Activate your premium subscription today
Tuesday, Apr 8, 2025
ആകാശമാർഗേണ രാമസന്നിധിക്കു മുകളിലെത്തി വിഭീഷണൻ ആഗമനോദ്ദേശ്യം ഉച്ചത്തിൽ ഉണർത്തിക്കുന്നു. സംശയദൃഷ്ടിയോടെയാണ് സുഗ്രീവൻ വിഭീഷണന്റെ വരവിനെ കാണുന്നത്. ശത്രുപക്ഷത്തുള്ളവരെ മിത്രമെന്നു വിശ്വസിക്കുന്നതിലും നന്ന് ശത്രുക്കളെത്തന്നെ വിശ്വസിക്കുന്നതാണെന്ന് സുഗ്രീവൻ അഭിപ്രായപ്പെടുന്നു. എന്നാൽ വിഭീഷണനെ
ഘോരയുദ്ധത്തിനൊടുവിൽ ശ്രീരാമദേവൻ കുംഭകർണനെ വധിക്കുന്നു. ദേവന്മാരും മഹർഷികളും ഗന്ധർവന്മാരും കിന്നര ചാരണ കിംപുരുഷന്മാരും അപ്സരസ്സുകളും ഒക്കെ പുഷ്പവർഷം ചെയ്തു ഭക്തിപൂർവം ഭഗവാനെ പുകഴ്ത്തുന്നു. ദേവമുനീശ്വരനായ നാരദ മഹർഷിയും എത്തിച്ചേരുന്നു. ശ്യാമള കോമള ബാണ ധനുർധരനായ ശ്രീരാമദേവനെ നാരദ മഹർഷി
ഹനുമാൻ സാധിച്ചുവന്നതിനെപ്പറ്റി പറഞ്ഞുമതിയാകുന്നില്ല ശ്രീരാമചന്ദ്രന്. ഇനിയും സമുദ്രലംഘനം സാധ്യമാകുമോ എന്നു സന്ദേഹിക്കുകയും ചെയ്യുന്നു അദ്ദേഹം. ആർക്കും തോൽപിക്കാനാകാത്ത സൈന്യമാണു തനിക്കൊപ്പമുള്ളതെന്ന് ആത്മവിശ്വാസം പങ്കിടുകയാണ് സുഗ്രീവൻ.സമുദ്രത്തെ അമ്പുകൊണ്ട് ശോഷിപ്പിക്കുകയോ സേതുവിനെ ബന്ധിക്കുകയോ
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡത്തിൽ രാവണൻ നിയോഗിച്ചതനുസരിച്ചു വിഭീഷണൻ ശ്രീരാമസന്നിധിയിൽ എത്തുന്നു. ''അല്ലയോ ത്രിലോകീപതിയായ രമാരമണാ രാവണസോദരനായ വിഭീഷണനാണ് ഞാൻ. സീതാദേവിയെ കട്ടത് അനുചിതമാണെന്നും ദേവിയെ ശ്രീരാമന് നൽകണമെന്നും ആവോളം ഉപദേശിച്ചതാണ് ഞാൻ. എന്നാൽ രാവണൻ അജ്ഞാനിയായതിനാൽ ഞാൻ
രാജധാനിയിലെ ഉദ്യാനം പൊടിച്ചാൽ രാജാവിനരികിൽ എത്താൻ അവസരമാകുമെന്ന് ഹനുമാൻ വിചാരിക്കുന്നു. സകലതും തച്ചുടയ്ക്കുന്നതിന്റെ ബഹളവും ഇരുട്ടിൽ നിന്നുള്ള ഘോരശബ്ദങ്ങളും രാക്ഷസസ്ത്രീകളെ വിഭ്രാന്തരാക്കുന്നു. ഇരുമ്പുലക്ക കൊണ്ട് എല്ലാം തച്ചുതകർക്കുന്നവനെപ്പറ്റി കേട്ട് രാക്ഷസരാജൻ ക്രോധവിവശനാകുന്നു. അനേകായിരം
