ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ബ്യൂനസ് ഐറിസ്∙ ലോകപ്രശസ്ത ഗായകൻ ലിയാം പെയിനിന്റെ (31) മൃതദേഹത്തിൽ നടത്തിയ വിഷപരിശോധനയിൽ കൊക്കെയ്ൻ അംശം കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് പെയിൻ വീണുമരിച്ചത്. പ്രഥമിക പരിശോധനാ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. വിശദമായ റിപ്പോർട്ട് കിട്ടാൻ സമയമെടുക്കും. 

പെയിനിന്റെ ശരീരത്തിലുള്ള മുറിവുകൾ പരിശോധിച്ച മെഡിക്കൽ സംഘം വീഴ്ചയിൽ പറ്റിയതാണ് ഇവയെന്നും ദുരൂഹമായി ഒന്നുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പെയിനിന്റെ മുറിയിൽ നിന്നു മദ്യവും ലഹരിവസ്തുക്കളും ഉറക്കഗുളികകളും പൊലീസ് കണ്ടെത്തിരുന്നു.

അബോധാവസ്ഥയിലോ പാതി ബോധത്തിലോ പെയിൻ വീണതാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം. അന്വേഷണം തുടരുന്നതിനാൽ പെയിനിന്റെ ശരീരം അർജന്റീനയ്ക്കു പുറത്തേക്കു കൊണ്ടുപോകാനായിട്ടില്ല. അടുത്തയാഴ്ചയോടെ മൃതദേഹം വിട്ടുകിട്ടുമെന്നാണു പ്രതീക്ഷ. തുടർന്ന് ഇംഗ്ലണ്ടിലെത്തിച്ച് സംസ്കാരം നടത്തും. 

English Summary:

Liam Payne had cocaine in his body at time of death

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com