‘സൗദി വിഷൻ 2030’ന്റെ ഭാഗമായ ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ പദ്ധതിക്ക് തുടക്കം. പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുക 160 രാജ്യങ്ങളിലെ വിദ്യാർഥികൾക്ക്.
ഉന്നതപഠന മേഖലയിൽ ഹ്രസ്വകാല, ദീർഘകാല കോഴ്സുകൾ, ഗവേഷണ കോഴ്സുകൾ, ട്രെയ്നിങ് പ്രോഗ്രാമുകൾ, പുതുതലമുറ കോഴ്സുകൾ എന്നിവ ഒരുക്കുന്ന പദ്ധതിക്ക് സ്പോൺസർ ഇല്ലാതെ തന്നെ വീസ ലഭിക്കും. നടപടികൾ വിശദമായി അറിയാം.
(Representative image by Halfpoint/istockphoto)
Mail This Article
×
നാട്ടിൽ പഠിത്തം കഴിഞ്ഞ് ജോലിക്കായി വിദേശത്തേക്ക് പോകുന്ന പതിവ് മലയാളികൾ അവസാനിപ്പിച്ചിട്ട് കാലമേറെയായി. പകരം വിദേശ രാജ്യങ്ങളിൽ പഠനത്തിനൊപ്പം ജോലിയും എന്ന രീതിക്കാണ് ഇപ്പോൾ പ്രചാരം. വൈവിധ്യമാർന്ന കോഴ്സുകളുമായി ലോകത്തിലെ എല്ലാ വിദ്യാർഥികൾക്കും സ്വാഗതമരുളുകയാണ് സൗദി അറേബ്യ. വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കാൻ വേണ്ടി സൗദി ഭരണകൂടം പുതിയ സ്റ്റുഡന്റ്സ് വീസക്കു തുടക്കമിട്ടിരിക്കുകയാണ്. സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ ചേർന്നാണ് ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാം നടപ്പാക്കുന്നത്. കോഴ്സുകളുടെ വൈവിധ്യം കൊണ്ടും വിദ്യാർഥികൾക്കുള്ള സൗകര്യം കൊണ്ടും ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ ഇപ്പോൾതന്നെ സൗദി മുൻനിരയിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്തി ഗ്ലോബൽ എജ്യുക്കേഷൻ ഹബ് ആകാനാണു ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാമിലൂടെ സൗദി ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.
English Summary:
Saudi Arabia Launches New Visa Program to Attract Foreign Students
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.