ADVERTISEMENT

ലണ്ടൻ ∙  ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യ 610,000ൽ നിന്ന്  60.9 ദശലക്ഷമായി ഉയർന്നെന്ന് റിപ്പോർട്ട്   2023 ന്റെ മധ്യത്തോടെ ജനസംഖ്യ 60.9 ദശലക്ഷത്തിൽ എത്തിയതായാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. 75 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക വർധനവാണിത്. 

കഴിഞ്ഞ 12 മാസങ്ങൾക്കുള്ളിൽ മൊത്തം രാജ്യാന്തര കുടിയേറ്റം , 548,500 ൽ നിന്ന് 622,000 ആയി ഉയർന്നു.  അതേസമയം 13,800 ആളുകൾ ഇംഗ്ലണ്ടിൽ നിന്നും വെയിൽസിൽ നിന്നും സ്കോട്ട്‌ലൻഡിലേക്കും വടക്കൻ അയർലൻഡിലേക്കും താമസം മാറി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം  1948ൽ 1.5 ദശലക്ഷത്തിന്റെ ജനസംഖ്യ വർധനവാണുണ്ടായത്. അതിനു ശേഷമുള്ള ഏറ്റവും വലിയ ജനസംഖ്യാ വർധനയാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയുമെന്ന് ബ്രിട്ടന്റെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫിസ് പറയുന്നു.

2022ൽ യുകെയിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2023-ലെ ഡേറ്റ ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം വർധിച്ചുവരുന്ന ജനസംഖ്യയ്‌ക്കൊപ്പം സാമ്പത്തിക ഉൽപ്പാദനം എത്തിയിട്ടില്ല.  2022-ൽ യുകെയിലെ നെറ്റ് മൈഗ്രേഷൻ 764,000ൽ എന്ന റെക്കോർഡിൽ എത്തി.  2023-ൽ ഇത് 10% ഇടിഞ്ഞ് 685,000 ആയി. എങ്കിലും 2015 ലെ കണക്കുമായി താരതമ്യപ്പെതുത്തുമ്പോൾ ഇരട്ടിയിലധികം വർധനവാണിത് രേഖപ്പെടുത്തിരിക്കുന്നത്. 

വീസ മാറ്റങ്ങൾ ബ്രിട്ടനിലേക്കുള്ള യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറച്ചു. എന്നാൽ പുതിയ തൊഴിൽ വീസ നിയമങ്ങൾ ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റം കുതിച്ചുയരാൻ കാരണമായി. കഴിഞ്ഞ വർഷാവസാനം, കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് ആശ്രിതരെ നാട്ടിൽ നിന്നും കൊണ്ടുവരുന്നത് തടയാൻ  സർക്കാർ നിയമങ്ങൾ കർശനമാക്കിയിരുന്നു. 

English Summary:

England and Wales population rise due to record immigration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com