Activate your premium subscription today
Tuesday, Apr 8, 2025
ജറുസലം ∙ ഗാസയിലെങ്ങും വീടുകളിലും അഭയകേന്ദ്രങ്ങളിലും 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 112 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ തുഫായിൽ അഭയകേന്ദ്രമായ 3 സ്കൂളുകളിൽ നടത്തിയ ആക്രമണങ്ങളിൽ 14 കുട്ടികളും 5 സ്ത്രീകളുമടക്കം 33 പേരാണു കൊല്ലപ്പെട്ടത്. ഇവിടെ 70 പേർക്കു ഗുരുതരമായി പരുക്കേറ്റു.
ഫാ. ജോസഫ് വർഗീസ് രചിച്ച ‘വി ബിലീവ് ഇൻ വൺ ട്രൂ ഗോഡ്’ എന്ന ഗ്രന്ഥം ബെയ്റൂട്ടിലെ സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓഫ് അന്ത്യോഖ്യാ പാത്രിയർക്കൽ സെന്ററിൽ വച്ച് അന്ത്യോഖ്യാ പാത്രിയർക്കീസും യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനുമായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രകാശനം ചെയ്തു.
ബെയ്റൂട്ട്∙ ലബനൻ നഗരമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമസേനയുടെ ശക്തമായ വ്യോമാക്രമണം. നവംബറിൽ ഇസ്രയേലും സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ കരാറിനുശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ സേന വൻ വ്യോമാക്രമണം നടത്തുന്നത്. ഡ്രോണുകൾ സൂക്ഷിക്കുന്ന ഹിസ്ബുല്ല താവള
പാതിനോമ്പിന്റെ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം, ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ ആഗോള സുന്നഹദോസിനു വേദിയായി ലബനനിലെ ബെയ്റൂട്ട് അച്ചാനെ പാത്രിയാർക്കാ കേന്ദ്രം. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസിൽ നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായും മലങ്കരയിലെ അടക്കം ആഗോള സുറിയാനി ഓർത്തഡോക്സ് സഭയിലെ അറുപതോളം മെത്രാപ്പൊലീത്തമാരും പങ്കെടുത്തു. സഭയിലെ പ്രതിസന്ധികളും മുന്നോട്ടുള്ള പ്രയാണങ്ങളും സുന്നഹദോസിൽ ചർച്ചയായി. രാവിലെ കുർബാനയോടു കൂടെ ആരംഭിച്ച എപ്പിസ്കോപ്പൽ സുന്നഹദോസിൽ വിവിധ വിഷയാവതരണങ്ങളും നടന്നു. വൈകിട്ടാണു സമാപിച്ചത്.
അച്ചാനെ (ലബനൻ) ∙ മധ്യപൂർവ ദേശവുമായുള്ള ബന്ധം സഭാവ്യക്തിത്വത്തിന്റെ ആണിക്കല്ലായാണു യാക്കോബായ സമൂഹം കരുതുന്നത്. വിശ്വാസം, ആചാരം എന്നിവയിലെല്ലാം ചരിത്രപരമായ ആ സ്വാധീനമുണ്ട്. ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെ എന്ന സ്ഥലത്തെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ നടന്ന ശ്രേഷ്ഠ കാതോലിക്കാബാവായുടെ വാഴിക്കൽ അതിന് അടിവരയിടുന്നതായി.
അച്ചാനെ (ലബനൻ) ∙ സ്വജീവിതത്തെ ഉയർത്തുകയല്ല, സ്നേഹത്തോടും വിനയത്തോടും ക്രിസ്തുവിന്റെ കുരിശ് ചുമക്കുകയാണു തന്റെ ദൗത്യമെന്നു ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവാ.അളവറ്റ ദൈവകൃപയ്ക്ക് ആഴമുള്ള നന്ദിയോടെ ഞാൻ നിങ്ങൾക്കുമുന്നിൽ വിനീതനായി നിൽക്കുന്നു. ദൈവസ്നേഹത്തിലും അറിവിലും സഭയോടുള്ള പ്രതിബദ്ധതയിലും പരിശുദ്ധ പാത്രിയർക്കീസ് ബാവാ എന്റെ വഴികളെ വെളിച്ചമുള്ളതാക്കുന്നു.
അച്ചാനെ (ലബനൻ) ∙ തലയെടുപ്പിന്റെ മരമാണു ലബനനിലെ ദേവദാരു. നീതിമാനെ ദൈവം പനപോലെ വളർത്തുമെന്നും ലബനന്റെ ‘കാരകിൽ’ പോലെ അയാൾ തലയെടുപ്പോടെ നിൽക്കുമെന്നുമുള്ള വേദവാക്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രാർഥനാഗീതത്തിലുണ്ട്. ‘കാരകിൽ’ എന്നാൽ ദേവദാരുവാണ്. ശിഖരങ്ങൾ തമ്മിൽ കൊരുത്ത് ഉയരത്തിൽ, ആഴത്തിൽ വേരോട്ടവുമായി നിൽക്കുന്ന ദേവദാരുമരങ്ങൾ കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണു കാണുന്നത്.
അച്ചാനെ (ലബനൻ) ∙ മധ്യപൂർവ ദേശവുമായുള്ള വിശ്വാസപരവും ചരിത്രപരവുമായ ബന്ധം വിളംബരം ചെയ്ത് കേരളത്തിലെ യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാബാവായായി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്. ബസേലിയോസ് ജോസഫ് എന്ന പേരിൽ സ്ഥാനമേൽക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ത്യൻ സമയം രാത്രി 8.30ന് ആണ്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സിറിയൻ ഓർത്തഡോക്സ് സഭാകേന്ദ്രമായ പാത്രിയർക്കാ സെന്ററിനോടു ചേർന്നുള്ള സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ പ്രാദേശിക സമയം വൈകിട്ട് 5ന് ആണ് ചടങ്ങ്.
‘ചേരികൾക്കും കുടിലുകൾക്കും നടുവിൽ ഗംഭീരങ്ങളായ ആരാധനാലയങ്ങൾ പണിയാൻ അയയ്ക്കപ്പെട്ടവനല്ല ക്രിസ്തു. ഹൃദയങ്ങളെ ആരാധനാലയങ്ങളും ആത്മാവിനെ അൾത്താരയും മനസ്സിനെ പുരോഹിതനുമാക്കാൻ വന്നവനാണ്’– ഇതെഴുതിയ ഖലീൽ ജിബ്രാന്റെ നാട് ലബനനാണ്. ആ ലബനനിന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് 20 കിലോമീറ്റർ അകലെ ‘അച്ചാനെ’ എന്ന സ്ഥലത്തെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ കേരളത്തിലെ യാക്കോബായ സഭയുടെ തദ്ദേശീയ അധ്യക്ഷന് ഇന്ന് അഭിഷേകമാണ്. ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്കാബാവായാകുന്നു. അദ്ദേഹത്തെ നേരിൽ കാണുമ്പോൾ മുറിയിലെ മേശപ്പുറത്ത് ഖലീൽ ജിബ്രാന്റെ കവിതകളുടെ പുസ്തകമുണ്ടായിരുന്നു.
ബെയ്റൂട്ട്∙ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനനിൽ എത്തി.
Results 1-10 of 170
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.