സീതാന്വേഷണം ദ്രുതഗതിയിലാണ്. നീലൻ, ഗജൻഗവയൻ, ഗവാക്ഷൻ, മൈന്ദൻ, വിവിദൻ തുടങ്ങിയ വാനരശ്രേഷ്ഠർ സുഗ്രീവനോടൊത്ത് ശ്രീരാമദേവന് വേണ്ടി നാലുദിക്കിലും സീതാന്വേഷണം നടത്തവേ ദാഹം കൊണ്ട് പരവശരായിത്തീരുന്നു. ഘോരാന്ധകാരത്തിൽ വാനരർ ശങ്കയോടെ നിൽക്കുന്നുവെങ്കിലും മാരുതിയുടെ പ്രേരണയാൽ എല്ലാവരും കൈകോർത്തു നടക്കവേ ഒരു
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ കിഷ്കിന്ധാകാണ്ഡത്തിലെ താരോപദേശം സുപ്രധാനമായ തത്വജ്ഞാന ചിന്തകൾ മനസിലാക്കിത്തരുന്ന ഭാഗമാണ്. രാമദേവൻ ബാലിയെ തലോടിക്കൊണ്ട് ബാലിയുടെ ശരീരത്തിൽ നിന്ന് അമ്പ് പറിച്ചെടുത്തു ബാലി മരണം പൂകി. ഈ വാർത്ത ബാലിയുടെ സൈന്യം താരയെ അറിയിക്കുന്നു. ശത്രുക്കൾ ഉള്ളിലെത്താതിരിക്കാൻ എല്ലാ
മൈനാകത്തെ തലോടി യാത്ര തുടരുന്ന ഹനുമാനെ പെട്ടെന്നാരോ പിടിച്ചുനിർത്തിയതു പോലെ! നിഴൽപിടിച്ചു നിർത്തുന്ന ഛായാഗ്രഹിണിയാണ്. സമുദ്രത്തിന്റെ ഏറ്റവും ആഴമുള്ള പ്രദേശം താവളമാക്കിയവൾ. പിടിച്ചുനിർത്തിയതാരെന്ന് താഴേക്കു നോക്കിയ ഹനുമാന്റെ ഒരു കാൽച്ചവിട്ടു മതിയായിരുന്നു ആ സിംഹിക ഇല്ലാതാകാൻ. മൂന്നു കൊടുമുടികളുള്ള
സമുദ്രലംഘനചിന്ത എങ്ങുമെത്താതെയാകുമ്പോൾ ജാംബവാൻ ഇടപെടുന്നു. ജഗൽപ്രാണനന്ദനനായ ഹനുമാൻ ഒന്നും പറയാതെ ചിന്തിച്ചിരിക്കുകയാണല്ലോ. മാരുതീതനയൻ ബലവേഗങ്ങളിൽ പിതാവിനു തുല്യനല്ലേ? ഭൂമിയിൽ പിറന്നുവീണപ്പോൾ അഞ്ഞൂറു യോജന ഉയരത്തിലേക്കു ചാടിയതറിയാം. തുടുത്ത പഴമെന്നു കരുതി വിഴുങ്ങാനായി ഉദയസൂര്യനു നേർക്കു ചാടിയതും
ശ്രീരാമദേവന്റെ പ്രേരണയാൽ സുഗ്രീവൻ ഒരിക്കൽക്കൂടി ബാലിയെ യുദ്ധത്തിനായി വിളിക്കുന്നു. ബാലി യുദ്ധത്തിനായി തയാറെടുത്തു പുറപ്പെടാൻ ഒരുങ്ങുന്നു. പക്ഷെ താര അശ്രുനേത്രയായ് ബാലിയെ പോരിന് പോകുന്നതിൽ നിന്നും തടയുന്നു. യുദ്ധത്തിൽ പരാജയപ്പെട്ടു പിന്തിരിഞ്ഞോടിയ സുഗ്രീവൻ വീണ്ടും പോരിനു വിളിക്കുന്നുവെങ്കിൽ
Results 1-10 of 108
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.