Activate your premium subscription today
Thursday, Mar 13, 2025
Nov 30, 2024
തിരുവനന്തപുരം ∙ പ്രതിമകളുടെ നഗരമായ തിരുവനന്തപുരത്തേക്ക് 3 ശിൽപങ്ങൾ കൂടി എത്തുന്നു. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ഗോപാലൻ, ഇഎംഎസ് നമ്പൂതിരിപ്പാട്, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പ്രതിമകളാണ് നഗരഹൃദയത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. മൂന്നിന്റെയും ശിൽപി ഉണ്ണി കാനായി ആണ്. ഇതോടെ നഗരത്തിൽ ഉണ്ണി കാനായിയുടേതായി 9 ശിൽപങ്ങളായി. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പ്രതിമകൾ സ്ഥാപിക്കുന്നത്.
Nov 17, 2024
കോട്ടയം ∙ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിനു മധുരമിടാത്ത കട്ടൻചായ സെക്രട്ടേറിയറ്റിലെ ചേംബറിൽ എത്തിച്ചു നൽകണമായിരുന്നു. കെ.ആർ.ഗൗരിയമ്മ, ബി. വെല്ലിങ്ടൻ, ഇ.ജോൺ ജേക്കബ്, ടി.എസ്.ജോൺ എന്നിവർക്കു പ്രിയം സെക്രട്ടേറിയറ്റിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിലെ ഏത്തപ്പഴം പുഴുങ്ങിയതും കോഫിയും ഉപ്പുമാവുമായിരുന്നു. ഇന്ത്യൻ കോഫി ഹൗസിൽ നിന്നു വിരമിച്ച ജീവനക്കാരുടെ കോട്ടയത്തു സംഘടിപ്പിച്ച ആദ്യസംഗമത്തിലാണു ചരിത്രം ഓർമകളുടെ ആവി പറത്തിയത്.
Sep 13, 2024
ന്യൂഡൽഹി ∙ പാർട്ടിയുടെ പ്രത്യയശാസ്ത്ര വ്യാഖ്യാതാവായി തന്നെ വളർത്തിയെടുത്ത നേതാക്കളെക്കുറിച്ചു പറയുമ്പോൾ സീതാറാം യച്ചൂരി ഓർത്തിരുന്നത് 2 പേരുകളാണ്: ഇഎംഎസ്, എം.ബസവ പുന്നയ്യ. 1987 ലെ മോസ്കോ അനുഭവവും പാർട്ടിയുടെ 14–ാം കോൺഗ്രസും പ്രധാന കാരണങ്ങളായി പറഞ്ഞു.
Sep 12, 2024
യച്ചൂരിയെ കമ്യൂണിസത്തിലേക്കു കൈപിടിച്ചത് സഖാവ് പി.സുന്ദരയ്യയായിരുന്നു. ചെറുപ്പം തൊട്ടേ അദ്ദേഹവുമായി ഹൃദയബന്ധമുണ്ടായിരുന്നു. സുന്ദരയ്യയുടെ ലളിതമായ ജീവിതവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള ദൃഢമായ കൂറും അത്ഭുതപ്പെടുത്തി.
Jul 7, 2024
കമ്യൂണിസ്റ്റ് അടിത്തറയിൽ രൂപം കൊണ്ട നാടക പ്രസ്ഥാനമായതു കൊണ്ടാകാം, കെപിഎസിയിൽ കർശന ചിട്ടകൾ ഉണ്ടായിരുന്നു. കൂടെ അഭിനയിക്കുന്ന നടീനടന്മാരുടെ വീട്ടിൽ പോകാൻ പോലും ആർക്കും അനുവാദം ഉണ്ടായിരുന്നില്ല. നാടകം ഇല്ലാത്ത ദിവസങ്ങളിൽ പാമ്പാക്കുടയിലെ വീട്ടിൽ വരെ പോയി വരട്ടെ എന്നു ചോദിച്ചാലും അനുവാദം തരില്ല. അത്തരം ദിവസങ്ങളിൽ സഹനടിമാർ അവരുടെ വീട്ടിലേക്കു ക്ഷണിക്കും. സെക്രട്ടറിയോടു ചോദിക്കാതെ പറ്റില്ല.
