ADVERTISEMENT

ബെംഗളൂരു ∙ ഇസ്രയേൽ സ്വദേശിനിയും ഹോംസ്റ്റേ നടത്തിപ്പുകാരിയും പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെ ഹംപിയിൽനിന്നു വിനോദസഞ്ചാരികൾ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു. മേഖലയിലെ 25 ഹോംസ്റ്റേകളിലായി താമസിച്ചിരുന്ന 90 ശതമാനം വിദേശ വിനോദസഞ്ചാരികളും ഹംപി വിട്ടു. വരും ദിവസങ്ങളിലെ ബുക്കിങ്ങും റദ്ദാക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ സെക്രട്ടറി വിരുപാക്ഷി പറഞ്ഞു.

ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ഹംപിയിൽ പ്രതിവർഷം ഒരു ലക്ഷത്തിലേറെ വിദേശ വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. അതിൽ 60 ശതമാനം പേർ ഇസ്രയേലിൽ നിന്നാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസികളായ 3 യുവാക്കൾ, വിനോദസഞ്ചാരി സംഘത്തിലെ 3 പുരുഷന്മാരെ തുംഗഭദ്ര കനാലിലേക്കു തള്ളിയിട്ട ശേഷം യുവതികളെ പീ‍ഡിപ്പിച്ചത്.

കനാലിലേക്കു വീണ ഒഡീഷ സ്വദേശിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. പീഡിപ്പിച്ച 3 യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.

English Summary:

Tourists leave India temple town after gang rape-murder

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com