Activate your premium subscription today
Monday, Apr 21, 2025
അബുദാബി ∙ യുദ്ധത്തടവുകാരായി റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 492 പേർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം. 246 യുക്രെയ്ൻ തടവുകാരെ റഷ്യയും 246 റഷ്യൻ തടവുകാരെ യുക്രെയ്നും കൈമാറി. യുദ്ധത്തിൽ പരുക്കേറ്റ 46 സൈനികരെയും കൈമാറി. ഇതുവരെ യുഎഇയുടെ ഇടപെടലിലൂടെ 3,725 തടവുകാർക്കാണ് മോചനം ലഭിച്ചത്. മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ച ഇരുരാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ശ്രമം തുടരുമെന്നും വ്യക്തമാക്കി.
മോസ്കോ∙ യുക്രെയ്നിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായി രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തലെന്ന്
പഴുതടച്ച സുരക്ഷാവൃന്ദമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുള്ളത്, ലോകത്തെ ഏറ്റവും സുരക്ഷിതനായ മനുഷ്യൻ എന്ന വിളിപ്പേരിൽ പലപ്പോഴും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നതിനു കാരണമിതാണ്. റഷ്യൻ സേനയിലെ ഏറ്റവും മികച്ച യൂണിറ്റായ ഫെഡറൽ പ്രൊട്ടക്ടീവ് സർവീസ് അഥവാ എഫ്എസ്ഒയുടെ കീഴിലെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി
കീവ്∙ യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം.
ബ്രസൽസ് ∙ റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. റഡാറുകൾ, ടാങ്ക്വേധ മൈനുകൾ, ഡ്രോണുകൾ എന്നിവ നൽകാനായി നോർവേയുമായി ചേർന്ന് 58 കോടി ഡോളർ ചെലവഴിക്കും. നാറ്റോ ആസ്ഥാനത്തു ചേർന്ന യുക്രെയ്ൻ അനുകൂല പാശ്ചാത്യരാജ്യങ്ങളുടെ യോഗത്തിലാണു പ്രഖ്യാപനം.
ബ്രസൽസ് ∙ റഷ്യയുമായി ഒത്തുതീർപ്പിനു യുഎസ് ശ്രമിക്കുമ്പോൾ, യുദ്ധത്തിൽ യുക്രെയ്നിന് മുഴുവൻ പാശ്ചാത്യപിന്തുണയും ഉണ്ടാകുമെന്നു ജർമനിയും ബ്രിട്ടനും പ്രഖ്യാപിച്ചു. യുഎസ് പിന്മാറിയശേഷം ഇതാദ്യമായി 50 രാജ്യങ്ങളുടെ കൂട്ടായ്മ നാറ്റോ ആസ്ഥാനത്തു യോഗം ചേർന്നാണു യുക്രെയ്നിനു സൈനികപിന്തുണ പ്രഖ്യാപിച്ചത്.
കീവ് ∙ യുക്രെയ്നുമായുള്ള യുദ്ധത്തിലേക്ക് റഷ്യ ചൈനയെ വലിച്ചിഴയ്ക്കുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ചൈനയിലെ ഡസൻ കണക്കിനു പൗരന്മാരെ റഷ്യൻ സൈന്യത്തിൽ ചേർക്കുന്നുണ്ടെന്ന് ചൈനയ്ക്ക് അറിയാം. യുദ്ധമുന്നണിയിൽ വിന്യസിച്ച 155 ചൈനീസ് പൗരന്മാരുടെ
കീവ് ∙ കിഴക്കൻ യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യൻസേനയിലെ 2 ചൈനീസ് പൗരന്മാരെ പിടികൂടിയെന്ന് യുക്രെയ്ൻ അറിയിച്ചു. കീവിലെ ചൈനയുടെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി യുക്രെയ്ൻ പ്രതിഷേധം അറിയിച്ചു. സമാധാനത്തിനുവേണ്ടി പരസ്യ നിലപാടെടുത്തശേഷം റഷ്യൻ സേനയ്ക്കൊപ്പംചേർന്നു യുദ്ധം ചെയ്യുന്നതു ചൈനയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്നും കുറ്റപ്പെടുത്തി. റഷ്യൻസേനയിൽ കൂടുതൽ ചൈനീസ് സൈനികരുണ്ടെന്നാണു സൂചനയെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. പിടിയിലായ ചൈനീസ് സൈനികന്റെ ഫോട്ടോയും സമൂഹമാധ്യമത്തിൽ പങ്കിട്ടു. ചൈന പ്രതികരിച്ചിട്ടില്ല.
കീവ് ∙ യുക്രെയ്ൻ നഗരമായ ക്രിവി റിയയിൽ വെള്ളിയാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 9 കുട്ടികളടക്കം 18 പേർ കൊല്ലപ്പെട്ടു. 61 പേർക്കു പരുക്കേറ്റു. 17 പേരുടെ നില ഗുരുതരം. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ജന്മനാടാണ് ക്രിവി റിയ. പാർപ്പിടസമുച്ചയത്തിനും കുട്ടികളുടെ കളിസ്ഥലത്തിനും സമീപമാണു മിസൈൽ സ്ഫോടനമുണ്ടായത്. 20 പാർപ്പിടസമുച്ചയങ്ങൾക്കു കേടുപാടുണ്ടായി. മറ്റൊരു മിസൈൽ ആക്രമണത്തിൽ 46 സൈനികരെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടെങ്കിലും യുക്രെയ്ൻ സ്ഥിരീകരിച്ചില്ല.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ചർച്ചയാകുന്നത് ഇരുപക്ഷവും ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകളുടെ വ്യാപകമായ ഉപയോഗത്തിലുമാണ്. ഡ്രോണുകളോടൊപ്പം സൈബർ യുദ്ധത്തിന്റെ സാധ്യതകളും ഇരു രാജ്യങ്ങളും പ്രയോഗിച്ചു. എന്നാൽ അടുത്തിടെ സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ, ഡ്രോണുകളിലൂടെ സൈബർ ആക്രമണങ്ങൾ
Results 1-10 of 1955
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.