Feb 8, 2024
ന്യൂഡൽഹി ∙ സംസ്ഥാനത്ത് വിദേശ സർവകലാശാലകളുടെ ക്യാംപസ് സ്ഥാപിക്കുന്നതിന് ബജറ്റിലൂടെ വ്യക്തമാക്കിയ താൽപര്യപ്രകടനത്തെ പാർട്ടിയുടെ നിലപാടു മാറ്റമായി കാണേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര നേതാക്കൾ പറയുന്നത്. ബജറ്റ് പ്രസംഗം നേതൃത്വം പരിശോധിച്ചു. വിദേശ സർവകലാശാലകൾ സംബന്ധിച്ച യുജിസി മാർഗരേഖയുടെ അടിസ്ഥാനത്തിൽ വിഷയം ചർച്ച ചെയ്യാനുള്ള താൽപര്യമാണ് ബജറ്റിൽ വ്യക്തമാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. യുജിസി മാർഗരേഖ എല്ലാ സംസ്ഥാനത്തും നിർബന്ധമായി നടപ്പാക്കേണ്ടതാണെന്ന സുപ്രീം കോടതി വിധി ഇത്തരമൊരു നിലപാടിന് സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചെന്നും നേതൃത്വം വിലയിരുത്തുന്നു. എങ്കിലും, വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യുമെന്നും നേതാക്കൾ സൂചിപ്പിച്ചു.
Feb 1, 2024
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ഭാര്യ കുടമാളൂർ തെക്കേടത്ത് മന ആര്യ അന്തർജനത്തിന്റെ കുടുംബക്ഷേത്രത്തിന്റെ സംരക്ഷണം കുടുംബസുഹൃത്തായ ഡോ. പുഷ്കല ഏറ്റെടുത്തു. ഇഎംഎസിന്റെയും ആര്യ അന്തർജനത്തിന്റെയും വിവാഹം നടന്നത് തെക്കേടത്ത് മനയിലാണ്. ആര്യ അന്തർജനത്തിന്റെ ബന്ധുവായ ടി.രാമൻ
Jan 16, 2024
ആലപ്പുഴ ∙ സമരവും ഭരണവും എന്ന ആശയം ഇഎംഎസ് പറഞ്ഞതാണെന്നും അതു പറയാൻ എം.ടി.വാസുദേവൻ നായർ വരേണ്ട കാര്യമില്ലെന്നും മുൻ മന്ത്രി ജി.സുധാകരൻ. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം. അതു മാർക്സിസം പഠിച്ചവർക്കു മനസ്സിലാകും. എംടി പറഞ്ഞത് ആരെപ്പറ്റിയെന്നതിൽ പല അഭിപ്രായമുണ്ട്. മന്ത്രിമാർക്കിടയിലും വ്യത്യസ്ത അഭിപ്രായമാണ്. എംടി ജനങ്ങളോടാണു പറഞ്ഞത്. ഉടനെ കേരളത്തിൽ ആറ്റം ബോംബ് വീണെന്ന നിലയിൽ ചർച്ച ചെയ്യുന്നത് അപക്വമാണ്.
Jan 12, 2024
കോഴിക്കോട് ∙ രണ്ടുപതിറ്റാണ്ടു മുൻപെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയ വിമർശനവും ആശയവുമാണു പുതിയ രാഷ്ട്രീയ സാഹചര്യത്തിലെ കാലികപ്രസക്തി തിരിച്ചറിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എം.ടി. വാസുദേവൻ നായർ കഴിഞ്ഞ ദിവസം വീണ്ടും ശക്തമായി ഉന്നയിച്ചത്. ‘ചരിത്രപരമായ ഒരാവശ്യം’ എന്ന തലക്കെട്ടിൽ 2003ൽ എംടി എഴുതിയ ലേഖനം അദ്ദേഹത്തിന്റെ ‘സ്നേഹാദരങ്ങളോടെ’ എന്ന പുസ്തകത്തിലും ചേർത്തിട്ടുണ്ട്. ഇഎംഎസിന് അഭിവാദനമായി എഴുതിയതാണു ലേഖനം. ‘ഇഎംഎസ് എന്ന പ്രതിഭയെക്കുറിച്ച്’ എന്ന കുറിപ്പും ലേഖനത്തിനു ചുവട്ടിലുണ്ട്. എംടിയുടെ ‘തിരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന സമാഹാരത്തിലുമുണ്ട് ഇതേ ലേഖനം.
Dec 3, 2023
തിരുവനന്തപുരം ∙ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ.എം. കുഞ്ഞാമൻ (74) അന്തരിച്ചു. ശ്രീകാര്യം വെഞ്ചാവോടുള്ള വീട്ടിൽ ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കാണുകയായിരുന്നു. ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
Results 1-10 of 49
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.