ADVERTISEMENT

തിരുവനന്തപുരം∙ ചരിത്രത്തിലാദ്യമായി കേരളത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരിശീലകൻ അമയ് ഖുറേസിയ അടുത്ത സീസണിലും കേരള ടീമിനൊപ്പം തുടരും. പരിശീലകനായി അദ്ഭുതം സൃഷ്ടിച്ച അദ്ദേഹത്തിനു കീഴിൽ ദീർഘകാലാടിസ്ഥാനത്തിൽ പുതുനിര കൂടി ഉൾപ്പെട്ട മികച്ച ടീമിനെ വാർത്തെടുക്കാനുളള പദ്ധതികളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ആസൂത്രണം ചെയ്യുന്നത്. അടുത്ത സീസണു മുൻപ് വിദേശ പരിശീലനത്തിനടക്കം പദ്ധതിയുണ്ടെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.

ഓഫ് സീസണിൽ തന്നെ പരിശീലന പര്യടനങ്ങളും ക്യാംപുകളും ഉണ്ടാകും. ബാറ്റിങ്ങിൽ ഓപ്പണിങ് ഉൾപ്പെടെ മുൻനിരയിലാണ് കേരളം ഇത്തവണ കാര്യമായ വെല്ലുവിളി നേരിട്ടത്. ന്യൂബോൾ നേരിടുന്നതിൽ ബാറ്റർമാർക്കു കൂടുതൽ സാങ്കേതിക പരിശീലനം ആവശ്യമാണെന്ന നിലപാടാണ് കോച്ച് ഉൾപ്പെടെ പങ്കുവയ്ക്കുന്നത്. ഈ സാഹചര്യത്തിൽ പേസർമാർക്ക് അനുകൂല സാഹചര്യമുള്ള ജമ്മു കശ്മീരിൽ പരിശീലന ക്യാംപ് സംഘടിപ്പിക്കാൻ ധാരണയായിക്കഴിഞ്ഞു. മികച്ച സീം കണ്ടിഷനുള്ള ഇംഗ്ലണ്ടിൽ പരിശീലന പര്യടനം നടത്തുന്നതും പരിഗണനയിലുണ്ട്.

ഒമാൻ ദേശീയ ടീമിനൊപ്പം പരിശീലന മത്സരം കളിക്കാൻ ടീമിന്റെ പരിശീലകനായ മുൻ ലങ്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ദുലീപ് മെൻഡിസ് കേരള ടീമിനെ ക്ഷണിച്ചിട്ടുണ്ടെന്നും കെസിഎ ഭാരവാഹികൾ പറഞ്ഞു. മുൻ ഇന്ത്യൻ താരമായ മധ്യപ്രദേശുകാരൻ അമയ് ഖുറേസിയയെ കേരള ടീമിന്റെ പരിശീലകനായി നിർദേശിച്ചതും അപേക്ഷിക്കാൻ വഴിയൊരുക്കിയതും 9 സീസണുകളായി കേരള ടീമിനൊപ്പം തുടരുന്ന അതേ നാട്ടുകാരനായ ഓൾറൗണ്ടർ ജലജ് സക്സേനയാണ്.

English Summary:

Kerala Cricket: Amay Khurasiya remains Kerala's cricket coach, guiding the team to new heights. Upcoming training camps in England and Jammu & Kashmir aim to bolster the team's performance for the next season.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com