ADVERTISEMENT

ന്യൂഡൽഹി ∙ സുകാഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ നാലാം തവണയും ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് ചോദ്യം ചെയ്യലിനു ഹാജരായില്ല. ഇന്നലെ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങൾ കാട്ടി ഇവർ ഒഴിഞ്ഞു. 

കേസിൽ ഇഡിയ്ക്കു മുന്നിൽ ഓഗസ്റ്റ് 30നു ജാക്വിലിൻ ഹാജരായി. എന്നാൽ പിന്നീട് 4 തവണ നോട്ടിസ് നൽകിയെങ്കിലും എത്തിയില്ല. തുടർന്നാണ് ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. സുകാഷിന്റെയും ലീനയുടെയും വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദാംശങ്ങൾ ജാക്വിലിനിൽ നിന്ന് അറിയണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി 23 വരെ നീട്ടി.  

Content Highlight: Jacqueline Fernandez

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com