഷിയുടെ പ്രത്യേകതകളെ കുറിച്ചുള്ള പ്രീമിയം വാർത്തയും ഏറെ പ്രാധാന്യത്തോടെ വായനക്കാർ സ്വീകരിച്ചു. അതിനിടെ, പോയവാരവും കേരളത്തിൽ വന്യജീവി ശല്യം ഏറെ ചർച്ചയായി. കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് എങ്ങനെ തടയാം എന്നു ചിന്തിച്ചവർക്ക് തമിഴ്നാട് വനം വകുപ്പിന്റെ വിജയമന്ത്രം ഏറെ ഗുണകരമായി. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡിയുമായുള്ള അഭിമുഖമാണ് മനോരമ ഓൺലൈൻ പ്രീമിയം നൽകിയത്. മലയോര മേഖല മാത്രമല്ല തീരപ്രദേശവും കടുത്ത ആശങ്കയിലാണ്. ഇവിടെ കേന്ദ്ര പദ്ധതിയായ കടൽ മണൽ ഖനനമാണ് ആശങ്ക തീർക്കുന്നത്. മണൽഖനനത്തിനു തിരഞ്ഞെടുത്ത കൊല്ലം ജില്ലയിലെ തീര മേഖലയുടെ ആശങ്കയും പ്രീമിയത്തിലൂടെ വായനക്കാരിലേക്ക് എത്തി. മത്സ്യവളർച്ചയ്ക്ക് ഏറെ സഹായകരമായ കൊല്ലം പരപ്പിന്റെ നാശത്തിനു മണൽഖനനം കാരണമാവും എന്നാണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നത്.
Mar 4, 2025
‘കുക്ക് ഐലന്‍ഡ്സ്’ എന്നു കേട്ടിട്ടുണ്ടോ? ലോകരാജ്യങ്ങളിൽ ശ്രദ്ധ അധികം നേടാത്ത ഒരു രാജ്യമാണിത്. പസിഫിക് മഹാസമുദ്രത്തില്‍ ന്യൂസീലന്‍ഡിന് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന 15 ദ്വീപുകള്‍ അടങ്ങിയ സമൂഹം. ആകെ 236 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 15,000ത്തിൽ താഴെ ജനസംഖ്യയുമുള്ള ഈ കുഞ്ഞൻ രാജ്യം 1965 വരെ ന്യൂസീലന്‍ഡിന്റെ ഭാഗമായിരുന്നു. ശേഷം സ്വന്തം ഭരണഘടനയും ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാരുമുള്ള രാജ്യമായി 'കുക്ക് ഐലന്‍ഡ്സ്' മാറി. മറ്റു രാജ്യങ്ങളില്‍ നിന്നും വളരെ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിന് സമുദ്രത്തിൽ രണ്ടു ലക്ഷം കിലോമീറ്റര്‍ വലുപ്പമുള്ള എക്സ്ക്ലുസിവ് ഇക്കണോമിക് സോണ്‍ (Exclusive Economic Zone അഥവാ EEZ) സ്വന്തമായിട്ടുണ്ട്. ഇതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് ഒരു അഭയകേന്ദ്രം കൂടിയാണ് കുക്ക് ഐലന്‍ഡ്സ്. കള്ളപ്പണം വെളുപ്പിക്കാന്‍ താല്പര്യമുള്ളവര്ക്ക് ആവശ്യത്തിനു സഹായം ചെയ്യാന്‍ ഇവിടത്തെ ഭരണകൂടം സദാ തയാറാണ്. അമേരിക്ക അറിയാതെ റഷ്യയില്‍ നിന്നും എണ്ണയും പ്രകൃതി വാതകവും കടത്തുന്ന കപ്പലുകള്‍ കൂടുതലും ഈ രാജ്യത്തിന്റെ റജിസ്ട്രേഷനാണ് കാണിക്കാറുള്ളത്. അതുപോലെ ഇറാനില്‍ നിന്നുള്ള ആയുധക്കടത്ത്, ഉത്തര കൊറിയയില്‍ നിന്നുള്ള കള്ളക്കടത്ത് എന്നിവയ്ക്കു വേണ്ടി പുറപ്പെടുന്ന കപ്പലുകളുടെ മേല്‍വിലാസവും ഈ രാജ്യമാണ്. അതേസമയം കുക്ക് ഐലന്‍ഡ്സിലെ ഭരണാധികാരികൾ അഴിമതി ആരോപണങ്ങളും നേരിടുന്നു. അങ്ങനെ എന്തുകൊണ്ടും അത്യാവശ്യം ‘പേരുദോഷമുള്ള’
Feb 25, 2025
അമേരിക്കയുടെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തെ സന്ദർശിക്കാൻ ഒട്ടേറെ രാഷ്ട്രത്തലവന്മാർ തിടുക്കം കാട്ടുന്നുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിന്റെ വിജയകരമായ യുഎസ് സന്ദര്‍ശനത്തിനെ കുറിച്ച് പോയ വാരം ഈ പംക്തിയിൽ പ്രതിപാദിച്ചിരുന്നു. അദ്ദേഹത്തിന് പുറമേ കഴിഞ്ഞ ഒരു മാസത്തില്‍ ട്രംപിനെ കണ്ടത് 3 രാഷ്ട്രത്തലവന്മാരാണ്– ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ഇബ്ൻ അൽ ഹുസൈൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ക്കെല്ലാമിടയില്‍ പൊതുവായ ഒറ്റക്കാര്യം മാത്രമേയുള്ളൂ. എല്ലാവരും ഏഷ്യയില്‍ നിന്നുള്ളവരാണ്. അതായാത് ട്രംപ് പ്രസിഡന്റായി ഒരു മാസം കഴിഞ്ഞിട്ടും യൂറോപ്പില്‍ നിന്നുള്ള ഒരു രാഷ്ട്രത്തലവന് പോലും അദ്ദേഹത്തെ കാണാനോ ചര്‍ച്ചകള്‍ നടത്താനോ യുഎസിലേക്ക് വിമാനം കയറിയിട്ടില്ല. ഈ കാലയളവില്‍ യൂറോപ്പിലെയും അമേരിക്കയിലെയും മുതിര്‍ന്ന ഭരണകര്‍ത്താക്കൾ ഉള്‍പ്പെട്ട ഒരു യോഗം മാത്രമാണ് നടന്നത്. ഇതിന്റെ വേദി ജര്‍മനിയിലെ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് (Munich Security Conference arenas MSC) ആയിരുന്നു. 1963 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടന്നുവരുന്ന ഈ സമ്മേളനത്തില്‍ രാജ്യാന്തര സുരക്ഷയെ സംബന്ധിച്ച ഗൗരവതരമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറുള്ളത്. ലോക മഹായുദ്ധങ്ങള്‍ പോലെ, മനുഷ്യരാശിക്ക് നാശം സംഭവിക്കാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് ആരംഭിച്ചതിന് പിന്നിലുള്ളത്. യൂറോപ്പില്‍ നിന്നുള്ള ഭരണാധികാരികള്‍ക്കു പുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും സുരക്ഷാ വിദഗ്ധരും ഈ ചർച്ചയിൽ പങ്കെടുക്കാറുണ്ട്. അമേരിക്കയില്‍ നിന്നും വൈസ് പ്രസിഡന്റാണ് സാധാരണയായി പങ്കെടുക്കാനെത്തുക. ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് എന്ന നിലയ്ക്കും പുതിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംബന്ധിക്കുന്ന ആദ്യ രാജ്യാന്തര സമ്മേളനം ആയതിനാലും ഫെബ്രുവരി മൂന്നാം വാരം നടന്ന യോഗം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യൂറോപ്പിന്റെ ഒരു ഭാഗത്തു തുടരുന്ന റഷ്യ- യുക്രെയ്ന് യുദ്ധം, ഇനിയും പൂര്‍ണ സമാധാനം തിരിച്ചെത്താത്ത ഗാസ, തെക്കന്‍ ചൈന സമുദ്രത്തിലും തയ്വാന് തുരുത്തിലും ചൈന നിരന്തരം തുടരുന്ന പ്രകോപനം എന്നിങ്ങനെ ലോകത്തിന്റെ സമാധാനത്തിന് തടസ്സം വരുത്തുന്ന ധാരാളം വിഷയങ്ങള്‍ നിലവിലുണ്ട്. ഇവയോട് അമേരിക്കയിലെ പുതിയ ഭരണകൂടത്തിന്റെ സമീപനമെന്താണ്
Feb 3, 2025
സാധാരണയായി വാര്‍ത്തകളിൽ ഇടം പിടിക്കാത്ത ഒരു പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. ആര്‍ട്ടിക് മഹാസമുദ്രത്തിനും അറ്റ്ലാന്റിക് മഹാസമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്. എന്നാല്‍ ആര്‍ട്ടിക് മുനമ്പിനോട് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ തീക്ഷ്ണമായ തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ ജനസാന്ദ്രത തീരെ കുറവാണ്. ആയിരം ചതുശ്ര കിലോമീറ്ററില്‍ ശരാശരി 28 ആളുകൾ മാത്രം! 1814 മുതല്‍ ഈ പ്രദേശം ഡെന്മാര്ക്കിന്റെ കീഴിലായിരുന്നു. 1950കള്‍ വരെ ഒരു അധീശ പ്രദേശമായും അതിനുശേഷം ഡെന്മാർക്കിന്റെ ഭാഗമായും. 