Activate your premium subscription today
Monday, Apr 21, 2025
ജറുസലം ∙ ഗാസയിൽ അടിയന്തര വൈദ്യസഹായ സംഘത്തിലെ 15 പലസ്തീൻകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സൈന്യത്തിനു വീഴ്ച സംഭവിച്ചെന്ന് ഇസ്രയേൽ സമ്മതിച്ചു. സൈനികതലത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെത്തുടർന്നു ഡപ്യൂട്ടി കമാൻഡറെ പുറത്താക്കാനും തീരുമാനിച്ചു. എന്നാൽ, പലസ്തീൻകാരെ തൊട്ടടുത്തുനിന്നു വെടിവച്ചുകൊന്നതിനും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനും തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
വത്തിക്കാൻ സിറ്റി ∙ ഈസ്റ്റർ സന്ദേശത്തിൽ ഗാസയിൽ വെടിനിർത്തലിന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ന്യുമോണിയയിൽനിന്നു സുഖം പ്രാപിക്കുന്ന മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ എത്തിയെങ്കിലും സഹായിയാണ് സന്ദേശം വായിച്ചത്.
സന ∙ യെമനിലെ റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 74 പേർ മരിച്ചതിനു പിന്നാലെ ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്നും ഹൂതികൾ വ്യക്തമാക്കി. ഒരു മാസത്തിലേറെയായി യെമനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ ഏറ്റുമുട്ടലുകൾക്ക് മാത്രമേ കാരണമാകൂ എന്നും ഹൂതികൾ പറഞ്ഞു.
ജറുസലം ∙ ഗാസയിൽ വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലായിരുന്നു പ്രധാനമായും ആക്രമണം നടത്തിയത്. ആറാഴ്ചയായി മേഖലയിലേക്ക് ഭക്ഷണവും അവശ്യസാധനങ്ങളും തടഞ്ഞുള്ള ഇസ്രയേൽ ഉപരോധത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി.
പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കേളത്തിൽ വീണ്ടും പടുകൂറ്റൻ പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ചതായാണ് പ്രചാരണം. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ∙ അന്വേഷണം ഇസ്രായേൽ അധികാരികൾക്കെതിരെ
ജറുസലം ∙ അർധരാത്രി ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വടക്കൻ ഗാസയിലെ അൽ അഹ്ലി ആശുപത്രിക്കു നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തി. ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഫദൽ നയിം പറഞ്ഞു. മുന്നറിയിപ്പു ലഭിച്ചതോടെ രാത്രിതന്നെ നൂറുകണക്കിനു രോഗികളെ ഒഴിപ്പിച്ചു. ഇതിനിടെ രോഗിയായ ഒരു പെൺകുട്ടി മരിച്ചു.
ടെൽ അവീവ് ∙ ഗാസയുടെ തെക്കേയറ്റത്തെ റഫാ നഗരം പൂർണമായി വളഞ്ഞ ഇസ്രയേൽ സൈന്യം സുരക്ഷാ ഇടനാഴിയൊരുക്കിയതായി പ്രഖ്യാപിച്ചു. ഗാസയിലെമ്പാടും സൈന്യമിറങ്ങുന്നതിനു മുന്നോടിയായാണ് മൊറാഗ് എന്ന സുരക്ഷാ ഇടനാഴി സൃഷ്ടിച്ചത്. ഇതോടെ ഗാസയുടെ മറ്റുഭാഗങ്ങളും റഫായുമായുള്ള ബന്ധം വേർപെട്ടു
ജനീവ ∙ ഇസ്രയേലിന്റെ സമ്പൂർണ ഉപരോധം മൂലം സഹായമെത്തുന്നതു നിലച്ചതോടെ ഗാസയിലെ വൈദ്യ, ജീവകാരുണ്യപ്രവർത്തനങ്ങളും പ്രതിസന്ധിയിൽ. റെഡ്ക്രോസിന്റെ ഗാസയിലെ ഫീൽഡ് ആശുപത്രിയിൽ മരുന്നുകൾ രണ്ടാഴ്ചയ്ക്കകം തീരുമെന്ന് ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ്ക്രോസ് പ്രസിഡന്റ് മിർജാന സ്പോൾജറിക് മുന്നറിയിപ്പു നൽകി.
കയ്റോ ∙ വടക്കൻ ഗാസയിലെ ഗാസ സിറ്റിയിലുള്ള ഷുജയ്യയിൽ ബഹുനില പാർപ്പിടസമുച്ചയത്തിനുനേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു. 55 പേർക്കു പരുക്കേറ്റു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ 80 പേരെ കാണാതായി. സമീപത്തെ വീടുകൾക്കും കേടുപാടുണ്ട്. മുതിർന്ന ഹമാസ് നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. തെക്കൻ ഗാസയിലെ അൽ മവാസിയിൽ സുരക്ഷിതമേഖലയായി പ്രഖ്യാപിച്ചിരുന്നിടത്തും ആക്രമണം നടത്തി. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടനയുടെ ക്ലിനിക്കിന് അടുത്തായാണ് ആക്രമണമുണ്ടായത്
വാഷിങ്ടൻ∙ ഗാസയിൽ ഹമാസിന്റെ തടവിൽ കഴിയുന്ന കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു.
Results 1-10 of 1140
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.