ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ നേതാവ് ലഖ്ബിർ സിങ്ങിന്റെ വസ്തുവകകൾ കണ്ടുകെട്ടാൻ എൻഐഎ കോടതി ഉത്തരവിട്ടു. പാക്കിസ്ഥാനിൽ കഴിയുന്ന ഇയാളുടെ പഞ്ചാബ് മോഗ ജില്ലയിലെ കോതെ ഗുരുപുരയിലെ വസ്തുവകകൾ കണ്ടുകെട്ടാനാണു മൊഹാലി കോടതി ഉത്തരവ്.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ അനന്തരവൻ ആയ ലഖ്ബിർ സിങ് 2021 സെപ്റ്റംബർ 15ന് ജലാലാബാദ് നഗരത്തിൽ നടന്ന സ്ഫോടനക്കേസിലെ പ്രതിയാണ്. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ‌6 കേസുകളിൽ എൻഐഎ ഇയാളെ തിരയുകയാണ്.

പഞ്ചാബിൽ സ്ഫോടനങ്ങൾ നടത്താൻ പാക്കിസ്ഥാന്റെ സഹായത്തോടെ ആയുധങ്ങളെത്തിക്കുന്നതു ലഖ്ബിർ സിങ് ആണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. യുഎപിഎ ചുമത്തിയതിനെ തുടർന്ന് 1996–97ലാണ് ഇയാൾ പാക്കിസ്ഥാനിലേക്ക് കടന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com