ADVERTISEMENT

ചിറയിൻകീഴ് ∙ ഒരുമാസത്തിലേറെയായി പുനർനിർമാണം നിലച്ചിരിക്കുന്ന നിലയ്ക്കാമുക്ക്–വക്കം പ്രധാനപാതയിലൂടെ സഞ്ചരിക്കുന്ന വക്കം പഞ്ചായത്ത് നിവാസികളിൽ ഒട്ടേറെപ്പേർ ശ്വാസകോശ രോഗം പിടിപെട്ടു ആശുപത്രിയിൽ. ചരൽ പാകിയതിനുമുകളിൽ പാറപ്പൊടിയും സിമന്റും ചേർന്ന മിശ്രിതം വിതറിയ റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന വായുശ്വസിച്ച് ഇരുനൂറിലേറെപ്പേർ ചികിത്സയിലാണ്. നിലയ്ക്കാമുക്ക്–വക്കം റെയിൽവേ ഒന്നാം ഗേറ്റ് വരെയുള്ള പാതയിൽ പൊടിയിൽപ്പെട്ടു നിയന്ത്രണം തെറ്റി അപകടത്തിൽപെട്ട സൈക്കിൾ യാത്രികരായ നാട്ടുകാരും ഏറെയുണ്ട്.  പാതയിൽ വെള്ളമൊഴിക്കണമെന്നുള്ള നിർദേശം കരാറുകാരൻ നാളിതുവരെ പാലിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പിഡബ്ല്യുഡി അധികൃതരോ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളോ പരാതിയിൽ പ്രതികരിച്ചിട്ടുമില്ല. പൊട്ടിപ്പൊളിഞ്ഞ നിലയ്ക്കാമുക്ക്–വക്കം–പണയിൽകടവ്പാലം റോഡ് പണി നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് സാധ്യമായത്.    പണയിൽകടവ്–ഒന്നാം റെയിൽവേ ഗേറ്റുവരെയുള്ള ടാറിങ് പൂർത്തിയായെങ്കിലും നിലയ്ക്കാമുക്ക് വരെയുള്ള ഭാഗത്തു ഓട നിർമാണമടക്കം പാതിവഴിയിലാണ്.    വേനൽ കടുത്തതോടെ രൂക്ഷമായ പൊടിശല്യം മൂലം നാട്ടുകാർ വീടുകളും കടകളും പൂട്ടി മറ്റു സ്ഥലങ്ങളിലേക്കു ചേക്കേറിത്തുടങ്ങി.

English Summary:

Dust pollution from incomplete road construction in Chirayinkeezh's Vakkom Panchayat is causing serious respiratory illnesses. Over 200 residents are hospitalized due to the dust, prompting calls for immediate action from authorities.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com