ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചൈനയിൽ കൊറോണ ഭീതി തുടരുകയാണ്. വേദനിപ്പിക്കുന്ന ദൃശ്യങ്ങളും വാർത്തകളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൊറോണ ബാധിച്ച് ചികിത്സയിലുള്ള 80 വയസ്സു പിന്നിട്ട ദമ്പതികളുടെ യാത്ര പറച്ചിൽ വിഡിയോ ലോകത്തിന് നൊമ്പരക്കാഴ്ചയായിരുന്നു. ഇതിനു പിന്നാലെ കൊറോണ രോഗികളെ ചികിത്സിക്കുന്ന നേഴ്സ്, മകളെ അകലെ നിന്നും കണ്ട് കണ്ണീരണിയുന്ന ദൃശ്യങ്ങള്‍ സോഷ്യൽ ലോകത്തിന്റെ ഹൃദയം തകർക്കുകയാണ്.

‘ന്യൂ ചൈന ടിവി’യാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കൊറോണയെ തുടർന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ആശുപത്രികളിൽ തന്നെ തുടരേണ്ട സാഹചര്യമാണ് ചൈനയിലുള്ളത്. ഇതോടെ അമ്മയെ കാണാനും ആഹാരം നല്‍കാനുമായി ആശുപത്രിയിലേക്ക് വന്നതാണ് മകൾ. സ്പർശനത്തിനും അടുത്തു നിന്നുള്ള സംസാരത്തിനുമെല്ലാം നിയന്ത്രണമുണ്ട്. അതിനാൽ അമ്മയുടെ അടുത്തേക്ക് പോകാനാകില്ല. അകലം പാലിച്ച് ഉച്ചത്തിലും ആംഗ്യത്തിലൂടെയുമാണ് ഇവർ സംസാരിക്കുന്നത്. 

അമ്മയെ  കാണാതിരിക്കാൻ ആവുന്നില്ല എന്ന് മകൾ പറയുന്നു. രാക്ഷസന്‍മാരോട് പൊരുതുകയാണെന്നും അതിനെ തോൽപ്പിച്ചശേഷം മടങ്ങി വരാമെന്നും അമ്മ മകളോട് പറയുന്നുണ്ട്. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന മകളെ കെട്ടിപ്പിടിക്കുന്നതായി ആംഗ്യം കാണിച്ച് സമാധാനിപ്പിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്.

ഇവരുടെ അവസ്ഥയിൽ വേദന തോന്നുന്നുവെന്നും വിഡിയോ കണ്ട് കണ്ണ് നിറഞ്ഞെന്നും കമന്റുകളുണ്ട്. ആ അമ്മയ്ക്ക് എത്രയും വേഗം മകളുടെ അടുത്ത് എത്താൻ സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ് ചിലർ.

English Summary : Nurse treating coronavirus patients meets daughter, Heart touching video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com