1979ലും 2009ലും നടത്തിയ ഹിതപരിശോധനകളുടെ ഫലമായി വിദേശ നയം, ദേശീയ സുരക്ഷ, സുപ്രീം കോടതി, കറന്‍സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയൊഴിച്ചുള്ള മിക്കവാറും എല്ലാ മേഖലകളിലും ഗ്രീന്‍ലാന്‍ഡിന് സ്വയംഭരണാവകാശമുണ്ട്. ഔദ്യോഗികമായി ഡെന്മാര്ക്കിന്റെ ഭാഗമായതിനാല്‍ ഈ പ്രദേശം നാറ്റോ (NATO) സഖ്യത്തിന്റെ ഭാഗമാണ്; എന്നാല്‍ സ്വയംഭരണാവകാശം ഉപയോഗിച്ച് ഇവര്‍ യൂറോപ്പിയൻ ഇക്കണോമിക് യൂണിയനില്‍ നിന്ന് പുറത്തു വരാനും മടി കാണിച്ചില്ല. ഇവരും കാനഡയും തമ്മില്‍ ഹാന്‍സ് എന്ന ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കം ഒരു തരത്തിലുള്ള വൈരവും വിദ്വേഷവും ജനിപ്പിക്കാതെ സമാധാനപരമായി പരിഹരിച്ചു മറ്റു രാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃക കൂടി സൃഷ്ടിച്ച ചരിത്രവുമുണ്ട്. അങ്ങനെ മറ്റു രാജ്യങ്ങളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തി ജീവിക്കുന്ന സമാധാനകാംക്ഷികളുടെ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ് എന്ന കാര്യത്തില്‍ എതിരഭിപ്രായത്തിന് സാധ്യതയില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഗ്രീന്‍ലാന്‍ഡ് പൊടുന്നനെ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങി. തങ്ങളുടെ രാജ്യ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് യുഎസിന്റെ
Jan 27, 2025
2025 ജനുവരി 20ന് അമേരിക്കയുടെ പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍, കടുത്ത ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രയേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കുറച്ചു ബന്ദികളെ മോചിപ്പിച്ചപ്പോള്‍ ഒന്നരക്കൊല്ലത്തോളം നീണ്ട യുദ്ധത്തിനു വിരാമമായി. ഗാസയിലും വെസ്റ്റ് ബാങ്കിലും ലെബനന്റെ തെക്കന്‍ പ്രദേശത്തും വലിയ നാശനഷ്ടങ്ങള്‍ വരുത്തിയ ഈ യുദ്ധം കൊണ്ട്, ഇതു തുടങ്ങി വെച്ച ഹമാസിനോ അവരുടെ കൂടെ ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിച്ച ഹിസ്ബുല്ലയ്ക്കോ ഒരു ഗുണവും ഉണ്ടായില്ലെന്നു മാത്രമല്ല, വമ്പിച്ച തിരിച്ചടികളുണ്ടാകുകയും ചെയ്തു. ഇവരെ പിന്തുണച്ച ഇറാനും അവരുടെ സുഹൃത്തായ റഷ്യക്കും തങ്ങള്‍ താങ്ങി നിര്‍ത്തിയിരുന്ന സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടം തകര്‍ന്നു തരിപ്പണമാകുന്നത് തടയുവാനും സാധിച്ചില്ല. ഇസ്രയേലിന്റെയും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയുടെയും ശക്തി മധ്യപൂര്‍വ പ്രദേശത്തു വര്‍ധിച്ചതായും റഷ്യയുടെയും ഇറാന്റെയും സ്വാധീനം കുറഞ്ഞതായുമാണ് ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രദേശത്തുണ്ടായ അധികാര സമവാക്യങ്ങളിലെ മാറ്റങ്ങള്‍ തങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയില്‍ ഒരു സായുധ സേന ഇസ്രയേലിനോടു പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ യെമന്റെ പകുതി പ്രദേശത്ത് ഭരണം കയ്യാളുന്ന ഹൂതികളാണ് ഈ പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ ഉഗ്രശാസനം കേട്ട്, കൂട്ടത്തോടെ ചാവേറുകളെ സൃഷ്ടിക്കുവാന്‍ കെൽപുള്ള ഹമാസും ഇതുവരെ എല്ലാ ഉപദേശ വാക്കുകളും തിരസ്കരിച്ച ഇസ്രയേലും നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തിരക്കിട്ട് വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തിയപ്പോള്‍, ഇതൊന്നും ബാധകമല്ലെന്ന ഭാവത്തില്‍ യുദ്ധം തുടരുന്ന ഹൂതികള്‍ ആരാണ്? എന്താണ് അവരുടെ ലക്ഷ്യങ്ങള്‍? എന്തു കൊണ്ടാണ് അവര്‍ ആരെയും കൂസാതെ മുന്നോട്ടു പോകുന്നത്? വിശദമായി പരിശോധിക്കാം.
