ADVERTISEMENT

വൈക്കം ∙ മൂവാറ്റുപുഴയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇൻ ചാർജുമായിരുന്ന വൈക്കം കുലശേഖരമംഗലം പുറ്റിനാൽപാടത്ത് ശ്യാംകുമാറിന് (52) ആയിരങ്ങളുടെ അന്ത്യാഞ്ജലി. വിവാഹശേഷം 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരുമിച്ചു പിറന്ന മക്കളായ ജ്യോതിക, ജെതിൻ, ജയന്ത് എന്നിവർ പിതാവിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയ കാഴ്ച നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. 

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ വീട്ടിൽനിന്നു കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകിട്ടാണ് ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്യാംകുമാറിനു ജോലിസമ്മർദം ഉണ്ടായിരുന്നതായി ഭാര്യ ദീപ പൊലീസിനു മൊഴി നൽകിയിരുന്നു. എഇഒയുടെ അധികച്ചുമതല ലഭിച്ചതോടെ കടുത്ത തിരക്കിലായിരുന്നു ശ്യാംകുമാർ.  

കോട്ടയം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ മൃതദേഹം വൈക്കത്തെ ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫിസിൽ പൊതുദർശനത്തിനുവച്ചു. ഓഫിസിലെ പൊതുദർശനത്തെ കുടുംബം എതിർത്തെങ്കിലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഇടപെട്ടാണ് അനുനയിപ്പിച്ചത്. പിന്നീടു വീട്ടിലെത്തിച്ചു. ആറരയോടെ സംസ്കാരം നടത്തി.  സി.കെ.ആശ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു തുടങ്ങിയവരുൾപ്പെടെ ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

English Summary:

Final Tributes Paid to Shyamkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com