Activate your premium subscription today
Tuesday, Apr 8, 2025
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നു സിഎജി (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടം. ഇതില്‍ 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.
ഇത്രയും നാൾ റഷ്യയോടു പോരാടാൻ വേണ്ടി നൽകിയ പണത്തിനും ആയുധങ്ങൾക്കു പകരമായി യുക്രെയ്നിലെ വിശാലമായ ധാതുസമ്പത്ത് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ട് അധികനാളായിട്ടില്ല. പകരം യുക്രെയ്നിൽ സമാധാന സേനയെ വിന്യസിക്കാമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ ഇതിനെ എതിർത്തെങ്കിലും പിന്നാലെ സമ്മതം മൂളി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഇരു നേതാക്കളും മാർച്ച് ഒന്നിന് വാഷിങ്ടനിൽ നടത്തിയ കൂടിക്കാഴ്ച പക്ഷേ വാക്പോരിൽ തെറ്റിപ്പിരിഞ്ഞെന്നു മാത്രം. കരാറിൽനിന്ന് പിന്മാറിയെന്ന് ട്രംപ് അറിയിച്ചിട്ടില്ല. പക്ഷേ, യുക്രെയ്നിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ രീതിയിലൊരു പ്രതികരണം വന്നില്ലെങ്കിൽ കരാറിനെപ്പറ്റി ചിന്തിക്കേണ്ട എന്ന സൂചന നൽകിക്കഴിഞ്ഞു അദ്ദേഹം. എന്നാൽ, എത്ര വഴക്കുണ്ടായാലും അതിന്റെ പേരിൽ യുക്രെയ്നിലെ ധാതു സമ്പത്ത് കൈവിട്ടുകളയാൻ ട്രംപ് തയാറാകില്ലെന്നതാണ് യാഥാർഥ്യം. അത്രയേറെ നിർണായകവും തന്ത്രപ്രധാനവുമാണ് യുഎസിനെ സംബന്ധിച്ചിടത്തോളം ആ ധാതുക്കൾ. അതിൽത്തന്നെ യുക്രെയ്നിലെ ടൈറ്റാനിയത്തിന്റെ വലിയ നിക്ഷേപം ലക്ഷ്യമിട്ടാണു ട്രംപിന്റെ നീക്കമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്തുകൊണ്ട് ട്രംപ് ടൈറ്റാനിയം ലക്ഷ്യമിടുന്നു? ലോകത്ത് 7 രാജ്യങ്ങൾ മാത്രം ഉൽപാദിപ്പിക്കുന്ന ടൈറ്റാനിയം സ്പോഞ്ചിന് എന്തുകൊണ്ടാണ് ഇത്രയേറെ ആവശ്യക്കാരുള്ളത്? ഇന്ത്യയിൽ കൊല്ലത്തു മാത്രം ഉൽപാദനം നടക്കുന്ന ടൈറ്റാനിയം സ്പോഞ്ചിന് ഇത്രയും വലിയ ഭാവി ഉണ്ടോ? ടൈറ്റാനിയം ശക്തിയായി ഇന്ത്യയെ ഉയർത്താനാണോ കരിമണൽ ഖനനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്? ചോദ്യങ്ങൾ നിരവധിയാണ്.
കൊല്ലം ∙ കേന്ദ്ര സർക്കാരിന്റെ വൻ വിവാദമായ കേരള തീരത്തെ കടൽമണൽ ഖനന പദ്ധതിക്കു സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നതിന്റെ തെളിവുകൾ പുറത്തുവരുന്നു. കേന്ദ്ര ഖനി മന്ത്രാലയം കേരളത്തിൽ നടത്തിയ പരിപാടികളുടെ ചെലവു വഹിച്ചാണ് പദ്ധതിക്കു കേരളം ‘സഹായം’ നൽകുന്നത്. ഖനനത്തിനെതിരെ നിയമസഭ വിളിച്ചുകൂട്ടി പ്രമേയം പാസാക്കണമെന്ന ആവശ്യത്തോടു സർക്കാർ മൗനം തുടരുന്നതിനിടെയാണു വിവരങ്ങൾ പുറത്തായത്. കടൽമണൽ ഖനനത്തെക്കുറിച്ച് ആലോചിക്കുന്നതിനും നിക്ഷേപകരെ കണ്ടെത്തുന്നതിനുമായി കേന്ദ്ര ഖനി മന്ത്രാലയം രണ്ടു പരിപാടികളാണ് കേരളത്തിൽ നടത്തിയത്. ജനുവരി 11 നു കൊച്ചിയിൽ സംഘടിപ്പിച്ച റോഡ് ഷോയും 10ന് തിരുവനന്തപുരത്ത് അവലോകന യോഗവും. കേന്ദ്ര ഖനി മന്ത്രാലയം സെക്രട്ടറി വി.എൽ.കന്തറാവു പങ്കെടുത്ത യോഗത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കു പുറമേ സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. എന്നാൽ ഇങ്ങനെയൊരു യോഗം ചേർന്ന വിവരം സംസ്ഥാന സർക്കാർ ഇതുവരെ പുറത്തു പറഞ്ഞിരുന്നില്ല.