Jan 21, 2025
2004 മുതല്‍ നീണ്ട പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്മോഹന് സിങ്ങിന്റെ നിര്യാണം അദ്ദേഹത്തിന്റെ വ്യക്തിവൈഭവത്തെക്കുറിച്ചും പ്രവര്‍ത്തന മികവിനെപ്പറ്റിയുമുള്ള ധാരാളം ചര്‍ച്ചകള്‍ക്കു വഴിവച്ചു. 1991 ല്‍ അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങി വച്ച പരിഷ്കാരങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ദാരിദ്ര്യം; പട്ടിണി, തൊഴിലില്ലായ്മ എന്നിവ ഒരു വലിയ പരിധി വരെയെങ്കിലും നിയന്ത്രണാധീനമാക്കാനും സഹായിച്ചതെന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യ എല്ലാ നിരീക്ഷകരും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ അപാരമായ ധിഷണാശക്തി, അഗാധമായ പാണ്ഡിത്യം, തികഞ്ഞ ലാളിത്യം, സത്യസന്ധത തുടങ്ങിയ വിശിഷ്ട ഗുണങ്ങള്ക്ക്ു മുന്നില്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നമിക്കും. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഭരണത്തിന്റെ അവസാന നാളുകളില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണി നേടിയ വന്‍ വിജയം രണ്ടാം മന്മോഹന് സര്‍ക്കാരിനെതിരെയുള്ള ജനവിധിയുടെ പ്രതിഫലനമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിപദവിയില്നിന്നു പടിയിറങ്ങുന്നതിനു മുൻപ് ഒരവസരത്തില്‍, ‘‘ചരിത്രം എന്നോടു കൂടുതല്‍ നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞതില്‍നിന്ന്, വിമര്‍ശനശരങ്ങള്‍ എത്രത്തോളം ആ മനസ്സിനെ വേദനിപ്പിച്ചുവെന്നു മനസ്സിലാക്കാം.
Jan 14, 2025
2024ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരെണ്ണമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കൻ സേന പിന്‍വാങ്ങി താലിബാന് വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ അത് പാക്കിസ്ഥാന്റെ കൂടി വിജയമായിട്ടാണ് ലോകം കണ്ടത്. ഇങ്ങനെ പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ഥാനമേറ്റിട്ടും ഇപ്പോൾ എന്തുകൊണ്ടാണ് ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിൽ സംഘര്‍ഷം ഉടലെടുത്തത് എന്നത് വലിയ അതിശയം ഉളവാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടൻ വാണിരുന്ന കാലത്തും അവര്‍ക്ക് തങ്ങളുടെ വരുതിയില്‍ പൂര്‍ണമായും കൊണ്ടു വരാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ഇന്നത്തെ അഫ്ഗാനിസ്ഥാന്. റഷ്യയുടെ അടുത്തു സ്ഥിതി ചെയ്യുന്നതും പശ്ചിമേഷ്യയിലേക്കുള്ള കര മാര്‍ഗമുള്ള വഴികള്‍ കടന്നു പോകുന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഒട്ടേറെ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1893ല്‍ ബ്രിട്ടന്റെ മോര്‍ട്ടിമാര്‍ ഡ്യൂറൻഡ് എന്ന ഉദ്യോഗസ്ഥനും അഫ്ഗാനിസ്ഥാനിലെ അന്നത്തെ അമീര്‍ ആയിരുന്ന അബ്ദുര്‍ റഹ്മാന് ഖാനും കൂടി ഇരു പ്രദേശങ്ങളുടേയുമിടയില്‍ ഡ്യൂറൻഡ് ലൈന്‍ (The Durand Line) എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അതിര്‍ത്തി നിശ്ചയിച്ചു. ഇതിനുശേഷം