ADVERTISEMENT

ശബരിമല ∙ തിമിർത്തു പെയ്ത മഴയിലും ആയിരങ്ങൾ മലകയറിയെത്തി. അവർക്ക് ദർശനസുകൃതമേകി കർക്കടകമാസ പൂജയ്ക്കായി ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച ശേഷം മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടത്തെ മേൽശാന്തി പി.ജി.മുരളിക്കു താക്കോലും ഭസ്മവും നൽകി. ഉപദേവ ക്ഷേത്ര നട തുറന്ന ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. തുടർന്നു ഭക്തർ പതിനെട്ടാംപടി കയറി.  20 വരെ നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമയപൂജ, പടിപൂജ എന്നിവയുണ്ട്. 20നു രാത്രി 10ന് നട അടയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com