ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 3 ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണു റൗസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി സുനേന ശർമ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 

ജു‍ഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിനെ കേജ്‌രിവാളിന്റെ അഭിഭാഷകൻ വിക്രം ചൗധരി എതിർത്തു. കേസിലെ എല്ലാ തെളിവുകളും കേസ് ഡയറിയും ഹാജരാക്കാൻ സിബിഐയോടു നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കേസിന്റെ രേഖകൾ പ്രതിക്കു കൈമാറാനാവില്ലെന്നു ജഡ്ജി പറഞ്ഞു. പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയാണെന്നും കുറ്റാരോപിതനു ജാമ്യാപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ 26ന് ആണു കേജ്‌രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. 

English Summary:

Arvind Kejriwal in judicial custody till July 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com