ബ്രിട്ടൻ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുന്നതുവരെ ഈ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ 1948 മുതല്‍ അഫ്ഗാനിസ്ഥാന് ഡ്യൂറന്‍ഡ് ലൈനിനോടുള്ള തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി തുടങ്ങി. വിഭജന സമയത്ത് പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനും അവര്‍ ഇന്ത്യയില്‍ നിന്നും കയ്യടക്കിയ കശ്മീരിന്റെ ഭാഗമായ ഉത്തര പ്രവിശ്യയും (ഇന്നത്തെ ഖൈബര്‍ പക്തുന്‍വ) തങ്ങള്‍ക്ക് അവകാശപെട്ടതാണെന്ന വാദം കാബൂള്‍ ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ 1950കളിലും അടുത്ത ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പലവട്ടം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. അമേരിക്ക നയിച്ച തെക്ക് കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ‘സീറ്റോ’യില്‍ പാക്കിസ്ഥാന് ഒരു ഉടമ്പടി രാഷ്ട്രമായതും അഫ്ഗാനിസ്ഥാന് സോവിയറ്റ് യൂണിയനോട് കൂടുതല്‍ അടുത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ സഹായിച്ചു. 1979ല്‍ സോവിയറ്റ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു പോരികയും ചെയ്തു. ലോക ചരിത്രത്തില്‍ ദൂരവ്യാപകമായ പല മാറ്റങ്ങള്‍ക്കും ആരംഭം കുറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്. 1977ല്‍ പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വമ്പൻ കൃത്രിമം നടന്നതായി ആരോപിച്ചു പ്രക്ഷോഭം കനത്തപ്പോള്‍
Jan 7, 2025
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവും ഇതുമൂലം ആ രാജ്യത്തിന്റെ നയങ്ങളിലും നിലപാടുകളിലും വന്നേക്കാവുന്ന മാറ്റങ്ങളും എങ്ങനെ നേരിടണമെന്ന ചിന്തയുമായാണ് മിക്ക രാഷ്ട്രങ്ങളും പുതുവർഷത്തെ എതിരേറ്റത്. പല രാജ്യങ്ങൾക്കെതിരെയും ട്രംപ് ഇതിനകം ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇവയിൽ ഏതൊക്കെ നടപ്പിൽ വരുത്തുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഈ അനിശ്ചിതാവസ്ഥ ട്രംപ് ഔദ്യോഗികമായി സ്ഥാനമേൽക്കുന്ന ജനുവരി 20 വരെ തുടരാനാണ് സാധ്യത. കഴിഞ്ഞ ഒന്നര മാസമായി ട്രംപിനെ മുഖം കാണിക്കാനും ആശംസകൾ അറിയിക്കാനുമായി പല രാഷ്ട്രത്തലവന്മാരും യുഎസിൽ എത്തിയിരുന്നു. ഇതിൽ ആനന്ദം കണ്ടെത്തുന്നതിനൊപ്പം തന്നെ ഇവരിൽ പലരെയും കളിയാക്കാനും അധിക്ഷേപിക്കാനും ട്രംപ് മറന്നില്ല. ഈ രീതിയിൽ ലോകത്തിന്റെ പൂർണ ശ്രദ്ധയും തന്നിലേക്ക് ആകർഷിച്ചു നിർത്താനും ട്രംപിന് കഴിഞ്ഞു. എന്നാൽ മാധ്യമ ശ്രദ്ധയിൽ നിന്നകന്ന് തികച്ചും അക്ഷോഭ്യരായി ട്രംപിന്റെ വരവിനെ നേരിടാനൊരുങ്ങുന്ന രാജ്യമാണ് ചൈന. ട്രംപിന്റെ ഭീഷണികളിൽ ഭൂരിഭാഗവും ഉന്നമിടുന്നത് ചൈനയെയാണ്; എന്നാലും ബെയ്ജിങ് തികഞ്ഞ നിസ്സംഗത പാലിക്കുന്നുവെന്നത് പലരെയും അതിശയപ്പെടുത്തുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അധിക ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ ചൈനയിൽ നിന്നുള്ള പല വസ്തുക്കളുടെയും മേൽ അമിത നികുതി ചുമത്തിയിരുന്നു. കോവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള യാഥാർഥ്യങ്ങൾ ഷി ഷി ചിൻപിങ് തന്നിൽ നിന്ന് മറച്ചുവച്ചെന്നും തന്മൂലം യുഎസിൽ ഉണ്ടായ മരണങ്ങളാണ് 2020ൽ തന്റെ പരാജയത്തിനിടയാക്കിയ പ്രധാന കാരണമെന്നും
