ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഭോപാൽ∙ മാളവ്യ നഗറിലെ എംആർഐ സ്കാനിങ് സെന്ററിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. എംആർഐ പരിശോധനയ്‌ക്കായി എത്തിയ സ്ത്രീയാണ് വസ്ത്രം മാറുന്ന മുറിയിൽ നിന്നും ക്യാമറ ഓൺ‌ ചെയ്ത രീതിയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തുണ്ടായിരുന്ന ഭർത്താവ് ആദിലിനെ വിവരം അറിയിച്ചു. അന്വേഷണത്തിൽ, മൊബൈൽ സ്കാനിങ് സെന്ററിലെ ഒരു ജീവനക്കാരന്റേതാണെന്ന് കണ്ടെത്തി.

വസ്ത്രം മാറുന്ന മുറിയിൽ കയറുന്ന സ്ത്രീകളുടെ വിഡിയോ ഇയാൾ നിരന്തരം റെക്കോർഡ് ചെയ്യാറുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിയുടെ 27 മിനിറ്റ് വിഡിയോ ഉൾപ്പെടെ നിരവധി വിഡിയോകൾ പ്രതിയുടെ മൊബൈലിൽ നിന്നും കണ്ടെടുത്തതായി ഡിസിപി സഞ്ജയ് അഗർവാൾ പറഞ്ഞു. 

വസ്ത്രം മാറുന്ന മുറി പൊലീസ് സീൽ ചെയ്ത ശേഷം പ്രതിയായ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. റെക്കോർഡിങ്ങുകളുടെ വ്യാപ്തി കണ്ടെത്തുന്നതിനും കൂടുതൽ ഇരകളെ തിരിച്ചറിയുന്നതിനുമായി മൊബൈൽ ഫോൺ ഫൊറൻസിക് വിഭാഗത്തിന് അയയ്ക്കും. ഇരയുടെ കുടുംബാംഗങ്ങൾ എംആർഐ സെന്ററിൽ ബഹളംവച്ചു. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. സ്കാനിങ് സെന്ററിലെ മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യും. ഇത് ആരംഭിച്ചിട്ട് എത്ര കാലമായി എന്നു കണ്ടെത്തുന്നത് ഉൾപ്പെടെ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

English Summary:

Hidden camera : Camera Found In Changing Room Of Bhopal MRI Centre, Footage Seized

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com