1979ൽ പുറത്തിറങ്ങിയ ‘ഏഴാം കടലിനക്കരെ’യാണ് ആദ്യമായി യുഎസിൽ ഷൂട്ട് ചെയ്ത മലയാള സിനിമ. ഭൂമിയിലെ സ്വർഗം എന്ന രീതിയിലാണ് അമേരിക്കയെ അതിലെ ഗാനങ്ങളിൽ അവതരിപ്പിച്ചത്. അതുകഴിഞ്ഞ് അരനൂറ്റാണ്ടാകാറായിട്ടും, ഇന്നും അമേരിക്കയുടെ മാസ്മരികത ഇന്ത്യക്കാരിൽ, പ്രത്യേകിച്ച് യുവാക്കളിൽനിന്ന് വിട്ടുമാറിയിട്ടില്ല. മിക്ക ഇന്ത്യൻ വിദ്യാർഥികളുടെയും സ്വപ്നമാണ് യുഎസിലെ പഠനവും ജോലിയും. എന്നാൽ ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവ് ആ സ്വപ്നത്തിനു മേൽ ആശങ്കയുടെ നിഴൽ വിരിക്കുകയാണ്. വിദ്യാർഥികളും ഉദ്യോഗാർഥികളും ഗവേഷകരുമടക്കം യുഎസിൽ അവസരം കാത്തിരിക്കുന്ന ആരുടെമേലും ട്രംപിന്റെ കടിഞ്ഞാൺ വീഴാമെങ്കിലും അത് ഏറ്റവുമധികം ബാധിക്കുക വിദ്യാർഥികളെത്തന്നെയാണ്. മറ്റേതു രാജ്യത്തെക്കാളും പഠനച്ചെലവു കൂടുതലാണെങ്കിലും മികച്ച സർവകലാശാലകൾ, വളരാൻ പറ്റിയ അന്തരീക്ഷം, സ്വതന്ത്ര ജീവിതം തുടങ്ങിയവയാണ് മിടുക്കരായ വിദ്യാർഥികളെ യുഎസിലേക്ക് ആകർഷിക്കുന്നത്. ഇക്കാരണങ്ങളാൽത്തന്നെ, കഴിഞ്ഞ കുറെ വർഷങ്ങളായി കോഴ്സിന്റെയോ സർവകലാശാലകളുടെയോ നിലവാരം പോലും നോക്കാതെ

loading
English Summary:

Trump's Return: Will it Crush Indian Students' American Dreams?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com