Dec 31, 2024
ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ അതിലുണ്ടായ പ്രധാന സംഭവങ്ങളിലേക്കും അവയുടെ അനന്തരഫലങ്ങളിലേക്കും ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്; ഭാവിയില്‍ ചരിത്രം ഇവയെ എങ്ങനെ വിലയിരുത്തും എന്നതും ചര്‍ച്ചാവിഷയമാകാറുണ്ട്. രണ്ടു യുദ്ധങ്ങള്‍ അവസാനമില്ലാതെ തുടരുകയും ഒട്ടേറെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും നിര്‍ണായകമായ ധാരാളം തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ചെയ്ത വര്‍ഷമായി ഭാവിയില്‍ ചരിത്രം 2024നെ രേഖപ്പെടുത്തിയേക്കാം. സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ യുദ്ധത്തിലേക്ക് നയിച്ചില്ലെങ്കിലും സായുധ പോരാട്ടത്തിന്റെ സംഭാവ്യത സംഘര്‍ഷഭൂമികളില്‍ നിന്നും വിട്ടുമാറിയിട്ടില്ല. തിരഞ്ഞെടുപ്പുകള്‍ വഴി ഭരണമാറ്റം ചല രാജ്യങ്ങളിലും നടന്നു; തുടര്‍ഭരണത്തിനുള്ള അവസരം ലഭിച്ച ഭരണാധികാരികൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്കുവാനും വോട്ടര്‍മാര്‍ മടിച്ചില്ല. എന്നാല്‍ ജനഹിതം മാനിക്കാതെ ഭരണം നടത്തിയ ചില സ്വേച്ഛാധിപതികളെ പുറത്താക്കുവാനും ജനങ്ങള്‍ക്ക് സാധിക്കും എന്ന് കൂടി തെളിയിച്ച വര്‍ഷമായിരുന്നു 2024. ഈ കൊല്ലം തുടങ്ങുമ്പോള്‍ നടന്നു കൊണ്ടിരുന്ന രണ്ടു യുദ്ധങ്ങളും വര്‍ഷാവസാനത്തിലും അന്ത്യം കാണാതെ തുടരുകയാണ്. ഇവയില്‍ രണ്ടിലും ആരും ഇതു വരെ വിജയക്കൊടി പാറിച്ചിട്ടില്ലെങ്കിലും ഇവ മൂലമുള്ള നഷ്ടങ്ങള്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കെങ്കിലും ഇതിനകം സംഭവിച്ചു കഴിഞ്ഞു. 2022 ഫെബ്രുവരി മാസത്തില്‍ യുക്രെയ്നെ ആക്രമിച്ച റഷ്യയ്ക്ക് ആ ചെറിയ രാജ്യത്തിനെ കീഴ്പ്പെടുത്തുവാന്‍ സാധിക്കാത്തത് തന്നെ ഒരു പരാജയമാണ്. പക്ഷേ, ഈ വര്‍ഷം യുക്രെയ്ൻ റഷ്യയുടെ കുര്‍സ്ക് മേഖലയില്‍ കടന്നാക്രമണം നടത്തുകയും നാറ്റോ രാഷ്ട്രങ്ങള്‍ നല്കിയ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യക്കുള്ളില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ലക്ഷ്യം കാണാതെ നീളുന്ന ഈ യുദ്ധം റഷ്യയുടെ സമ്പദ്ഘടനയ്ക്കും സൈന്യത്തിനും വരുത്തിവച്ചിട്ടുള്ള ആഘാതങ്ങളുടെ വ്യാപ്തി മറ്റു രാഷ്ട്രങ്ങള്‍ മനസ്സിലാക്കിയത് സിറിയയിലെ അസദ് ഭരണകൂടം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോഴാണ്. പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭരണം തകര്‍ന്നപ്പോള്‍ ഒരു ചെറുവിരല്‍ അനക്കുവാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു റഷ്യന്‍ പട്ടാളം. അങ്ങനെ ഈ വര്‍ഷം അവസാനിക്കുമ്പോള്‍
Results 1-10 of 37
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.