ADVERTISEMENT

കോട്ടയം ∙ വിവരാവകാശരേഖയ്ക്കുള്ള അപേക്ഷ നിരസിച്ചതിന് ഇടതു സംഘടനാ നേതാവു കൂടിയായ എംജി സർവകലാശാലാ ഡപ്യൂട്ടി റജിസ്ട്രാർ എം.എസ്.ബിജുവിനു വിവരാവകാശ കമ്മിഷൻ 5000 രൂപ പിഴയിട്ടു. സർവകലാശാലയിൽ നിന്നു വിരമിച്ച ഇടതുസംഘടനാ പ്രവർത്തക നൽകിയ അപേക്ഷയാണു നിരസിച്ചത്.

സർവീസിലിരിക്കെ മുൻകാല പ്രാബല്യത്തോടെ ഇവർക്കു സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ഇതിന്റെ ഭാഗമായുള്ള ശമ്പള നിർണയം നടന്നില്ല. കുടിശിക ലഭിച്ചതുമില്ല. ഇതു പ്രമോഷൻ കുടിശികയല്ലെന്നും പേ റിവിഷൻ കുടിശികയാണെന്നുമായിരുന്നു സർവകലാശാലയുടെ മറുപടി. ഇതിനെതിരെ ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചു. കേസിനു വേണ്ടി രേഖകൾ ലഭിക്കാനാണ് അപേക്ഷ നൽകിയത്. അപേക്ഷ നിരസിച്ചതിനെ തുടർന്നാണു പരാതിക്കാരി വിവരാവകാശ കമ്മിഷനെ സമീപിച്ചത്. വിവരാവകാശ രേഖ ഹാജരാക്കാതിരുന്നിട്ടും ഹൈക്കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.

English Summary:

Kottayam: RTI application rejection resulted in a ₹5000 fine for MG University's Deputy Registrar. The Information Commission's decision followed a High Court ruling in favor of the complainant who sought documents related to a promotion arrears dispute

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com