ADVERTISEMENT

ധാക്ക ∙ ബംഗ്ലദേശിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയെ രാഷ്ട്രീയ വിദ്വേഷത്തിൽ മർദിച്ചുകൊന്ന 20 വിദ്യാർഥികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. സർക്കാരിനെതിരെ സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയതിന് ബംഗ്ലദേശ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വിദ്യാർഥി അബ്രാർ അഹമ്മദിനെ  2019 ഒക്ടോബർ 7ന് മർദിച്ചുകൊന്ന കേസിലാണ് പ്രതികളുടെ വധശിക്ഷ ശരിവച്ചത്. 

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ ബംഗ്ലദേശ് ഛത്ര ലീഗ് അംഗങ്ങളായിരുന്ന 25 വിദ്യാർഥികളുടെ സംഘമാണ് അബ്രാറിനെ കൊന്നത്. ഇവരിൽ 20 പേർക്ക് വിചാരണക്കോടതി വധശിക്ഷയും 5 പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. 

English Summary:

Capital Punishment in Bangladesh: Bangladesh Supreme Court upholds death sentences of 20 Students in Abrar murder Case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com