കൊല്ലം∙ ചവറ കെഎംഎംഎലിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചവറ പൊലീസ് കേസെടുത്തു. വടക്കുംതല മുല്ലമംഗലത്ത് റസിയ ബീവിയുടെ പരാതിയിൽ ശൂരനാട് തെക്ക് പ്ലാവിളയിൽ അബ്ദുൽ വഹാബിന് (65) എതിരെയാണ് കേസെടുത്തത്.
കൊല്ലം ∙ കടൽമണൽ ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള കേന്ദ്ര പദ്ധതി രാജ്യത്തെ കരിമണൽ രംഗത്തെ സുപ്രധാന സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്സ് ലിമിറ്റഡിന്റെയും (ഐആർഇ) കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെയും (കെഎംഎംഎൽ) നിലനിൽപിനു ഭീഷണിയാകുമെന്ന് ആശങ്ക.
കൊല്ലം ∙ ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ (കെഎംഎംഎൽ) ടെൻഡർ വ്യവസ്ഥകളിൽ തിരിമറി നടത്തി ഇഷ്ടക്കാർക്കു കരാർ നൽകാൻ നീക്കം. കമ്പനിയിലെ ചില ഉന്നതരുമായി ബന്ധമുള്ള സ്വകാര്യ കമ്പനിക്കു കെഎംഎംഎലിന്റെ രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്നും അവരുടെ നിർദേശ പ്രകാരം ടെൻഡറിൽ മാറ്റം വരുത്തുകയും ചെയ്തുവെന്നു കാണിച്ചു ട്രേഡ് യൂണിയൻ സർക്കാരിനെ സമീപിച്ചു.
കൊല്ലം ∙ ചവറ കെഎംഎംഎലിൽ വിവിധ ഇടപാടുകളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചു വിജിലൻസ്– വകുപ്പു തല അന്വേഷണങ്ങൾക്കു സർക്കാർ തീരുമാനം. പി.കെ.ബഷീർ, ടി.വി.ഇബ്രാഹിം, മഞ്ഞളാംകുഴി അലി, എൻ.എ.നെല്ലിക്കുന്ന് എന്നിവരുടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കു മന്ത്രി പി.രാജീവ് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമക്കേടുകൾ ‘മലയാള മനോരമ’ പുറത്തു കൊണ്ടുവന്നതിനെത്തുടർന്നാണ് അന്വേഷണത്തിനു തീരുമാനം.
കൊല്ലം ∙ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎലിൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) വിജിലൻസിന്റെ മിന്നൽ പരിശോധന. വിവിധ കരാറുകളിലും ഇടപാടുകളിലും അരങ്ങേറിയ ക്രമക്കേടുകൾ ‘മനോരമ’ പുറത്തു കൊണ്ടുവന്നതിനെത്തുടർന്നാണ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ നിർദേശ പ്രകാരം
കൊല്ലം ∙ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎലിൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) വിജിലൻസിന്റെ മിന്നൽ പരിശോധന. വിവിധ കരാറുകളിലും ഇടപാടുകളിലും അരങ്ങേറിയ ക്രമക്കേടുകൾ ‘മനോരമ’ പുറത്തു കൊണ്ടുവന്നതിനെത്തുടർന്നാണ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ നിർദേശ പ്രകാരം പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധന.
കൊല്ലം ∙ ചവറ കെഎംഎംഎലിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ചോരുന്നതു തടയുക കൂടി ലക്ഷ്യമിട്ട് കമ്പനി ചെയർമാൻ, മാനേജിങ് ഡയറക്ടർ തുടങ്ങിയവർക്കായി ലക്ഷങ്ങൾ മുടക്കി ആപ്പിൾ ഐപാഡ് വാങ്ങിയതിലും ക്രമക്കേട് ! ടെൻഡർ നടപടി ക്രമങ്ങൾ പാലിക്കാതെ 13 ഐപാഡുകൾ വാങ്ങിയതു വഴിയും നഷ്ടം.
Results 1-10 of 50
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.