ADVERTISEMENT

അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റിൽ 34 കോടിയിലേറെ രൂപ (15 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ ഒമാനിലെ പ്രവാസി മലയാളി രാജേഷ് മുള്ളങ്കിൽ വെള്ളിൽപുള്ളിത്തൊടി(45) പണം പങ്കിടേണ്ടത് 21 പേർക്ക്. പാലക്കാട് സ്വദേശിയായ രാജേഷ് കഴിഞ്ഞ 23 വർഷമായി ഒമാനിലെ ഒയാസിസ് വാട്ടർ കമ്പനിയിൽ കൂളർ ടെക്നിഷ്യനായി ജോലി ചെയ്യുന്നു. ഇതേ കമ്പനിയിലെ തന്റെ സഹപ്രവർത്തകരുമായാണ് ഇദ്ദേഹം കോടികൾ പങ്കിടേണ്ടത്.

∙ ഉറക്കമില്ലാത്ത രാത്രികളിലൂടെ...; ആഘോഷം തുടരുന്നു
ആവേശം കാരണം എനിക്ക് രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ല, കോളുകൾ വന്നുകൊണ്ടേയിരുന്നു. ഞങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്- വ്യാഴാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടിയതിന് ശേഷമുള്ള അനുഭവം പങ്കിടുകയാണ് രാജേഷ്. മാർച്ച് 30 ന് നടന്ന നറുക്കെടുപ്പിന് നാല് ദിവസം മുൻപാണ് ഇദ്ദേഹം ഓൺലൈനിലൂടെ 375678 എന്ന ഭാഗ്യ നമ്പരുള്ള ടിക്കറ്റ് തന്റെ പേരിൽ വാങ്ങിയത്. എന്നാൽ അദ്ദേഹവും 20 സഹപ്രവർത്തകരും കാത്തിരുന്ന നിമിഷം ഇതായിരുന്നു. ഞങ്ങൾ 21 പേരുടെ ഒരു സംഘമാണ്. എല്ലാവരും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു. ആറ് വർഷത്തിലേറെയായി ഓരോ മാസവും ഞങ്ങൾ ഒരുമിച്ച് ടിക്കറ്റുകൾ വാങ്ങുന്നു. ഞങ്ങളുടെ സമയം വരുമെന്ന് എപ്പോഴും വിശ്വസിച്ചിരുന്നു. 

∙ ഭാഗ്യം കൊണ്ടുവന്നത് സൗജന്യമായി ലഭിച്ച ടിക്കറ്റ്
ഇത്തവണ രാജേഷിന്റെ ഗ്രൂപ്പ്  1,000 ദിർഹത്തിന്  രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ലഭിച്ച നാല് സൗജന്യ ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. അധികൃതർ ആദ്യം രാജേഷിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ, അദ്ദേഹം അത്താഴം കഴിക്കുകയായിരുന്നു. പിന്നെ എന്റെ സഹപ്രവർത്തകരിൽ ഒരാൾ വിളിച്ച് എന്റെ ഇമെയിൽ പരിശോധിക്കാൻ പറഞ്ഞു. ഞാൻ അറിയിപ്പ് കണ്ടു, നമ്പർ പരിശോധിച്ചു. അവരുമായി സംസാരിക്കുന്നതിന് മുൻപ് തന്നെ ഞാനത് പരിശോധിച്ചതിനാൽ അത് ഒരു തമാശയാണെന്ന് ഞാൻ കരുതിയില്ല; കാരണം ഒരിക്കൽ അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് ഉള്ളിന്റെയുള്ളിൽ ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു.

ഫോണിൽ ബിഗ് ടിക്കറ്റ് സംഘാടകരുമായി സംസാരിച്ചപ്പോൾ രാജേഷും സംഘവും മണിക്കൂറുകളോളം നിശബ്ദരായിരുന്നു. കോൾ കഴിഞ്ഞ് മനസ്സ്  ശൂന്യമായതു പോലെ. ഞങ്ങൾ ഇപ്പോഴും അത്ഭുതാവസ്ഥയിലാണ്. തുടർന്ന് ഞാൻ ഞങ്ങളുടെ ഗ്രൂപ്പിന് സന്ദേശം അയച്ചു.  എല്ലാവരും ആവേശഭരിതരായിരുന്നു. അന്നുമുതൽ ഞങ്ങൾ ആഘോഷത്തിലും ആസൂത്രണത്തിലുമാണ്. ഗ്രൂപ്പിലെ ഓരോ അംഗവും 50 ദിർഹം (5 ഒമാൻ റിയാൽ) ആണ് മുടക്കിയത്. 15 ദശലക്ഷം ദിർഹം സമ്മാനം തുല്യമായി വിഭജിക്കും. ഓരോ അംഗത്തിനും 70,000 ഒമാൻ റിയാലിൽ കൂടുതൽ (700,000 ദിർഹത്തിൽ കൂടുതൽ അതായത് ഒരു കോടി 60 ലക്ഷത്തിലേറെ രൂപ) ലഭിക്കും.

∙ പ്രിയതമയെ നഷ്ടപ്പെട്ടു; മക്കൾക്ക് വേണ്ടി ജീവിക്കുന്നു
രാജേഷിന് ഈ വിജയം വളരെ വ്യക്തിപരമാണ്. 2018-ൽ ഭാര്യയെ നഷ്ടപ്പെട്ട അദ്ദേഹം രണ്ട് കുട്ടികളെ വളർത്തിവരുന്നു. ഒരാൾ 10-ാം ക്ലാസിലും മറ്റൊരാൾ ഒന്നിലും പഠിക്കുന്നു. അവർ ഇപ്പോൾ കേരളത്തിൽ സഹോദരിയോടൊപ്പം താമസിക്കുന്നു. ജീവിതം കഠിനമായിരുന്നു. പക്ഷേ കാര്യങ്ങൾ മാറുമെന്ന് ഞാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു. ഇനി അതു സംഭവിക്കുമെന്ന് മനസ്സ് പറയുന്നു.

തന്റെ പങ്ക് എന്തുചെയ്യണമെന്ന് ഇതുവരെ ഒരു പദ്ധതിയും തീരുമാനിച്ചിട്ടില്ലെങ്കിലും കേരളത്തിലേക്ക്  മടങ്ങി ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രാജേഷ് പറയുന്നു.  കാര്യങ്ങൾ ശരിയായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. അർഥവത്തായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, തീർച്ചയായും ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനത്തിന് നൽകും. 2018 ൽ ജാക്ക്പോട്ട് നേടിയ മസ്കത്ത് നിവാസിയായ ഒരാളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആ വർഷം രാജേഷിന്റെ റാഫിൾ യാത്ര ആരംഭിച്ചു. 

English Summary:

Rajesh Mullankil Vellilpullitthodi (45), an expatriate Malayali living in Oman, who won the grand prize of over Rs 34 crore (15 million dirhams) in the Abu Dhabi Big Ticket, will have to share the money with 21 people.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com