ADVERTISEMENT

പുത്തൂർ ∙ ആറ്റുവാശേരി കള്ളാട്ട് മുക്കിലെ പ്രഭാതക്കാഴ്ചയിൽ പീലിച്ചന്തം വിടർത്തുകയാണ് സമീപത്തെ പലചരക്കു കടയിലെ പുലർകാല സന്ദർശകരായ ഒരു പറ്റം മയിലുകൾ..! വല്ലാറ്റൂർ വീട്ടിൽ ജി.നന്ദകുമാറിന്റെ പലചരക്കു കടയിലാണ് ഒരു ദിവസം പോലും മുടങ്ങാതെ മയിലുകൾ കൂട്ടത്തോടെ എത്തുന്നത്. ഇവിടെയാണ് അവയുടെ പ്രഭാതഭക്ഷണം, ഇഷ്ട വിഭവം കപ്പലണ്ടി. രാവിലെ 5.30ന് നന്ദകുമാർ കട തുറക്കും. പാൽ വിൽപനയുടെ തിരക്ക് ഒന്നൊഴിയുമ്പോഴേക്കും മയിൽക്കൂട്ടം ഹാജരുണ്ടാകും.

ചിലപ്പോൾ പത്തെണ്ണം വരെ കാണും. കടയുടെ മുന്നിലെത്തിയാൽ ഉള്ളിലേക്കു നോക്കി നിൽപാണ്. ഇരുകയ്യിലും നിറയെ കപ്പലണ്ടിയുമായി നന്ദകുമാർ പുറത്തേക്കു വരുന്നതു വരെ നിൽപ് തുടരും. കപ്പലണ്ടി വിതറിയാൽ പിന്നെ ഉഷാറോടെ കൊത്തിപ്പെറുക്കും. പതിവു പടി കഴിഞ്ഞാൽ പല ഭാഗത്തേക്കു മടക്കം. 35 വർഷത്തിലേറെയായി നന്ദകുമാർ ഇവിടെ കട നടത്തുന്നു. മുൻപ് പ്രാവിൻകൂട്ടമായിരുന്നു നിത്യസന്ദർശകർ. അരിമണിയും ധാന്യങ്ങളും കൊത്തിപ്പെറുക്കാൻ കൂട്ടമായി അവയെത്തുമായിരുന്നു. 

പക്ഷേ മയിലുകൾ രംഗം കയ്യടക്കിയതോടെ പ്രാവുകൾ കളത്തിനു പുറത്തായി. കഴിഞ്ഞ കുറെ വർഷങ്ങളായി ആറ്റുവാശേരിയിൽ മയിലുകളുടെ എണ്ണം പലമടങ്ങു വർധിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. കാഴ്ചയ്ക്കു കൗതുകമാണെങ്കിലും കൃഷി നശിപ്പിക്കുന്നതിൽ ഇവ അത്ര മോശമല്ലെന്നാണു പ്രദേശവാസികളും കർഷകരുമായ തങ്കപ്പൻ പിള്ളയും രവീന്ദ്രൻ പിള്ളയും പറയുന്നത്. ധാന്യവർഗങ്ങൾ കൃഷി ചെയ്താൽ മുള വരുമ്പോൾ തന്നെ കൊത്തിയൊടിച്ചു  കളയും. 

English Summary:

peacocks have become daily visitors to a local grocery store, enjoying a morning breakfast of groundnuts. This unusual routine showcases the fascinating interaction between wildlife and humans in the small village of Attuvaseri.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com